തിരുവനന്തപുരം: കുഷ്ഠരോഗ നിർണയത്തിന് വേണ്ടി ആരോഗ്യവകുപ്പ് ആരംഭിച്ച അശ്വമേധം പടഹതി ആറു ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി. എട്ട് ജില്ലകളിൽ നടപ്പാക്കിയ അശ്വമേധം വിജയമായിരുന്നതിനാലാണ് അടുത്ത ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, വയനാട് എന്നീ ജില്ലകളിൽ ഏപ്രിൽ, മേയ് മാസങ്ങളിൽ അശ്വമേധം ക്യാമ്പയിൻ നടപ്പിലാക്കുന്നതിനുളള കർമ്മ പദ്ധതിയാണ് ആവിഷ്ക്കരിക്കുന്നത്. സംസ്ഥാനത്തെ മുഴുവൻ രോഗബാധിതരെയും കണ്ടെത്തി യഥാസമയം ചികിത്സയ്ക്ക് വിധേയമാക്കിയാൽ മാത്രമേ രോഗപ്പകർച്ച തടയാനും അതുവഴി കുഷ്ഠരോഗ നിർമ്മാർജ്ജനം എന്ന ലക്ഷ്യം കൈവരിക്കാനും സാധിക്കുകയുളളൂവെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ എട്ട് ജില്ലകളിൽ 2018 ഡിസംബർ അഞ്ച് മുതൽ 18 വരെയാണ് അശ്വമേധം പ്രചാരണ ക്യാമ്പയിൻ സംഘടിപ്പിച്ചത്.
സമഗ്രമായ പ്രവർത്തന തന്ത്രം ആസൂത്രണം ചെയ്ത് വ്യക്തമായ ദിശാബോധത്തോടെ നടപ്പിലാക്കിയ ഈ ക്യാമ്പയിനിലൂടെ പുതുതായി 194 കുഷ്ഠരോഗ ബാധിതരെ കണ്ടെത്തി ചികിത്സയ്ക്ക് വിധേയമാക്കാൻ സാധിച്ചു. 56,732 വോളന്റിയർമാർ ഡോക്ടർമാരുടെയും, സൂപ്പർവൈസർമാരുടെയും മേൽനോട്ടത്തിൽ 14 ദിവസം കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്.
ആരോഗ്യവകുപ്പിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുളള ആശുപത്രികളിലും പ്രവർത്തിച്ച അശ്വമേധം കോർണറിലൂടെയാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്. വിവിധ സർക്കാർ വകുപ്പുകളുടെയും മെഡിക്കൽ സംഘടനകളുടെയും സഹകരണം ക്യാമ്പയിൻ വിജയിപ്പിക്കുന്നതിന് സഹായകമായി. ആശാ, അംഗനവാടി, കുടുംബശ്രീ പ്രവർത്തകരും, സന്നദ്ധ സംഘടനാ പ്രവർത്തകരും ആരോഗ്യവകുപ്പ് ജീവനക്കാരോടൊപ്പം ഈ സംരംഭത്തിൽ പങ്കാളികളായതായും മന്ത്രി പറഞ്ഞു.
സമഗ്രമായ പ്രവർത്തന തന്ത്രം ആസൂത്രണം ചെയ്ത് വ്യക്തമായ ദിശാബോധത്തോടെ നടപ്പിലാക്കിയ ഈ ക്യാമ്പയിനിലൂടെ പുതുതായി 194 കുഷ്ഠരോഗ ബാധിതരെ കണ്ടെത്തി ചികിത്സയ്ക്ക് വിധേയമാക്കാൻ സാധിച്ചു. 56,732 വോളന്റിയർമാർ ഡോക്ടർമാരുടെയും, സൂപ്പർവൈസർമാരുടെയും മേൽനോട്ടത്തിൽ 14 ദിവസം കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്.
ആരോഗ്യവകുപ്പിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുളള ആശുപത്രികളിലും പ്രവർത്തിച്ച അശ്വമേധം കോർണറിലൂടെയാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്. വിവിധ സർക്കാർ വകുപ്പുകളുടെയും മെഡിക്കൽ സംഘടനകളുടെയും സഹകരണം ക്യാമ്പയിൻ വിജയിപ്പിക്കുന്നതിന് സഹായകമായി. ആശാ, അംഗനവാടി, കുടുംബശ്രീ പ്രവർത്തകരും, സന്നദ്ധ സംഘടനാ പ്രവർത്തകരും ആരോഗ്യവകുപ്പ് ജീവനക്കാരോടൊപ്പം ഈ സംരംഭത്തിൽ പങ്കാളികളായതായും മന്ത്രി പറഞ്ഞു.