ആപ്പ്ജില്ല

ഒരു ഷോറൂമെങ്കിലും ഉടൻ തുറക്കുമെന്ന് അറ്റ്ലസ് രാമചന്ദ്രൻ

ദൈവത്തോടും കൂടെ നിന്നവരോടും നന്ദി

Samayam Malayalam 15 Jun 2018, 1:39 pm
ദുബായ്: മൂന്നു വര്‍ഷത്തെ ജയിൽവാസത്തിനു ശേഷം തന്‍റെ ഭാവിപദ്ധതികളെക്കുറിച്ച് മനസ് തുറന്ന് അറ്റ്ലസ് രാമചന്ദ്രൻ. സൗദി അറേബ്യ, കുവൈത്ത്, ദോഹ, മസ്കത്ത് എന്നിവിടങ്ങളിലെ ജ്വല്ലറികള്‍ കൂടുതൽ മെച്ചപ്പെടുത്തുന്നതിനാണ് മുൻഗണനയെന്ന് അറ്റ്ലസ് രാമചന്ദ്രൻ പറഞ്ഞു. സാമ്പത്തിക കേസിൽ മൂന്നു വര്‍ഷത്തോളം ജയിലിലായിരുന്ന രാമചന്ദ്രൻ ഏറെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് പുറത്തിറങ്ങിയത്.
Samayam Malayalam atlas-ramachndran-nair2-19-1497871962


അയ്യായിരത്തോളം ചെറിയ ഓഹരി ഉടമകളുള്ള കമ്പനി കൂടുതൽ വിപുലപ്പെടുത്തുമെന്ന് രാമചന്ദ്രൻ പറഞ്ഞു. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനിയാണ് അറ്റ്ലസ് ജ്വല്ലറി ഇന്ത്യ ലിമിറ്റഡ്. 10 രൂപയുടെ ഓഹരിയ്ക്ക് ഇപ്പോള്‍ 70 രൂപയുണ്ട്. നിലവിൽ യുഎഇയിലെ 19 ഷോറൂമുകളും ഓഫീസും വര്‍ക്‍‍ഷോപ്പും അടച്ചെങ്കിലും രാജ്യം വിടില്ല. ഒരു ഷോറൂമെങ്കിലും എത്രയും വേഗം പുനരാരംഭിക്കുമെന്നും രാമചന്ദ്രൻ വിശദീകരിച്ചു. മനോരമയ്ക്ക് അനുവദിച്ച ഒരു അഭിമുഖത്തിലാണ് അറ്റ്ലസ് രാമചന്ദ്രൻ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

വായ്പയ്ക്ക് ഈടായി നല്‍കിയ ചെക്ക് മടങ്ങിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. നന്നായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിൽ നിന്ന് തിരിച്ചടവ് വൈകിയത് ബാങ്ക് പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ ചെക്ക് പെട്ടെന്ന് ഹാജരാക്കാനുള്ള കാരണം ചില കിംവദന്തികളാണെന്നാണ് കരുതുന്നതെന്ന് രാമചന്ദ്രൻ പറഞ്ഞു. ഭാര്യ ഇന്ദിരയാണ് ബാങ്കുകളുമായി ചര്‍ച്ച നടത്തിയത്.

മസ്കത്തിൽ മികച്ച രീതിയിൽ പ്രവര്‍ത്തിച്ചിരുന്ന രണ്ട് ആശുപത്രികള്‍ വിറ്റാണ് ബാങ്കുകള്‍ക്ക് തുക മടക്കി നൽകി താത്കാലികധാരണയിലെത്തിയത്. എന്നാൽ നിയമനടപടികള്‍ പൂര്‍ത്തിയാക്കാൻ കുറച്ച് സമയമെടുത്തു. ദൈവത്തോടും ഒപ്പം നിന്നവരോടും നന്ദിയുണ്ടെന്നും അറ്റ്ലസ് രാമചന്ദ്രൻ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്