തൊടുപുഴ: കനത്ത മഴയിൽ ഇടുക്കി ജില്ലയിൽ പലയിടത്തും കനത്ത നാശനഷ്ടം. എട്ടിടത്ത് ഉരുള്‍ പൊട്ടിയതായാണ് റിപ്പോര്‍ട്ട്. മൂന്നാറിലെ താഴ്ന്ന പ്രദേശങ്ങിൽ വെള്ളം കയറി. മണ്ണിടിച്ചിലിനെ തുടര്‍ന്ന് മൂന്നാര്‍ - മറയൂര്‍ - ഉദുമൽപ്പേട്ട് റൂട്ടിലെ വാഹനഗതാഗതം തടസ്സപ്പെട്ടു. ജില്ലയിൽ ഓഗസ്റ്റ് 15 വരെ വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ച രാത്രി മുതൽ മൂന്നാര്‍ മേഖലയിൽ കനത്ത മഴയാണ്. ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിൽ ശക്തമായ മഴ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. മുതിരപ്പുഴയാറ്റിൽ വെള്ളം കയറിയതോടെ മൂന്നാറിൽ താഴ്ന്ന പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന വീടുകളിലും ഹോം സ്റ്റേകളിലും മറ്റു സ്ഥാപനങ്ങളിലും വെള്ളം കയറി. കന്നിമലയാറ്റിൽ ജലനിരപ്പുയര്‍ന്നതോടെ മൂന്നാറിനെ മറയൂരുമായി ബന്ധിപ്പിക്കുന്ന പാതയിലെ പെരിയവരൈയിലെ താത്കാലിക പാലം ഒലിച്ചു പോയി.
ജില്ലയിൽ കല്ലാര്‍കുട്ടി, പാംബ്ല, മലങ്കര അണക്കെട്ടുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി. പുഴകളുടെ ഇരുവശത്തുമുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇടുക്കി ജില്ലയിൽ രാത്രി യാത്രയ്ക്കും നിരോധനമുണ്ട്.
കോട്ടയം ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിലും ശക്തമായ മഴ തുടരുകയാണ്. മീനച്ചിലാറും മണിമലയാറും കരവിഞ്ഞൊഴുകി. വാഗമണിൽ ഉരുള്‍ പൊട്ടിയതായി റിപ്പോര്‍ട്ടുകളുണ്ട്. കോട്ടയം - കുമളി റൂട്ടിലും ബസ് സര്‍വീസ് നിര്‍ത്തി വെച്ചിരിക്കുകയാണ്.
മണ്ണിടിച്ചിലിനെ തുടര്‍ന്ന് പലയിടത്തും റോഡ് ഗതാഗതവും തടസ്സപ്പെട്ടു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് മാങ്കുളം മേഖല ഒറ്റപ്പെട്ടു. അടിമാലി - രാജാക്കാട് സംസ്ഥാന പാതയിൽ പന്നിയാര്‍കുട്ടിയിലും അടിമാലി - ചെറുതോണി പാതയിൽ ചുരുളിയിലും റോഡിലേയ്ക്ക് മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.
ജില്ലയിൽ കല്ലാര്‍കുട്ടി, പാംബ്ല, മലങ്കര അണക്കെട്ടുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി. പുഴകളുടെ ഇരുവശത്തുമുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇടുക്കി ജില്ലയിൽ രാത്രി യാത്രയ്ക്കും നിരോധനമുണ്ട്.
കോട്ടയം ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിലും ശക്തമായ മഴ തുടരുകയാണ്. മീനച്ചിലാറും മണിമലയാറും കരവിഞ്ഞൊഴുകി. വാഗമണിൽ ഉരുള്‍ പൊട്ടിയതായി റിപ്പോര്‍ട്ടുകളുണ്ട്. കോട്ടയം - കുമളി റൂട്ടിലും ബസ് സര്‍വീസ് നിര്‍ത്തി വെച്ചിരിക്കുകയാണ്.
മണ്ണിടിച്ചിലിനെ തുടര്‍ന്ന് പലയിടത്തും റോഡ് ഗതാഗതവും തടസ്സപ്പെട്ടു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് മാങ്കുളം മേഖല ഒറ്റപ്പെട്ടു. അടിമാലി - രാജാക്കാട് സംസ്ഥാന പാതയിൽ പന്നിയാര്‍കുട്ടിയിലും അടിമാലി - ചെറുതോണി പാതയിൽ ചുരുളിയിലും റോഡിലേയ്ക്ക് മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.