ആപ്പ്ജില്ല

ആതിരയുടെ മതം മാറ്റത്തിന് പിന്നിലും പീഡനമെന്ന് വെളിപ്പെടുത്തൽ

പെൺകുട്ടി ഹൈക്കോടതിയിൽ സത്യവാങ്‌മൂലം സമർപ്പിച്ചു

TNN 25 Sept 2017, 12:42 pm
കൊച്ചി: കാസർഗോഡ് സ്വദേശി ആതിര ഇസ്‌ലാം മതം സ്വീകരിച്ചതിന് പിന്നിലും യോഗ കേന്ദ്രത്തിലെ ക്രൂര പീഡനമെന്ന് ആയുർവേദ ഡോക്ടറുടെ വെളിപ്പെടുത്തൽ. ആതിര ഇസ്‌ലാം മതം സ്വീകരിച്ചത് വലിയ വിവാദമായിരുന്നു. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് മുൻപ് താൻ ഹിന്ദു മതത്തിലേക്ക് മടങ്ങി പോകുന്നതായി ആതിര പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
Samayam Malayalam athira too suffered torture for ghar wapsi
ആതിരയുടെ മതം മാറ്റത്തിന് പിന്നിലും പീഡനമെന്ന് വെളിപ്പെടുത്തൽ


തൃപ്പൂണിത്തുറയിലെ യോഗ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിൽ നിന്ന് സാഹസികമായി രക്ഷപെട്ട ആയുർവേദ ഡോക്ടർ ഇന്നലെയാണ് മീഡിയ വൺ ചാനലിലൂടെ വെളിപ്പെടുത്തൽ നടത്തിയത്. ക്രിസ്ത്യൻ മത വിശ്വാസിയായ യുവാവിനെ വിവാഹം ചെയ്തതിന് തന്നെ അവിടെ ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്ന് പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു. അവിടെ വെച്ച് ഇസ്ലാം മതം സ്വീകരിച്ച ആതിരയെ കണ്ടുമുട്ടിയെന്നും പെൺകുട്ടി പറഞ്ഞു. തനിക്ക് ഇസ്ളാം മതം തന്നെയാണ് ഇഷ്ടമെന്ന് ആതിര പറഞ്ഞിരുന്നതായും പെൺകുട്ടി വെളിപ്പെടുത്തി. പിന്നീട് എന്തുകൊണ്ടാണ് ആതിര ഹിന്ദു മതത്തിലേക്ക് തിരികെ പോയതെന്ന് വ്യക്തമല്ലെന്ന് പെൺകുട്ടി പറഞ്ഞു.

യോഗ കേന്ദ്രത്തിൽ അതിരക്കും കൗൺസിലിങ്ങും മറ്റും ലഭിച്ചിട്ടുണ്ട്. മനോജ് ഗുരുജി എന്നയാളാണ് യോഗ ആൻഡ് ചാരിറ്റബിൾ എന്ന് പേരുള്ള യോഗ കേന്ദ്രം നടത്തുന്നത്. 65 ഓളം പെൺകുട്ടികൾ അവിടെ തടങ്കലിലാണെന്നും യോഗ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിൽ നിന്നും രക്ഷപെട്ട പെൺകുട്ടി വെളിപ്പെടുത്തി. മിശ്രവിവാഹിതരെയും മതം മാറിയവരെയുമാണ് അവിടെ ക്രൂരമായി പീഡിപ്പിക്കുന്നത്. യോഗ കേന്ദ്രത്തിൽ നടന്ന പീഡനങ്ങൾ വെളിവാക്കി പെൺകുട്ടി തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസ് സ്റ്റേഷനിലും ഹൈക്കോടതിയിലും പരാതി നൽകി. പെൺകുട്ടി ഹൈക്കോടതിയിൽ സത്യവാങ്‌മൂലം സമർപ്പിച്ചു. ഇന്ന് ഹൈക്കോടതി ആതിരയുടെ പരാതി പരിഗണിച്ചേക്കും.

Athira too suffered torture for Ghar Wapsi

Girl escaped from Yoga center reveals that Athira too suffered a lot from ghar wapsi concentration camp

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്