കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ നടപടികൾ പ്രത്യേക സിബിഐ കോടതിയിൽ തുടങ്ങി. പ്രാഥമിക വാദം കേൾക്കുന്നത് ഏപ്രിൽ അഞ്ചിലേക്ക് മാറ്റിയതായി കോടതി വ്യക്തമാക്കി. ഹൈക്കോടതി വിധി അനുസരിച്ച് സിബിഐ കോടതിയിലെ വനിതാ ജഡ്ജിയാണ് കേസ് പരിഗണിക്കുന്നത്. ആറ് മാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി സിബിഐ കോടതിക്ക് നിർദ്ദേശം നൽകിയിരുന്നു.
കേസിലെ എല്ലാ പ്രതികളോടും വിചാരണയിൽ ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിട്ടിരുന്നു. എന്നാൽ പ്രതിയായ നടൻ ദിലീപ് ഹാജാരായേക്കില്ലെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു.
2017 ഫെബ്രുവരി 17നാണ് കൊച്ചിയിൽ യുവനടി ആക്രമണത്തിന് ഇരയായത്. പൾസർ സുനിയുടെ നേതൃത്വത്തിൽ നടിയുടെ കാർ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയെന്നാണ് കേസ്. പൾസർ സുനിയും നടൻ ദിലീപും അടക്കം കേസിൽ 11 പ്രതികളാണുള്ളത്.
കേസിലെ എല്ലാ പ്രതികളോടും വിചാരണയിൽ ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിട്ടിരുന്നു. എന്നാൽ പ്രതിയായ നടൻ ദിലീപ് ഹാജാരായേക്കില്ലെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു.
2017 ഫെബ്രുവരി 17നാണ് കൊച്ചിയിൽ യുവനടി ആക്രമണത്തിന് ഇരയായത്. പൾസർ സുനിയുടെ നേതൃത്വത്തിൽ നടിയുടെ കാർ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയെന്നാണ് കേസ്. പൾസർ സുനിയും നടൻ ദിലീപും അടക്കം കേസിൽ 11 പ്രതികളാണുള്ളത്.