കോഴിക്കോട്: മദ്യനയം തകര്‍ക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അവരോട് കേരളത്തിലെ വീട്ടമ്മമാര്‍ ചോദിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മദ്യം ഉണ്ടായ കാലം മുതലുള്ളതാണ് മദ്യ വർജനം. മദ്യം ലഭ്യമാക്കിയിട്ട് ഉപയോഗം കുറയ്ക്കുക എന്നത് നടക്കുന്ന കാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് തിരഞ്ഞെടുപ്പു കൺവൻഷൻ ബേപ്പൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ഓരോ വർഷവും ബിവറേജസ് കോർപറേഷന്റെ 10% വിൽപന ശാലകൾ നിർത്തലാക്കി, 10 വർഷം കൊണ്ടു സമ്പൂർണ മദ്യനിരോധനം നടപ്പാക്കുക എന്നതാണ് യുഡിഎഫിന്‍റെ നയം. യുഡിഎഫിന്റെ മദ്യനയം കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ടു തുപ്പാനും കഴിയാത്ത അവസ്ഥയിൽ ഇടതുമുന്നണിയെ കൊണ്ടെത്തിച്ചെന്ന് അവരുടെ നേതാക്കളുടെ പ്രസ്താവനകളിൽ നിന്നു വ്യക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
യുഡിഎഫ് സർക്കാരിന്റെ മദ്യനയത്തിനു വിരുദ്ധമായി നീങ്ങുന്നവർക്ക് ജനങ്ങൾ, പ്രത്യേകിച്ചു വീട്ടമ്മമാർ ഈ തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
ഓരോ വർഷവും ബിവറേജസ് കോർപറേഷന്റെ 10% വിൽപന ശാലകൾ നിർത്തലാക്കി, 10 വർഷം കൊണ്ടു സമ്പൂർണ മദ്യനിരോധനം നടപ്പാക്കുക എന്നതാണ് യുഡിഎഫിന്‍റെ നയം. യുഡിഎഫിന്റെ മദ്യനയം കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ടു തുപ്പാനും കഴിയാത്ത അവസ്ഥയിൽ ഇടതുമുന്നണിയെ കൊണ്ടെത്തിച്ചെന്ന് അവരുടെ നേതാക്കളുടെ പ്രസ്താവനകളിൽ നിന്നു വ്യക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
യുഡിഎഫ് സർക്കാരിന്റെ മദ്യനയത്തിനു വിരുദ്ധമായി നീങ്ങുന്നവർക്ക് ജനങ്ങൾ, പ്രത്യേകിച്ചു വീട്ടമ്മമാർ ഈ തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.