ആപ്പ്ജില്ല

ബാലഭാസ്കറിന്റെ മരണം: സ്ഥലത്ത് സരിത്തും പ്രമുഖ കലാകാരനും ഉണ്ടായിരുന്നുവെന്ന് മൊഴി

ക്രൈം ബ്രാഞ്ചിനു നൽകിയ മൊഴി മാറ്റി. ബാലഭാസ്കറിന്റെ കാർ ആക്രമിക്കുന്നത് കണ്ടിരുന്നുവെന്ന് പുതിയ മൊഴി. സ്വർണ്ണക്കടത്ത് കേസ് പ്രതി സരിത്ത് സ്ഥലത്തുണ്ടായിരുന്നുവെന്നും കലാഭവൻ സോബി സിബിഐക്ക് മൊഴി നൽകി.

Samayam Malayalam 14 Aug 2020, 7:53 am
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിക്കുന്ന കലാഭവൻ സോബിയുമായി സിബിഐ സംഘം തെളിവെടുപ്പ് നടത്തി. അപകടത്തിനു മുമ്പ് ബാലഭാസ്കർ ആക്രമിക്കപ്പെട്ടിരുന്നുവെന്ന് സോബി ആരോപിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിവിധയിടങ്ങളിൽ തെളിവെടുപ്പ് നടത്തിയത്. ക്രൈം ബ്രാഞ്ചിന് നൽകിയ മൊഴിക്ക് വിരുദ്ധമായ കാര്യങ്ങളാണ് സോബി ഇപ്പോൾ ആരോപിക്കുന്നത്.
Samayam Malayalam ബാലഭാസ്കർ


ചാലക്കുടിയിൽ നിന്നും തിരുനെൽവേലിയിലേക്ക് പോകുമ്പോൾ 2018 സെപ്തംബർ 25ന് പള്ളിപ്പുറം എത്തുന്നതിന് മൂന്ന് കിലോമീറ്റർ ഇപ്പുറമുള്ള പെട്രോൾ പമ്പിനടുത്തുവെച്ച് ബാലഭാസ്കറിന്റെ കാർ ആക്രമിക്കുന്നത് കണ്ടു എന്നാണ് സോബി പുതിയ മൊഴി. അപകടം നടന്ന കാറിൽ നിന്നും പെട്ടികൾ നീക്കുന്നത് കണ്ടെന്ന പഴയ മൊഴി മാറ്റുകയും ചെയ്തു.

Also Read: പെട്ടിമുടിയിൽ കണ്ടെത്താനുള്ളത് 15 പേരെ; തിരച്ചിൽ ശക്തമാക്കാനുറച്ച് ദൗത്യസംഘം

സ്വർണ്ണക്കടത്തിൽ പിടിയിലായ സരിത്ത് അക്രമി സംഘത്തിൽ ഉണ്ടായിരുന്നുവെന്ന് സോബി സിബിഐ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. ഒരു പ്രമുഖ കലാകാരനും സ്ഥലത്ത് ഉണ്ടായിരുന്നുവെന്നും സോബി ആരോപിക്കുന്നു.

Also Read: ആശങ്ക ഒടുങ്ങാതെ മഹാരാഷ്ട്രയും ആന്ധ്രയും; കേരളത്തേക്കാള്‍ രോഗികളുടെ എണ്ണത്തിൽ കുറവുമായി ഡല്‍ഹിയും ഗുജറാത്തും

മംഗലപുരത്ത് താൻ വിശ്രമിക്കുമ്പോൾ ഒരു വെളുത്ത കാറിൽ കുറച്ചുപേർ മദ്യപിക്കുന്നുണ്ടായിരുന്നു. അപ്പോൾ അതുവഴി വന്ന നീല ഇന്നോവ കാർ അവിടെ നിർത്തി. വെളുത്ത കാറിലുണ്ടായിരുന്ന സംഘം ഇരുമ്പുവടികളുമായി ബാലഭാസ്കറിന്റെ കാറിനടുത്തെത്തുകയും പിന്നിലെ ഗ്ലാസ് അടിച്ചു തകർക്കുകയും ചെയ്തു. കാറിന്റെ മുന്നിൽ ഇടതുഭാഗത്ത് ഒരാൾ തലകുനിച്ചിരിപ്പുണ്ടായിരുന്നു. കാർ വേഗത്തിൽ മുന്നോട്ടെടുത്തു. പുലർച്ചെ 3.30ന് വീണ്ടും താൻ യാത്ര പുറപ്പെട്ടു. പള്ളിപ്പുറത്തെത്തിയപ്പോൾ നീല കാർ ഇടിച്ച് മറിഞ്ഞ നിലയിലായിരുന്നു. വാഹനം വഴിയരുകിൽ ഒതുക്കിയപ്പോൾ ആയുധങ്ങളുമായെത്തിയ സംഘം സ്ഥലത്തുനിന്നും പോകാൻ ആവശ്യപ്പെട്ടു- എന്നാണ് സോബിയുടെ മോഴി.

സോബി വിശ്രമിച്ചിരുന്നതായി പറയുന്ന പെട്രോൾ പമ്പ് രാത്രി 11ന് ശേഷം പ്രവർത്തിച്ചിരുന്നില്ലെന്നും അവിടെ വെളിച്ചം ഉണ്ടായിരുന്നില്ലെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്. അപകടം നടന്ന ഉടൻ സ്ഥലത്തെത്തിയ കെഎസ്ആർടിസി ഡ്രൈവർ അജി, മംഗലപുരം സ്റ്റേഷനിലെ പോലീസുകാർ എന്നിവരിൽ നിന്നും സിബിഐ വിവരം ശേഖരിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്