തിരുവനന്തപുരം: കർഷക ആത്മഹത്യകൾക്ക് കാരണം ബാങ്കുകളെന്ന് ചൂണ്ടിക്കാട്ടി കൃഷിമന്ത്രി വി.എസ് സുനിൽകുമാർ. കർഷകനെ മാനസികമായി തളർത്തുന്ന നടപടിയാണ് ബാങ്കുകൾ സ്വീകരിക്കുന്നതെന്ന് സുനിൽകുമാർ പറഞ്ഞു. പ്രളയത്തിൽ എല്ലാം തകർന്ന കർഷകരെ നമനസികാ സമ്മർദ്ദത്തിലാക്കുന്നതാണ് ബാങ്കുകളുടെ നടപടിയെന്നും കൃഷിമന്ത്രി ആരോപിച്ചു. ഇടുക്കി ഉൾപ്പടെ എല്ലാ ജില്ലകളിലെയും ബാങ്കുകളുടെയും യോഗം സർക്കാർ വിളിച്ചു കൂട്ടി കർഷകർക്ക് മൊറട്ടോറിയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ബാങ്കുകൾ ഇത് അനുസരിക്കാൻ തയ്യാറായിട്ടില്ല. കർഷക കടങ്ങൾക്ക് ഒരു വർഷത്തെ മൊറട്ടോറിയം അനുവദിക്കണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടത്.
മാനുഷിക പരിഗണന ഇല്ലാതെ കർഷകർക്കെതിരെ ബാങ്കുകൾ സ്വീകരിക്കുന്ന നടപടികൾ ശരിയല്ലെന്ന് മന്ത്രി വ്യക്തമാക്കി. പ്രളയത്തിലൂടെ തകർന്ന ഇടുക്കിക്ക് എല്ലാ മേഖലയിൽ നിന്നുമുള്ള പിന്തുണയാണ് ആവശ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മാനുഷിക പരിഗണന ഇല്ലാതെ കർഷകർക്കെതിരെ ബാങ്കുകൾ സ്വീകരിക്കുന്ന നടപടികൾ ശരിയല്ലെന്ന് മന്ത്രി വ്യക്തമാക്കി. പ്രളയത്തിലൂടെ തകർന്ന ഇടുക്കിക്ക് എല്ലാ മേഖലയിൽ നിന്നുമുള്ള പിന്തുണയാണ് ആവശ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.