ആപ്പ്ജില്ല

ജോസ് കെ മാണി 10 കോടി വാഗ്ദാനം ചെയ്തു; കോൺഗ്രസിന് 20 കോടി പിരിച്ചു നൽകി; ആരോപണവുമായി ബിജു രമേശ്

പഴയ സർക്കാർ കറവ പശുക്കളെപ്പോലെയാണ് ബിസിനസുകാരെ കണ്ടിരുന്നത്. 20 കോടി രൂപ കോൺഗ്രസ് നേതാക്കൾക്കും കെപിസിസി ഓഫീസിലും പിരിച്ചു നൽകിയിരുന്നതെന്നും ബിജു രമേശ് ആരോപിച്ചു.

Samayam Malayalam 19 Oct 2020, 2:20 pm
തിരുവനന്തപുരം: ബാർ കോഴ ആരോപണം പിൻവലിക്കാൻ കേരളാ കോൺഗ്രസ് നേതാവ് ജോസ് കെ മാണി 10 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് ബിജു രമേശ്. താൻ രാഷ്ട്രീയ പാർട്ടികളുമായി ചേർന്ന് ഗൂഢാലോചന നടത്തിയില്ല. കോൺഗ്രസുകാർ തന്നേയും കുടുംബത്തേയു വേട്ടയാടി. 20 കോടി രൂപ കോൺഗ്രസ് നേതാക്കൾക്കും കെപിസിസി ഓഫീസിലും പിരിച്ചു നൽകിയെന്നും ബിജു രമേശ് പറഞ്ഞു.
Samayam Malayalam biju ramesh
ബിജു രമേശ് |Facebook


Also Read: കൊച്ചി വാട്ടര്‍ മെട്രോ ജനുവരിയിൽ പ്രവര്‍ത്തനം തുടങ്ങും

ആരോപണം ഉന്നയിച്ചത് തെറ്റായിപ്പോയെന്ന് മാധ്യമങ്ങളോട് പറയണം എന്നായിരുന്നു ആവശ്യം. ഇതു സംബന്ധിച്ച് ജോൺ കല്ലാട്ട് തനിക്ക് മെയിൽ അയച്ചിരുന്നു. ഇക്കാര്യങ്ങൾ അന്വേഷിച്ചാൽ വ്യക്തമാകും. തന്റെ ജീവനു വരെ ഭീഷണിയുണ്ട്. ആരോപണം ഉന്നയിച്ചതിന്റെ പേരിൽ തനിക്ക് കോടികൾ നഷ്ടമായെന്നും ബിജു രമേശ് പറഞ്ഞു.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ബജറ്റ് വരെ കച്ചവടമായിരുന്നു. ഈ സർക്കാരിന്റെ കാലത്ത് അത്തരം പ്രശ്നങ്ങളില്ല. ജോസ് കെ മാണി വന്നതിന് ശേഷം എന്താകുമെന്ന് അറിയില്ല. പിരിച്ച 20 കോടി വിഎസ് ശിവകുമാറിനും കെപിസിസി ഓഫീസിലും രമേശ് ചെന്നിത്തലയ്ക്കും എത്തിച്ച് നൽകിയിരുന്നു. കോൺഗ്രസുമായി ധാരണ ഉണ്ടെങ്കിൽ അത് പറയുമോ? അസ്ഥിവാരം തോണ്ടുമെന്ന് കെ ബാബു ഗോകുലം ഗോപാലനോട് പറഞ്ഞുവെന്നും ബിജു രമേശ് ആരോപിച്ചു.

Also Read: സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി: തിരുവനന്തപുരം വിമാനത്താവള ഹര്‍ജി ഹൈക്കോടതി തള്ളി

പഴയ സർക്കാർ കറവ പശുവിനെപ്പോലെയാണ് ബിസിനസുകാരെ കണ്ടത്. കിട്ടുന്നതെല്ലാം പിടിച്ചു വാങ്ങി. അമ്പത് ലക്ഷം രൂപ കെ ബാബുവിന്റെ ഓഫീസിൽ എത്തിച്ചു നൽകി. ഒരു കോടി രൂപ ചെന്നിത്തലയ്ക്ക് നൽകി. 25 ലക്ഷം രൂപ ശിവകുമാറിന്റെ വീട്ടിൽ എത്തിച്ച് നൽകി. ബാർ കോഴ ആരോപണത്തിൽ ഏത് കേന്ദ്ര ഏജൻസിയെ വെച്ചു വേണമെങ്കിലും അന്വേഷണം നടത്തട്ടെ എന്നും ബിജു രമേശ് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്