ആപ്പ്ജില്ല

തൃശൂരിൽ വികാരിയുടെ അടിയേറ്റ് സഹവികാരിയ്ക്ക് പരിക്ക്

ഇരുവര്‍ക്കുമെതിരെ നടപടി വേണമെന്ന് വിശ്വാസികള്‍

Samayam Malayalam 16 Sept 2018, 10:30 am
തൃശ്ശൂര്‍: പള്ളി വികാരിയുടെ ആക്രമണത്തിൽ സഹവികാരിയ്ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. കട്ടിലപ്പൂവം യാക്കോബായ സുറിയാനി പള്ളിയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. ഇരുവരും തമ്മിൽ ദീര്‍ഘകാലമായിനിലനിന്നിരുന്ന തര്‍ക്കം ഏറ്റുമുട്ടലിൽ എത്തുകയായിരുന്നുവെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട്.
Samayam Malayalam heart-attack


സഹവികാരി ഫോണിൽ അമേരിക്കയിലുള്ള ബന്ധുവുമായി സംസാരിച്ചുകൊണ്ടിരിക്കേ വികാരിയച്ചൻ ഇരുമ്പു പൈപ്പ് ഉപയോഗിച്ച് വയറ്റിൽ അടിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. ഫോണിൽ ബഹളം കേട്ട ബന്ധു നാട്ടിലേയ്ക്ക് ഫോണിൽ വിളിച്ച് അറിയിച്ച ശേഷമാണ് പരിക്കേറ്റ സഹവികാരിയെ ആശുപത്രിയിലെത്തിക്കുന്നത്.

അതേസമയം, പരാതി ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമം സജീവമാണ്. പരാതി ലഭിക്കാത്തതിനാൽ പോലീസ് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. സംഭവമറിഞ്ഞ് എത്തിയപ്പോഴേയ്ക്കും സഹവികാരിയെ നാട്ടുകാര്‍ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയിരുന്നതായി വിയ്യൂര്‍ എസ് ഐ ഡി ശ്രീജിത്ത് പറഞ്ഞു.

സഹവികാരിയ്ക്ക് വയറിന് ചതവേറ്റിട്ടുണ്ട്. ഇദ്ദേഹം തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം, വിശ്വാസികള്‍ ശനിയാഴ്ച യോഗം കൂടി ഇരുവര്‍ക്കുമെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്