ആപ്പ്ജില്ല

'നേതാക്കളെത്താതെ കോന്നിയിലെ കോൺഗ്രസ്'; കൊട്ടിക്കലാശത്തിന് അടൂർ പ്രകാശെത്തിയില്ല

കോന്നിയിൽ പ്രധാന കോൺഗ്രസ് നേതാക്കളില്ലാതെ കൊട്ടിക്കലാശം. ആന്‍റോ ആന്‍റണി എംപി മാത്രമാണ് കോന്നിയിൽ യുഡിഎഫ് ക്യാംപിലെത്തിയെ പ്രമുഖൻ. അടൂർ പ്രകാശും റോബിൻ പീറ്ററുംകൊട്ടിക്കലാശത്തിനെത്തിയില്ല.

Samayam Malayalam 19 Oct 2019, 7:37 pm

ഹൈലൈറ്റ്:

  • കോന്നിയിൽ പ്രധാന കോൺഗ്രസ് നേതാക്കളില്ലാതെ കൊട്ടിക്കലാശം
  • അടൂർ പ്രകാശും റോബിൻ പീറ്ററും കൊട്ടിക്കലാശത്തിനെത്തിയില്ല
  • പങ്കെടുത്തത് ആന്‍റോ ആന്‍റണി എംപി മാത്രം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam New Project - 2019-10-19T193212.517
കോന്നി: സ്ഥാനാർത്ഥി നിർണയത്തിൽ ആരംഭിച്ച തർക്കങ്ങൾ പരിഹരിച്ചെന്ന് അവകാശപ്പെടുമ്പോഴും കോന്നിയിലെ കൊട്ടിക്കലാശത്തിന് പ്രധാന കോൺഗ്രസ് നേതാക്കൾ എത്തിയില്ല. അടൂർ പ്രകാശും റോബിൻ പീറ്ററും ഉൾപ്പെടെയുള്ള നേതാക്കളാണ് കൊട്ടിക്കലാശത്തിൽ നിന്ന് വിട്ട് നിന്നത്. ആന്‍റോ ആന്‍റണി എംപി മാത്രമാണ് കോന്നിയിലെ കൊട്ടിക്കലാശത്തിൽ പങ്കെടുത്ത പ്രമുഖ കോൺഗ്രസ് നേതാവ്.
നേരത്തെ സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലിയായിരുന്നു കോൺഗ്രസിൽ പ്രതിസന്ധി ഉടലെടുത്തത്. റോബിൻ പീറ്ററെ സ്ഥാനാർത്ഥിയാക്കണണമെന്ന് മുൻ എംഎൽഎ കൂടിയായ അടൂർ പ്രകാശ് ആവശ്യപ്പെട്ടെങ്കിലും പി മോഹൻരാജിനെ സ്ഥാനാർത്ഥിയാക്കാനാണ് ഡിസിസിയും കോൺഗ്രസ് നേതൃത്വവും തീരുമാനിക്കുകയായിരുന്നു.

സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി അഭിപ്രായ ഭിന്നതയിലായിരുന്ന അടൂർ പ്രകാശിനെ മുല്ലപ്പള്ളിയുൾപ്പെടെയുള്ള നേതാക്കൾ കൂടിക്കാഴ്ച നടത്തിയായിരുന്നു യുഡിഎഫ് കൺവൻഷൻ ഉദ്ഘാടനത്തിന് എത്തിച്ചിരുന്നത്. അന്ന് പ്രകാശിനെ വൻ മുദ്രാവാക്യങ്ങളോടെയായിരുന്നു പ്രവർത്തകർ സ്വീകരിച്ചതും.

Also Read: ഉപതെരഞ്ഞെടുപ്പ് പരസ്യപ്രചാരണം അവസാനിച്ചു; അഞ്ച് മണ്ഡലങ്ങൾ തിങ്കളാഴ്ച പോളിങ് ബൂത്തിലേക്ക്

എന്നാൽ ഒറ്റക്കെട്ടായാ പ്രചാരണമാണ് മണ്ഡലത്തിൽ നടത്തിയതെന്ന് അവകാശപ്പെടുന്ന കോൺഗ്രസിന് അവസാന നിമിഷമം തിരിച്ചടിയേകുന്നതാണ് കൊട്ടിക്കലാളത്തിൽ നിന്നും മുൻ എംഎൽഎയും അനുയായികളും വിട്ടുനിന്നത്. കോന്നിയില്‍ ഇടതുപക്ഷത്തിനു വേണ്ടി കെ ജനീഷ്കുമാറും എന്‍ഡിഎക്ക് വേണ്ടി കെ സുരേന്ദ്രനുമാണ് മത്സരരംഗത്തുള്ളത്. ശക്തമായ ത്രികോണ പോരാട്ടമാണ് കോന്നിയിൽ പ്രതീക്ഷിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്