ആലപ്പുഴ: ഓട്ടോറിക്ഷയിൽ യാത്രപോയ യുവതി തിരികെ വീട്ടിലെത്താൻ വൈകിയതിനെ തുടര്‍ന്ന് ഓട്ടോഡ്രൈവര്‍ കുത്തേറ്റ് മരിച്ചു. തലവടി കളങ്ങര അമ്പ്രയിൽ പാലത്തിന് പടിഞ്ഞാറ് മൂലയിലുള്ള പുത്തൻപറമ്പിൽ അനിൽ (38) ആണ് മരിച്ചത്. അനിലിന്റെ ഭാര്യ സന്ധ്യയ്ക്കും കുത്തേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കളങ്ങര ഇരുപ്പുമൂട്ടിൽ അമൽ (22), കൊച്ചുപറമ്പിൽ കെവിൻ(19) എന്നിവര്‍ പോലീസ് പിടിയിലായി. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. കെവിന്റെ സഹോദരി വീട്ടിൽ വൈകിവന്നതോടെയുള്ള പ്രകോപനമാണ് കൊലയിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. അയൽക്കാരിയോടൊപ്പം അവരുടെ ബന്ധുവിനെ സന്ദർശിക്കാൻ കെവിന്റെ സഹോദരി ഞായറാഴ്ച രാത്രി 9ന് അനിലിന്റെ ഓട്ടോറിക്ഷയിൽ എടത്വയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പോയിരുന്നു.
രോഗിക്കു ഡ്രിപ്പ് ഇട്ടുകൊണ്ടിരിക്കുന്നതിനാൽ ആശുപത്രിയിൽ നിന്ന് ഒന്നിച്ചു മടങ്ങാൻ വൈകുന്നതുകൊണ്ട് ഓട്ടോറിക്ഷയിൽ തിരികെ പൊയ്ക്കൊള്ളാൻ അയൽക്കാരി കെവിന്റെ സഹോദരിയോട് പറഞ്ഞു. ഇതോടെ അനിലിന്റെ തന്നെ ഓട്ടോയിൽ കെവിന്റെ സഹോദരി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. എന്നാൽ അയൽക്കാരി തിരിച്ച് വീട്ടിലെത്തിയിട്ടും കെവിന്റെ സഹോദരി വീട്ടിലെത്തിയിട്ടുണ്ടായിരുന്നില്ല.
അയൽക്കാരി കെവിനെ വിളിച്ചപ്പോഴാണ് ഇതറിഞ്ഞത്. ഈ സമയം തന്നെ സഹോദരി വീട്ടിലെത്തി. അനിലിന്റെ ഓട്ടോയിലാണ് വന്നതെന്ന് കെവിനോട് സഹോദരി പറഞ്ഞു. ഇവരുടെ വീടുകള്‍ അടുത്തടുത്ത സ്ഥലത്താണ്. ഇതോടെ അര്‍ദ്ധരാത്രി കെവിൻ, സുഹൃത്തായ അമലിനെയും കൂട്ടി അനിലിന്റെ വീട്ടിലെത്തുകയായിരുന്നു. ഉറക്കത്തിലായിരുന്ന അനിലിനെ വിളിച്ചെഴുന്നേൽപ്പിച്ച് റോഡിലേക്കെത്തിക്കുകയായിരുന്നു. സഹോദരി വൈകാനുണ്ടായ കാരണമെന്തെന്ന് ചോദിച്ചുണ്ടായ തർക്കത്തിനിടയിൽ കെവിൻ കത്തിയെടുത്ത് അനിലിനെ കുത്തി.
തടയാനെത്തിയ അനിലിന്റെ ഭാര്യയ്ക്കും കുത്തേൽക്കുകയായിരുന്നു. സംഭവത്തിനു ശേഷം പ്രതികൾ ഒളിവിൽപോയി. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് കുത്തേറ്റു കിടന്ന അനിലിനെയും ഭാര്യയേയും ആശുപത്രിയിലെത്തിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴി അനിലിന്റെ മരണം സംഭവിക്കുകയായിരുന്നു.
രോഗിക്കു ഡ്രിപ്പ് ഇട്ടുകൊണ്ടിരിക്കുന്നതിനാൽ ആശുപത്രിയിൽ നിന്ന് ഒന്നിച്ചു മടങ്ങാൻ വൈകുന്നതുകൊണ്ട് ഓട്ടോറിക്ഷയിൽ തിരികെ പൊയ്ക്കൊള്ളാൻ അയൽക്കാരി കെവിന്റെ സഹോദരിയോട് പറഞ്ഞു. ഇതോടെ അനിലിന്റെ തന്നെ ഓട്ടോയിൽ കെവിന്റെ സഹോദരി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. എന്നാൽ അയൽക്കാരി തിരിച്ച് വീട്ടിലെത്തിയിട്ടും കെവിന്റെ സഹോദരി വീട്ടിലെത്തിയിട്ടുണ്ടായിരുന്നില്ല.
അയൽക്കാരി കെവിനെ വിളിച്ചപ്പോഴാണ് ഇതറിഞ്ഞത്. ഈ സമയം തന്നെ സഹോദരി വീട്ടിലെത്തി. അനിലിന്റെ ഓട്ടോയിലാണ് വന്നതെന്ന് കെവിനോട് സഹോദരി പറഞ്ഞു. ഇവരുടെ വീടുകള്‍ അടുത്തടുത്ത സ്ഥലത്താണ്. ഇതോടെ അര്‍ദ്ധരാത്രി കെവിൻ, സുഹൃത്തായ അമലിനെയും കൂട്ടി അനിലിന്റെ വീട്ടിലെത്തുകയായിരുന്നു. ഉറക്കത്തിലായിരുന്ന അനിലിനെ വിളിച്ചെഴുന്നേൽപ്പിച്ച് റോഡിലേക്കെത്തിക്കുകയായിരുന്നു. സഹോദരി വൈകാനുണ്ടായ കാരണമെന്തെന്ന് ചോദിച്ചുണ്ടായ തർക്കത്തിനിടയിൽ കെവിൻ കത്തിയെടുത്ത് അനിലിനെ കുത്തി.
തടയാനെത്തിയ അനിലിന്റെ ഭാര്യയ്ക്കും കുത്തേൽക്കുകയായിരുന്നു. സംഭവത്തിനു ശേഷം പ്രതികൾ ഒളിവിൽപോയി. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് കുത്തേറ്റു കിടന്ന അനിലിനെയും ഭാര്യയേയും ആശുപത്രിയിലെത്തിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴി അനിലിന്റെ മരണം സംഭവിക്കുകയായിരുന്നു.