കൊച്ചി: യാത്രക്കാരെ മര്‍ദ്ദിച്ച കല്ലട ബസിലെ ജീവനക്കാര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. സുരേഷ് കല്ലട ബസിലെ ജീവനക്കാരാണ് യാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇവര്‍ക്കെതിരെ വധശ്രമം, മോഷണം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അക്രമസംഭവങ്ങളില്‍ ഉള്‍പ്പെട്ട രണ്ട് പേരെക്കൂടി പോലീസ് ഇന്ന് കസ്റ്റഡിയിലെടുത്തിരുന്നു. അതേസമയം യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ സ്വകാര്യ ബസ് സര്‍വ്വീസ് ഗ്രൂപ്പായ കല്ലട ഖേദം രേഖപ്പെടുത്തി. യാത്രക്കാരെ ബസ് ജീവനക്കാര്‍ ആക്രമിച്ചതായി കല്ലട സമ്മതിച്ചു. വൈറ്റിലയില്‍ ആക്രമണം നടന്നിട്ടുണ്ട്. എന്നാല്‍ ജീവനക്കാര്‍ക്ക് നേരെയും ആക്രമണമുണ്ടായതായി കല്ലട വിശദീകരിക്കുന്നു.
ഇതിനിടെ കല്ലട ഗ്രൂപ്പിന് എതിരെ കര്‍ശന നടപടിയെടുത്ത് പോലീസ് രംഗത്തെത്തിയിരുന്നു. കൊച്ചിയിലെ കല്ലട ഗ്രൂപ്പ് ഓഫീസ് പോലീസ് അടച്ചുപൂട്ടി. അനധികൃതമായി പാഴ്‍സല്‍ കൈമാറ്റം നടത്തുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
മൂന്ന് യുവാക്കളെ ബസ്സില്‍ നിന്ന് മര്‍ദ്ദിച്ച് ഇറക്കിവിട്ട സംഭവത്തില്‍ തെളിവ് ശേഖരിക്കാനാണ് പോലീസ് വൈറ്റിലയിലുള്ള കല്ലട ഗ്രൂപ്പ് ബുക്കിങ് ഓഫീസില്‍ എത്തിയത്. ഇതിനിടയിലാണ് ഇവിടെ നിന്ന് സംശയാസ്‍പദമായ സാഹചര്യത്തില്‍ പാഴ്‍സലുകള്‍ കടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
മരട് പോലീസ് ആണ് നടപടിയെടുത്തത്. ബസ്സുടമ സുരേഷ് കല്ലടയെ വിളിച്ചുവരുത്താന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. കല്ലട ബസ്സില്‍ യുവാക്കള്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതിഷേധം വ്യാപകമായതോടെ അന്തര്‍സംസ്ഥാന ബസ് സര്‍വ്വീസുകളില്‍ മോശം പെരുമാറ്റം ഉണ്ടായാല്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് കേരള ഡിജിപി ലോക് നാഥ് ബെഹറ അഭ്യര്‍ഥിച്ചിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയിലാണ് ബസില്‍ യാത്ര ചെയ്‍ത ബിടെക് വിദ്യര്‍ഥികളായ യുവാക്കളെ വൈറ്റിലയില്‍ വച്ച് ബസിനുള്ളില്‍ വച്ച് ക്രൂരമായി മര്‍ദ്ദിച്ച് ഇറക്കിവിട്ടത്.
പ്രതിഷേധം ശക്തമായതോടെ കല്ലട ബസ് പെര്‍മിറ്റ് താല്‍ക്കാലികമായി റദ്ദാക്കാനും ബസ്സുകള്‍ പിടിച്ചെടുക്കാനും ഗതാഗതമന്ത്രി ഉത്തരവിട്ടിരുന്നു. മര്‍ദ്ദനം നടത്തിയ കല്ലടയിലെ രണ്ട് ജീവനക്കാരെ അറസ്റ്റ് ചെയ്‍തു. കല്ലട ഗ്രൂപ്പ് മാനേജര്‍ മരട് പോലീസ് കസ്റ്റഡിയിലാണ്.
തിരുവനന്തപുരത്തു നിന്ന് ബെംഗലൂരുവിലേക്ക് പോകുകയായിരുന്നു സുരേഷ് കല്ലട ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള ബസ് തകരാറിലായത് സംബന്ധിച്ച് ഉണ്ടായ തര്‍ക്കത്തിനെ തുടര്‍ന്നാണ് ബസ് ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ചത്.
ഹരിപ്പാട് ബസ് വഴിയിൽ കിടന്നിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും ബസ് ജീവനക്കാര്‍ യാത്രക്കാരോട് കാരണം പറയാൻ തയ്യാറായില്ല. ഇത് ചോദ്യം ചെയ്‍ത യാത്രക്കാരായ രണ്ട് യുവാക്കള്‍ ബസ് ജീവനക്കാരുമായി തര്‍ക്കിച്ചു. പിന്നീട് ബസ് വൈറ്റിലയിൽ എത്തിയശേഷം കൂടുതൽ ബസ് ജീവനക്കാര്‍ യുവാക്കളെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ബസിലെ യാത്രക്കാരനായ ജേക്കബ് ഫിലിപ്പാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്.
കല്ലടയ്‍ക്ക് എതിരെ പ്രതിഷേധം ശക്തമായതോടെ പോലീസ് നടപടി എടുത്തു. കല്ലട ജീവനക്കാരായ രണ്ട് പേരെ അറസ്റ്റ് ചെയ്‍തു. മാനേജര്‍ ചോദ്യം ചെയ്യലിന് ശേഷം പോലീസ് കസ്റ്റഡിയില്‍ ആണ്. കല്ലടയുടെ വിവിധ ഓഫീസുകളില്‍ പരിശോധന നടന്നു. ബസ് സര്‍വ്വീസിന്‍റെ പെര്‍മിറ്റ് റദ്ദാക്കുകയും നിയമനടപടി ആരംഭിക്കുകയും ചെയ്‍തിട്ടുണ്ട്.
ഇതിനിടെ കല്ലട ഗ്രൂപ്പിന് എതിരെ കര്‍ശന നടപടിയെടുത്ത് പോലീസ് രംഗത്തെത്തിയിരുന്നു. കൊച്ചിയിലെ കല്ലട ഗ്രൂപ്പ് ഓഫീസ് പോലീസ് അടച്ചുപൂട്ടി. അനധികൃതമായി പാഴ്‍സല്‍ കൈമാറ്റം നടത്തുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
മൂന്ന് യുവാക്കളെ ബസ്സില്‍ നിന്ന് മര്‍ദ്ദിച്ച് ഇറക്കിവിട്ട സംഭവത്തില്‍ തെളിവ് ശേഖരിക്കാനാണ് പോലീസ് വൈറ്റിലയിലുള്ള കല്ലട ഗ്രൂപ്പ് ബുക്കിങ് ഓഫീസില്‍ എത്തിയത്. ഇതിനിടയിലാണ് ഇവിടെ നിന്ന് സംശയാസ്‍പദമായ സാഹചര്യത്തില്‍ പാഴ്‍സലുകള്‍ കടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
മരട് പോലീസ് ആണ് നടപടിയെടുത്തത്. ബസ്സുടമ സുരേഷ് കല്ലടയെ വിളിച്ചുവരുത്താന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. കല്ലട ബസ്സില്‍ യുവാക്കള്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതിഷേധം വ്യാപകമായതോടെ അന്തര്‍സംസ്ഥാന ബസ് സര്‍വ്വീസുകളില്‍ മോശം പെരുമാറ്റം ഉണ്ടായാല്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് കേരള ഡിജിപി ലോക് നാഥ് ബെഹറ അഭ്യര്‍ഥിച്ചിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയിലാണ് ബസില്‍ യാത്ര ചെയ്‍ത ബിടെക് വിദ്യര്‍ഥികളായ യുവാക്കളെ വൈറ്റിലയില്‍ വച്ച് ബസിനുള്ളില്‍ വച്ച് ക്രൂരമായി മര്‍ദ്ദിച്ച് ഇറക്കിവിട്ടത്.
പ്രതിഷേധം ശക്തമായതോടെ കല്ലട ബസ് പെര്‍മിറ്റ് താല്‍ക്കാലികമായി റദ്ദാക്കാനും ബസ്സുകള്‍ പിടിച്ചെടുക്കാനും ഗതാഗതമന്ത്രി ഉത്തരവിട്ടിരുന്നു. മര്‍ദ്ദനം നടത്തിയ കല്ലടയിലെ രണ്ട് ജീവനക്കാരെ അറസ്റ്റ് ചെയ്‍തു. കല്ലട ഗ്രൂപ്പ് മാനേജര്‍ മരട് പോലീസ് കസ്റ്റഡിയിലാണ്.
തിരുവനന്തപുരത്തു നിന്ന് ബെംഗലൂരുവിലേക്ക് പോകുകയായിരുന്നു സുരേഷ് കല്ലട ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള ബസ് തകരാറിലായത് സംബന്ധിച്ച് ഉണ്ടായ തര്‍ക്കത്തിനെ തുടര്‍ന്നാണ് ബസ് ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ചത്.
ഹരിപ്പാട് ബസ് വഴിയിൽ കിടന്നിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും ബസ് ജീവനക്കാര്‍ യാത്രക്കാരോട് കാരണം പറയാൻ തയ്യാറായില്ല. ഇത് ചോദ്യം ചെയ്‍ത യാത്രക്കാരായ രണ്ട് യുവാക്കള്‍ ബസ് ജീവനക്കാരുമായി തര്‍ക്കിച്ചു. പിന്നീട് ബസ് വൈറ്റിലയിൽ എത്തിയശേഷം കൂടുതൽ ബസ് ജീവനക്കാര്‍ യുവാക്കളെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ബസിലെ യാത്രക്കാരനായ ജേക്കബ് ഫിലിപ്പാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്.
കല്ലടയ്‍ക്ക് എതിരെ പ്രതിഷേധം ശക്തമായതോടെ പോലീസ് നടപടി എടുത്തു. കല്ലട ജീവനക്കാരായ രണ്ട് പേരെ അറസ്റ്റ് ചെയ്‍തു. മാനേജര്‍ ചോദ്യം ചെയ്യലിന് ശേഷം പോലീസ് കസ്റ്റഡിയില്‍ ആണ്. കല്ലടയുടെ വിവിധ ഓഫീസുകളില്‍ പരിശോധന നടന്നു. ബസ് സര്‍വ്വീസിന്‍റെ പെര്‍മിറ്റ് റദ്ദാക്കുകയും നിയമനടപടി ആരംഭിക്കുകയും ചെയ്‍തിട്ടുണ്ട്.