കോച്ചി: കൊവിഡ് 19 പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ള പാല് വേണ്ടെന്ന് തമിഴ്നാട് വ്യക്തമാക്കിയതോടെ മില്‍മ പ്രതിസന്ധിയില്‍. തീരുമാനം പുനഃപരിശോധിക്കാൻ തമിഴ്നാട് സര്‍ക്കാര്‍ തയ്യാറാകാതെ വന്നതോടെ മില്‍മ നാളെ മുതല്‍ ക്ഷീരകര്‍ഷകരില്‍ നിന്ന് പാലെടുക്കുന്നത് നിര്‍ത്തി വെച്ചേക്കും. പാലെടുക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്താൻ സഹകരണ സംഘങ്ങളോട് മില്‍മ നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. കേരളത്തില്‍ നിന്ന് കൂടുതലായി കൊവിഡ 19 വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് കേരളത്തില്‍ നിന്നുള്ള പാല് വേണ്ടെന്ന് തമിഴ്നാട് നിലപാടെടുത്തത്. എന്നാല്‍ സര്‍ക്കാര്‍ തലത്തില്‍ ഇതുവരെ പ്രശ്നം പരിഹരിക്കുന്നതില്‍ തീരുമാനം ഉണ്ടായിട്ടില്ലെന്നും മറിച്ചൊരു തീരുമാനം ഉണ്ടായില്ലെങ്കില്‍ നാളെ മുതല്‍ പാലെടുക്കുന്നത് കുറയ്ക്കുമെന്നുമാണ് മില്‍മ മലബാര്‍ റീജിയണല്‍ ചെയര്മാൻ കെ എസ് മണിയെ ഉദ്ധരിച്ച് ഒരു മലയാള വാര്‍ത്താ വെബ്സൈറ്റിന്റെ റിപ്പോര്‍ട്ട്.
Also Read: കേരളത്തില്‍ കോവിഡ് ബാധിച്ച് മരിച്ചത് രണ്ടുപേര്‍; മദ്യം കിട്ടാതെ 7 പേർ; മദ്യത്തിന് പാസ് നൽകാനുള്ള തീരുമാനത്തിന് പിന്നിൽ
ലോക്ക് ഡൗണിന്റെ സാഹചര്യത്തില്‍ സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ മില്‍മ പാല് വില്പനയില് വലിയ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഇതിനാല്‍ ബാക്കി വരുന്ന പാല് പാല്‍പ്പൊടിയാക്കാനായി തമിഴ്നാട്ടിലേയ്ക്ക് കയറ്റിയയച്ചിരുന്നു. ഇതുമൂലം ക്ഷീരകര്‍ഷകരില്‍ നിന്ന് മില്‍മ പാല് സംഭരണം തുടരുകയും ചെയ്തിരുന്നു. എന്നാല്‍ കേരളത്തില്‍ നിന്നുള്ള പാല് കയറ്റുമതി നിര്‍ത്തിവെക്കാൻ ആവശ്യപ്പെട്ട് തമിഴ്നാട് കഴിഞ്ഞ ദിവസം സര്‍ക്കുലര്‍ അയച്ചതോടെയാണ് പ്രതിസന്ധി രൂപപ്പെട്ടത്.
Also Read: സ്വകാര്യ കമ്പനികള്‍ക്ക് ജീവക്കാരെ പിരിച്ചുവിടാനും ശമ്പളം കുറയ്ക്കാനും അനുമതി; ആശങ്കയില്‍ യുഎഇയിലെ പ്രവാസികള്‍
മലബാര്‍ മേഖലയില്‍ നിന്നു മാത്രം ദിവസേന ആറര ലക്ഷം ലിറ്റര്‍ പാല് മില്‍മ ശേഖരിക്കുന്നുണ്ട്. ഇതില്‍ ചെലവാകുന്ന മൂന്ന് ലക്ഷം ലിറ്ററും പാല് ഉത്പന്നങ്ങളുടെ നിര്‍മാണത്തിനായി ഉപയോഗിക്കുന്ന ബാക്കി പാലും കഴിച്ച് ശേഷിക്കുന്ന പാല് പൊടിയാക്കാനായി തമിഴ്നാട്ടിലേയ്ക്ക് കയറ്റിയയ്ക്കുകയായിരുന്നു.
സംസ്ഥാനത്ത് എറണാകുളത്ത് മാത്രമാണ് പാല്‍പ്പൊടി നിര്‍മിക്കാനുള്ള സംവിധാനമുള്ളത് എന്നതിനാല്‍ വളരെ കുറച്ച് പാല് മാത്രമാണ് പൊടിയാക്കാൻ കഴിയുന്നത്. സംഭരണം നിര്‍ത്തി വെച്ചാല്‍ മലബാര്‍ മേഖലയിലെ ഒരു ലക്ഷത്തോളം ക്ഷീരകര്‍ഷകര്‍ പ്രതിസന്ധിയിലാകും.
Also Read: കേരളത്തില്‍ കോവിഡ് ബാധിച്ച് മരിച്ചത് രണ്ടുപേര്‍; മദ്യം കിട്ടാതെ 7 പേർ; മദ്യത്തിന് പാസ് നൽകാനുള്ള തീരുമാനത്തിന് പിന്നിൽ
ലോക്ക് ഡൗണിന്റെ സാഹചര്യത്തില്‍ സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ മില്‍മ പാല് വില്പനയില് വലിയ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഇതിനാല്‍ ബാക്കി വരുന്ന പാല് പാല്‍പ്പൊടിയാക്കാനായി തമിഴ്നാട്ടിലേയ്ക്ക് കയറ്റിയയച്ചിരുന്നു. ഇതുമൂലം ക്ഷീരകര്‍ഷകരില്‍ നിന്ന് മില്‍മ പാല് സംഭരണം തുടരുകയും ചെയ്തിരുന്നു. എന്നാല്‍ കേരളത്തില്‍ നിന്നുള്ള പാല് കയറ്റുമതി നിര്‍ത്തിവെക്കാൻ ആവശ്യപ്പെട്ട് തമിഴ്നാട് കഴിഞ്ഞ ദിവസം സര്‍ക്കുലര്‍ അയച്ചതോടെയാണ് പ്രതിസന്ധി രൂപപ്പെട്ടത്.
Also Read: സ്വകാര്യ കമ്പനികള്‍ക്ക് ജീവക്കാരെ പിരിച്ചുവിടാനും ശമ്പളം കുറയ്ക്കാനും അനുമതി; ആശങ്കയില്‍ യുഎഇയിലെ പ്രവാസികള്‍
മലബാര്‍ മേഖലയില്‍ നിന്നു മാത്രം ദിവസേന ആറര ലക്ഷം ലിറ്റര്‍ പാല് മില്‍മ ശേഖരിക്കുന്നുണ്ട്. ഇതില്‍ ചെലവാകുന്ന മൂന്ന് ലക്ഷം ലിറ്ററും പാല് ഉത്പന്നങ്ങളുടെ നിര്‍മാണത്തിനായി ഉപയോഗിക്കുന്ന ബാക്കി പാലും കഴിച്ച് ശേഷിക്കുന്ന പാല് പൊടിയാക്കാനായി തമിഴ്നാട്ടിലേയ്ക്ക് കയറ്റിയയ്ക്കുകയായിരുന്നു.
സംസ്ഥാനത്ത് എറണാകുളത്ത് മാത്രമാണ് പാല്‍പ്പൊടി നിര്‍മിക്കാനുള്ള സംവിധാനമുള്ളത് എന്നതിനാല്‍ വളരെ കുറച്ച് പാല് മാത്രമാണ് പൊടിയാക്കാൻ കഴിയുന്നത്. സംഭരണം നിര്‍ത്തി വെച്ചാല്‍ മലബാര്‍ മേഖലയിലെ ഒരു ലക്ഷത്തോളം ക്ഷീരകര്‍ഷകര്‍ പ്രതിസന്ധിയിലാകും.