ആപ്പ്ജില്ല

ആക്രമികളുടെ ലക്ഷ്യം സന്ദീപാനന്ദഗിരിയെ ഇല്ലാതാക്കുകയെന്ന് കടകംപള്ളി

ഇന്നു പുലര്‍ച്ചെ രണ്ടിനാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനു നേര്‍ക്ക് അക്രമം ഉണ്ടായത്

Samayam Malayalam 27 Oct 2018, 11:36 am
തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയെ ഇല്ലാതാക്കുകയാണ് ആക്രമികളുടെ ലക്ഷ്യമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം സംഭവത്തിനു പിന്നില്‍ ബിജെപിയാണെന്നും ആരോപിച്ചു.
Samayam Malayalam Kada


സംഭവത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള മറുപടി പറയണം. കേരളത്തിന്‍റെ മതനിരപേക്ഷ മനസ് സന്ദീപാനന്ദഗിരിക്കൊപ്പമാണ്. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഇന്ന് രാവിലെ സന്ദീപാനന്ദഗിരിയുടെ കുണ്ടമൺ കടവ് ആശ്രമത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി തോമസ് ഐസക് തുടങ്ങിയവര്‍ സന്ദർശനം നടത്തിയിരുന്നു. ശബരിമലയ വിഷയത്തിൽ അനുകൂല നിലപാട് കൈക്കൊണ്ട സ്വാമി സന്ദീപാനന്ദഗിരിയെ വധിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

ഇന്നു പുലര്‍ച്ചെ രണ്ടിനാണ് കാറുകളിലെത്തിയ ഒരു സംഘം അക്രമികൾ സന്ദീപാനന്ദഗിരിയുടെ സാലമൺ ആശ്രമത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന രണ്ട് കാറുകളും ഒരു ബൈക്കും പെട്രോളൊഴിച്ച് കത്തിച്ചത്. തീയാളിയതോടെ ആശ്രമ കെട്ടിടത്തിന്‍റെ മേൽക്കൂരയ്ക്കും കേടുപാടുകൾ പറ്റിയിട്ടുമുണ്ട്.

സംഭവം രാവിലെ അറി‌ഞ്ഞ ഉടൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേര്‍ക്ക് നടന്ന ആക്രമണത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അപലപിച്ചിരുന്നു. അതിന് ശേഷമാണ് അദ്ദേഹം ആശ്രമത്തിലേക്ക് നേരിട്ട് എത്തിച്ചേര്‍ന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്