ആപ്പ്ജില്ല

എൽഡിഎഫിനൊപ്പം അടിയുറച്ച് നിൽക്കുമെന്ന് മാണി സി കാപ്പൻ

പാലാ സീറ്റ് ആർക്കെന്ന കാര്യം തീരുമാനിക്കേണ്ടത് എൽഡിഎഫാണെന്നും എൻസിപി നേതാവ് മാണി സി കാപ്പൻ

Samayam Malayalam 14 Oct 2020, 12:12 pm
കോട്ടയം: ജോസ് കെ മാണി വിഭാഗത്തിന്‍റെ കടന്ന് വരവോടെ എൻസിപി എൽഡിഎഫുമായി വഴിപിരിയുമെന്ന വാർത്തകൾ തള്ളി പാർട്ടി നേതാവും, പാലാ എംഎൽയുമായ മാണി സി കാപ്പൻ. എൽഡിഎഫിനൊപ്പം അടിയുറച്ച് നിൽക്കുമെന്ന് മാണി സി കാപ്പൻ പറഞ്ഞു.
Samayam Malayalam mani c kappan
മാണി സി കാപ്പൻ. PHOTO: Mani C Kappen/ Facebook


പാലാ സീറ്റ് ആർക്കെന്ന കാര്യം തീരുമാനിക്കേണ്ടത് എൽഡിഎഫാണെന്ന് പറഞ്ഞ മാണി സി കാപ്പൻ, ഇടതുമുന്നണി ഇക്കാര്യം ഇതുവരെയും ചർച്ച ചെയ്തിട്ടില്ലെന്നും അപ്പോൾ ആലോചിക്കാമെന്നും പറഞ്ഞു. 'യുഡിഎഫുമായി ചർച്ച നടത്തിയെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണ്. ഇടതുമുന്നണിക്ക് ഒപ്പം തന്നെ നിന്ന് മുന്നോട്ട് പോകും. മുന്നണിയിൽ ഇത് വരെ പാലാ സീറ്റ് ചർച്ചയായിട്ടുമില്ല. വെള്ളിയാഴ്ച എൻസിപി യോഗം വിളിച്ചു ചേർത്തിട്ടുണ്ട്' മാണി സി കാപ്പൻ പറഞ്ഞു.

Also Read : ജോസ് കെ മാണി വിഭാഗം എൽഡിഎഫിലേക്ക്; നിലപാട് പ്രഖ്യാപിച്ചു

38 വർഷത്തെ യുഡിഎഫ് ബന്ധം അവസാനിപ്പിച്ചാണ് കേരളാ കോൺഗ്രസ് എം എൽഡിഎഫുമായി യോജിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചത്. കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ ജോസ് കെ മാണിയാണ് രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചത്. അതേസമയം ജോസ് കെ മാണിയെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിട്ടുണ്ട്.

കോൺഗ്രസിനും പിജെ ജോസഫിനുമെതിരെ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു ജോസ് കെ മാണി വാർത്താ സമ്മേളനം ആരംഭിച്ചത്. കെഎം മാണിയെ യുഡിഎഫ് അപമാനിച്ചെന്നും ജോസ് ആരോപിച്ചു. പാലാ ഉപതെരഞ്ഞെടുപ്പിൽ ചതി നേരിട്ടെന്നും കോൺഗ്രസിൽ നിന്ന് കടുത്ത അനീതിയാണ് നേരിട്ടതെന്നും ജോസ് കെ മാണി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്