കൊടുങ്ങല്ലൂർ: കവിയും നടനുമായ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സഹോദരൻ ജയചന്ദ്രൻ ചുള്ളിക്കാട് (54) നിര്യാതനായി. കാൻസർ ബാധിതനായിരുന്ന ജയചന്ദ്രൻ കൊടുങ്ങരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ എട്ടോടെയാണ് അദ്ദേഹം മരിച്ചത്.
വർഷങ്ങൾക്കു മുമ്പ് വീടുവിട്ടിറങ്ങിയ ജയചന്ദ്രൻ പറവൂരിൽ ഒറ്റയ്ക്കായിരുന്നു താമസം. അടുത്തയിടെ പറവൂർ തോന്ന്യകാവ് ക്ഷേത്രത്തിനു സമീപത്തെ കടത്തിണ്ണയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ജയചന്ദ്രനെ ജീവകാരുണ്യ പ്രവർത്തകർ പുല്ലൂറ്റ് വെളിച്ചം അഗതിമന്ദിരത്തിൽ എത്തിച്ചു. അവിടെനിന്നാണ് ജയചന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ജയചന്ദ്രനും ചുള്ളിക്കാടുമായി വളരെക്കാലമായി ബന്ധമില്ലായിരുന്നു. ചുള്ളിക്കാടിന്റെ സഹോദരൻ തെരുവിൽ ജീവിക്കുന്നത് വാർത്തയുമായിരുന്നു. സംഭവം അറിഞ്ഞ് അഗതിമന്ദിരത്തിലെത്തി ജയചന്ദ്രനെ ബാലചന്ദ്രൻ ചുള്ളിക്കാട് കണ്ടിരുന്നു. സാമ്പത്തിക സഹായം നൽകിയ ശേഷമാണ് ബാലചന്ദ്രൻ ചുള്ളിക്കാട് മടങ്ങിയത്.
വർഷങ്ങൾക്കു മുമ്പ് വീടുവിട്ടിറങ്ങിയ ജയചന്ദ്രൻ പറവൂരിൽ ഒറ്റയ്ക്കായിരുന്നു താമസം. അടുത്തയിടെ പറവൂർ തോന്ന്യകാവ് ക്ഷേത്രത്തിനു സമീപത്തെ കടത്തിണ്ണയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ജയചന്ദ്രനെ ജീവകാരുണ്യ പ്രവർത്തകർ പുല്ലൂറ്റ് വെളിച്ചം അഗതിമന്ദിരത്തിൽ എത്തിച്ചു. അവിടെനിന്നാണ് ജയചന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ജയചന്ദ്രനും ചുള്ളിക്കാടുമായി വളരെക്കാലമായി ബന്ധമില്ലായിരുന്നു. ചുള്ളിക്കാടിന്റെ സഹോദരൻ തെരുവിൽ ജീവിക്കുന്നത് വാർത്തയുമായിരുന്നു. സംഭവം അറിഞ്ഞ് അഗതിമന്ദിരത്തിലെത്തി ജയചന്ദ്രനെ ബാലചന്ദ്രൻ ചുള്ളിക്കാട് കണ്ടിരുന്നു. സാമ്പത്തിക സഹായം നൽകിയ ശേഷമാണ് ബാലചന്ദ്രൻ ചുള്ളിക്കാട് മടങ്ങിയത്.