ആപ്പ്ജില്ല

നിറ്റാ ജലാറ്റിന്‍റെ പൈപ്പുകള്‍ തകര്‍ക്കുന്നു; നടപടി വേണമെന്ന് കമ്പനി

ചാലക്കുടി പുഴയിലേക്ക് തുറക്കുന്ന പൈപ്പിൽ തടിക്കഷണം തിരുകി...

TNN 10 Nov 2017, 3:47 pm
കൊച്ചി: കേരള വ്യവസായ വികസന കോര്‍പ്പറേഷന്‍റെ കീഴിലുള്ള നിറ്റാ ജലാറ്റിന്‍ തൃശൂര്‍ കാതിക്കുടം പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം തടസപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നതായി കമ്പനി അധികൃതര്‍.
Samayam Malayalam attack against nitta gelatin plant in kathikudam thrissur
നിറ്റാ ജലാറ്റിന്‍റെ പൈപ്പുകള്‍ തകര്‍ക്കുന്നു; നടപടി വേണമെന്ന് കമ്പനി


ഫാക്ടറിയില്‍ നിന്നും സംസ്‌കരിച്ച ജലം ചാലക്കുടി പുഴയിലേക്ക്‌ കൊണ്ടുപോകുന്ന പൈപ്പ്‌ നിരവധി തവണ തകര്‍ത്തതായി വാര്‍ത്താക്കുറിപ്പില്‍ നിറ്റാ ജലാറ്റിന്‍ അറിയിച്ചു. പ്രതിലോമ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത്‌ ഫാക്ടറിക്ക്‌ മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെടുന്നു.

സ്വകാര്യ വ്യക്തിയുടെ ഭൂമിയിലൂടെ കടന്നുപോകുന്ന പൈപ്പ്‍ലൈനില്‍ വലിയ തടിക്കഷ്‌ണം തള്ളിക്കയറ്റി തടസം സൃഷ്‍ടിച്ചു. തടിക്കഷ്‌ണം മാറ്റിയിട്ടും ജലയൊഴുക്കില്‍ തടസ്സം നേരിട്ടതിനെ തുടര്‍ന്ന്‌ പരിശോധിച്ചപ്പോള്‍ പൈപ്പ്‌ലൈനില്‍ സ്റ്റീല്‍ പ്ലേറ്റ്‌ തിരുകിയതായും കണ്ടെത്തി - കമ്പനി അധികൃതര്‍ ആരോപിക്കുന്നു.

2013 മുതല്‍ കമ്പനിയുടെ പൈപ്പുകള്‍ തകര്‍ക്കുകയാണ്. ഒക്ടോബര്‍ 23 മുതല്‍ കാതിക്കുടം ഓസീന്‍ പ്ലാന്‍റ് പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണെന്നും നിറ്റാ ജലാറ്റിന്‍ എം.ഡി സജീവ് കെ മേനോന്‍ പറഞ്ഞു.

979-ല്‍ പ്രവര്‍ത്തനം ആരംഭിച്ച കാതിക്കുടത്തെ പ്ലാന്‍റ് ആദ്യമായല്ല വാര്‍ത്തകളില്‍ നിറയുന്നത്. പരിസ്ഥിതി മലിനീകരണം നടത്തുന്നുവെന്ന് ആരോപിച്ച് കമ്പനിക്ക് എതിരെ ജനങ്ങള്‍ സമരം നടത്തിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്