പത്തനംതിട്ട: ശബരിമല പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ കെ സുരേന്ദ്രന് പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കാനുള്ള വിലക്ക് അവസാനിച്ചു. ശബരിമല യുവതീപ്രവേശനത്തിനെതിരെ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചപ്പോഴാണ് പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കുന്നതിന് സുരേന്ദ്രന് വിലക്കേര്‍പ്പെടുത്തിയത്. സന്നിധാനത്ത് 52കാരിയായ സ്ത്രീയെ തടഞ്ഞതുമായി ബന്ധപ്പെട്ട് നടന്ന അക്രമസംഭവങ്ങളിൽ ബിജെപി നേതാവ് സുരേന്ദ്രൻ 23 ദിവസത്തോളം ജയിലിൽ കഴിഞ്ഞിരുന്നു. ഇതിനു ശേഷം ജാമ്യത്തിൽ പുറത്തിറങ്ങിയപ്പോഴാണ് കോടതി സുരേന്ദ്രന് പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കാൻ മൂന്ന് മാസത്തെ വിലക്കേര്‍പ്പെടുത്തിയത്.
കോടതിയുടെ അനുവാദമില്ലാതെ പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യവ്യവസ്ഥകളിലൊന്ന്. എന്നാൽ വിലക്ക് നിലനിൽക്കുന്ന കാലയളവിൽ തനിക്ക് ശബരിമല ദര്‍ശനം നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുരേന്ദ്രൻ ഹര്‍ജി നല്‍കിയിരുന്നെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. ശബരിമലയിൽ വീണ്ടും പ്രശ്നങ്ങളുണ്ടാക്കാനാണോ പോകുന്നതെന്നായിരുന്നു കേസ് പരിഗണിക്കുമ്പോള്‍ കോടതിയുടെ ചോദ്യം. മകരവിളക്ക് ദര്‍ശനത്തിനായി സുരേന്ദ്രൻ ശബരിമലയിൽ പോകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാര്‍ റിപ്പോര്‍ട്ട് അനുകൂലമായിരുന്നില്ല.
ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള യുവതികൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയ്ക്കെതിരെയാണ് ബിജെപി ഉൾപ്പെടെയുള്ള വലുതപക്ഷ പാർട്ടികളും ഹിന്ദു സംഘടനകളും പ്രതിഷേധിച്ചത്.
കോടതിയുടെ അനുവാദമില്ലാതെ പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യവ്യവസ്ഥകളിലൊന്ന്. എന്നാൽ വിലക്ക് നിലനിൽക്കുന്ന കാലയളവിൽ തനിക്ക് ശബരിമല ദര്‍ശനം നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുരേന്ദ്രൻ ഹര്‍ജി നല്‍കിയിരുന്നെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. ശബരിമലയിൽ വീണ്ടും പ്രശ്നങ്ങളുണ്ടാക്കാനാണോ പോകുന്നതെന്നായിരുന്നു കേസ് പരിഗണിക്കുമ്പോള്‍ കോടതിയുടെ ചോദ്യം. മകരവിളക്ക് ദര്‍ശനത്തിനായി സുരേന്ദ്രൻ ശബരിമലയിൽ പോകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാര്‍ റിപ്പോര്‍ട്ട് അനുകൂലമായിരുന്നില്ല.
ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള യുവതികൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയ്ക്കെതിരെയാണ് ബിജെപി ഉൾപ്പെടെയുള്ള വലുതപക്ഷ പാർട്ടികളും ഹിന്ദു സംഘടനകളും പ്രതിഷേധിച്ചത്.