തിരുവനന്തപുരം: കേരള കോൺഗ്രസ് എമ്മിന് കത്ത് നൽകി നിയമസഭാ സ്പീക്കർ. ജൂൺ ഒമ്പതിന് മുൻപായി നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ കത്ത് നൽകിയത്. നിയമസഭയുടെ ഇന്ന് ആരംഭിച്ച ബജറ്റ് സമ്മേളനത്തിൽ പാർട്ടിയുടെ നിയമസഭാ കക്ഷി നേതാവായി ഉപനേതാവായ പി.ജെ ജോസഫിന് പങ്കെടുക്കാൻ സ്പീക്കർ അനുമതി നൽകിയിരുന്നു. കെ.എം മാണി അന്തരിച്ച സാഹചര്യത്തിൽ നിയമസഭാ കക്ഷി നേതാവ് സ്ഥാനവും മുൻനിരയിലെ ഇരിപ്പിടവും പാർട്ടി ഉപനേതാവ് പി.ജെ ജോസഫിന് നൽകണമെന്ന് ആവശ്യപ്പെട്ട് പാർലമെന്ററി പാർട്ടി സെക്രട്ടറി മോൻസ് ജോസഫ് സ്പീക്കർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ, കത്തിലെ ആവശ്യം അംഗീകരിക്കരുതെന്ന് റോഷി അഗസ്റ്റിൻ എംഎൽഎയും സ്പീക്കർക്ക് കത്ത് നൽകിയതോടെ തർക്കം രൂക്ഷമായി.
അതിനിടെ, പാർട്ടി ചെയർമാനെ തെരഞ്ഞെടുത്ത ശേഷം മാത്രം പാർലമെന്ററി നേതാവിനെ തെരഞ്ഞെടുക്കാൻ പാടുള്ളൂവെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ജോസ് കെ മാണി. ഇന്ന് ആരംഭിച്ച നിയമസഭാ സമ്മേളനത്തിൽ കെ.എം മാണിയുടെ ഇരിപ്പിടത്തിൽ പി.ജെ ജോസഫാണ് ഇരുന്നത്.കേരള കോൺഗ്രസ് എമ്മിൽ മാണി വിഭാഗവും ജോസഫ് വിഭാഗവും തമ്മിലുള്ള തർക്കം രൂക്ഷമായിരിക്കുകയാണ്.
അതിനിടെ, പാർട്ടി ചെയർമാനെ തെരഞ്ഞെടുത്ത ശേഷം മാത്രം പാർലമെന്ററി നേതാവിനെ തെരഞ്ഞെടുക്കാൻ പാടുള്ളൂവെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ജോസ് കെ മാണി. ഇന്ന് ആരംഭിച്ച നിയമസഭാ സമ്മേളനത്തിൽ കെ.എം മാണിയുടെ ഇരിപ്പിടത്തിൽ പി.ജെ ജോസഫാണ് ഇരുന്നത്.കേരള കോൺഗ്രസ് എമ്മിൽ മാണി വിഭാഗവും ജോസഫ് വിഭാഗവും തമ്മിലുള്ള തർക്കം രൂക്ഷമായിരിക്കുകയാണ്.