ആപ്പ്ജില്ല

അതിരപ്പിള്ളി പദ്ധതി അടഞ്ഞ അധ്യായമെന്ന് വനം മന്ത്രി

സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം കടുത്ത ഭാഷയിലാണ് വിഷയത്തില്‍ പ്രതികരിച്ചിരുന്നത്. ഇതിന് പിന്നില്‍ ആരായിരുന്നാലും അഅവര്‍‍ക്ക് എല്‍ഡിഎഫ് രാഷ്ട്രീയം അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Samayam Malayalam 12 Jun 2020, 10:36 am
Samayam Malayalam കെ. രാജു
കെ. രാജു
തിരുവനനന്തപുരം։ അതിരപ്പിള്ളി പദ്ധതി അടഞ്ഞ അധ്യായമെന്ന് വനം വകുപ്പ് മന്ത്രി കെ.രാജു. വിഷയം മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്തിട്ടില്ല. പാരിസ്ഥിതിക അനുമതിയും കേന്ദ്ര അനുമതിയും പദ്ധതിക്ക് ഇതുവരെേയും ലഭിച്ചിട്ടില്ലെന്നും രാജു അഭിപ്രായപ്പെട്ടു. മുന്നണികള്‍ തമ്മില്‍ അഭിപ്രായവിത്യാസമുണ്ടെന്നും വനം വകുപ്പ് മന്ത്രി ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്.

Also Read : ആശങ്ക: ലോകകൊവിഡ് കണക്കുകളില്‍ ഇന്ത്യയുടെ കുതിച്ച് ചാട്ടം։ യുകെയെ പിന്‍തള്ളി നാലാം സ്ഥാനത്ത്

അതിരപ്പിള്ളി വിഷയത്തില്‍ ഇനി സമവായത്തിന് സാധ്യതയില്ല എന്നും മന്ത്രി രാജു വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. വനം വകുപ്പിന്റെ തലത്തില്‍ ഒരു ചര്‍ച്ചയ്ക്കും ആവശ്യമില്ലെന്നും തങ്ങള്‍ മുന്‍കൈ എടുക്കുകയില്ല.

വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാട് എന്താണെന്ന് വ്യക്തമാക്കേണ്ടത് പാര്‍ട്ടി സെക്രട്ടറിയാണ്. അദ്ദേഹം പറഞ്ഞ നിലപാട് തന്നെയാണ് പാർട്ടി അംഗമെന്ന നിലയില്‍ തന്റെയും നിലപാട്. അതില്‍ തന്നെ ഉറച്ച് നില്‍ക്കുകയും ചെയ്യുന്നു എന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. എല്‍ഡിഎഫ് എന്ത് നിലപാട് എടുക്കുന്നുവോ അത് അനുസരിക്കുക എന്നതാണ് മന്ത്രിമാര്‍ ചെയ്യുന്നത് അദ്ദേഹം പറഞ്ഞു.

Also Read : ഡീസൽ വില 70 കടന്നു; സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വർധിച്ചു

2007 ല്‍ മന്ത്രാലയം നല്‍കിയ പാരിസ്ഥിതിക അനുമതിയുടെ കാലാവധി 2017ല്‍ അവസാനിച്ചു. നല്‍കിയ അനുമതിയുടെയല്ലാം കാലാവധി സമ്പൂര്‍ണമായും അവസാനിച്ച പദ്ധതിയാണിത് എന്നും മന്ത്രി രാജു മാധ്യമത്തോട് വ്യക്തമാക്കി.

അതിരപ്പള്ളി ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ട് പോകുന്ന സംസ്ഥാന സര്‍ക്കാര്‍ നീക്കത്തെ എതിര്‍ത്ത് സിപിഐ രംഗത്തുവന്നിരുന്നു. ഇത്തരത്തില്‍ നീക്കം ദുരുദ്ദേശപരമാണെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം പ്രതികരിച്ചിരുന്നു. എല്‍ഡിഎഫ് രാഷ്ട്രീയം അറിയില്ല എന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്