പത്തംതിട്ട: ഇന്ന് ഉച്ചയോടെ നിലക്കലിൽ നിന്ന് അറസ്റ്റിലായ ബിജെപി നേതാക്കൾക്ക് ജാമ്യം ലഭിച്ചു. നിരോധനാജ്ഞ ലംഘിക്കാൻ ശ്രമിച്ചതിനാണ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ബി.ഗോപാലകൃഷ്ണൻ അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് ആവശ്യപ്പെട്ടിട്ടും പിരിഞ്ഞു പോകാതെ പ്രതിഷേധം തുടർന്നതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ ബിജെപി പ്രവർത്തകരെ പെരുംപുഴ പോലീസ് സ്റ്റേഷനിലേക്കാണ് മാറ്റിയത്. നിലയ്ക്കലില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലമാണെന്നും ഇവിടെ പ്രതിഷേധം പാടില്ലെന്നും പോലീസ് നേതാക്കളോട് അറിയിച്ചിരുന്നെങ്കിലും പ്രതിഷേധക്കാര്‍ പിരിഞ്ഞു പോകാന്‍ കൂട്ടാക്കിയില്ല. സ്ഥലത്ത് കുത്തിയിരുന്ന പ്രതിഷേധിച്ച ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
അതേസമയം ശബരിമല സമരം വീണ്ടും ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ബിജെപി സംസ്ഥാന നേതൃത്വം. ബിജെപി ശബരിമല സമരം അവസാനിപ്പിച്ചെന്ന് സംസ്ഥാന അധ്യക്ഷന്‍ ശ്രീധരൻ പിള്ളയുടെ പ്രസ്താവനക്കെതിരെ ദേശീയ നേതൃത്വം രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് സമരം ശക്തമാക്കാന്‍ സംസ്ഥാന നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. ഇന്ന് ചെങ്ങന്നൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുത്ത പരിപാടിക്കിടെ മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയിരുന്നു.
അറസ്റ്റിലായ ബിജെപി പ്രവർത്തകരെ പെരുംപുഴ പോലീസ് സ്റ്റേഷനിലേക്കാണ് മാറ്റിയത്. നിലയ്ക്കലില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലമാണെന്നും ഇവിടെ പ്രതിഷേധം പാടില്ലെന്നും പോലീസ് നേതാക്കളോട് അറിയിച്ചിരുന്നെങ്കിലും പ്രതിഷേധക്കാര്‍ പിരിഞ്ഞു പോകാന്‍ കൂട്ടാക്കിയില്ല. സ്ഥലത്ത് കുത്തിയിരുന്ന പ്രതിഷേധിച്ച ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
അതേസമയം ശബരിമല സമരം വീണ്ടും ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ബിജെപി സംസ്ഥാന നേതൃത്വം. ബിജെപി ശബരിമല സമരം അവസാനിപ്പിച്ചെന്ന് സംസ്ഥാന അധ്യക്ഷന്‍ ശ്രീധരൻ പിള്ളയുടെ പ്രസ്താവനക്കെതിരെ ദേശീയ നേതൃത്വം രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് സമരം ശക്തമാക്കാന്‍ സംസ്ഥാന നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. ഇന്ന് ചെങ്ങന്നൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുത്ത പരിപാടിക്കിടെ മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയിരുന്നു.