കൊച്ചി: വിദഗ്ദ ചികിത്സയ്ക്കായി മംഗലാപുരത്തുനിന്നും കൊച്ചിയിലെത്തിച്ച 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ഹൃദയ ശസ്ത്രക്രിയ ഉടൻ നടത്തില്ല. കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് ഡോക്ടർമാർ പറഞ്ഞു. അമൃത ആശുപത്രിയിൽ ശിശുരോഗ വിദഗ്ദരായ ഡോക്ടർമാരാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹൃദയത്തിന് ദ്വാരമുണ്ടെന്നും വാൽവിന് തകരാറുണ്ടെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കിയതായാണ് സൂചന. കുഞ്ഞിന്റെ മറ്റ് അവയവങ്ങൾ പരിശോധിക്കേണ്ടതുണ്ട്. കുഞ്ഞിന് ഹൃദയസംബന്ധമായ അസുഖം ഉണ്ടെങ്കിലും ശസ്ത്രക്രിയ ഉടൻ നടത്തില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. വൈകിട്ട് 4. 30ഓടെയാണ് കുഞ്ഞിനെ കൊച്ചിയിലെ ആശുപത്രിയിൽ എത്തിച്ചത്. കുട്ടിയിപ്പോൾ തീവ്രപരിചരണ വിഭാഗത്തിലാണ്.
കുഞ്ഞിന്റെ ചികിത്സാ ചെലവ് മുഴുവൻ സർക്കാർ വഹിക്കും. ചൊവ്വാഴ്ച രാവിലെയാണ് കുഞ്ഞിനെയുംകൊണ്ട് മംഗലാപുരത്തുനിന്നും ആംബുലൻസ് പുറപ്പെട്ടത്. അഞ്ചര മണിക്കൂർക്കൊണ്ട് 400 കിലോമീറ്റർ ദൂരമാണ് ആംബുലൻസ് സഞ്ചരിച്ചത്.
കുഞ്ഞിന്റെ ചികിത്സാ ചെലവ് മുഴുവൻ സർക്കാർ വഹിക്കും. ചൊവ്വാഴ്ച രാവിലെയാണ് കുഞ്ഞിനെയുംകൊണ്ട് മംഗലാപുരത്തുനിന്നും ആംബുലൻസ് പുറപ്പെട്ടത്. അഞ്ചര മണിക്കൂർക്കൊണ്ട് 400 കിലോമീറ്റർ ദൂരമാണ് ആംബുലൻസ് സഞ്ചരിച്ചത്.