തിരുവനന്തപുരം: ബാർ ഹോട്ടൽ തൊഴിലാളികളിൽ തൊഴിൽ നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനായി സർക്കാർ കരട് പദ്ധതി തയ്യാറാക്കി. പദ്ധതിയുടെ കരട് മന്ത്രിസഭായോഗം അംഗീകരിച്ചു. തൊഴിലാളികൾക്ക് സ്വയം തൊഴിൽ ഉറപ്പാക്കുക എന്നതാണ് സർക്കാർ ലക്ഷ്യം. ഓൾ കേരള ബാർ ഹോട്ടൽസ് ആൻഡ് റസ്റ്റോറന്റ് എംപ്ലോയീസ് അസോസിയേഷനാണ് തൊഴിലാളികളുടെ പുനരധിവാസം ആവശ്യപ്പെട്ട് സർക്കാരിന് നിവേദനം നൽകിയത്. അബ്കാരി നയം നടപ്പാക്കിയതിനെ തുടർന്ന് 45000 തൊഴിലാളികൾക്കാണ് ജോലി നഷ്ടപ്പെട്ടത്. പതിനാല് തൊഴിലാളികൾ പിന്നീട് ആത്മഹത്യാ ചെയ്യുകയും ചെയ്തിരുന്നു. സർക്കാരിന് നൽകിയ നിവേദനത്തിൽ ഇവയെല്ലാം എംപ്ലോയീസ് അസോസിയേഷൻ ഉൾപ്പെടുത്തിയിരുന്നു.
2014-15 കാലഘട്ടത്തിൽ നടപ്പാക്കിയ അബ്കാരി നയത്തെ തുടർന്നാണ് തൊഴിലാളികൾക്ക് ജോലി നഷ്ടമായത്. 'സുരക്ഷാ സ്വയം തൊഴിൽ പദ്ധതി' എന്നാണ് പുനരധിവാസ പദ്ധതിയുടെ പേര്. പദ്ധതിയനുസരിച്ച് സ്വയം തൊഴിൽ പരിശീലനവും സർക്കാർ ഉറപ്പാക്കും. അഞ്ചു വർഷത്തിനുള്ളിൽ ഗഡുക്കളായി അടച്ചു തീർക്കാവുന്ന രീതിയിൽ 2.5 ലക്ഷം രൂപ വരെ വായ്പയായും 50,000 രൂപ ഗ്രാൻഡ് അല്ലെങ്കിൽ സബ്സിഡിയായും നൽകുന്നതാണ് പദ്ധതി. നാലു ശതമാനം വരെയാണ് പലിശ.
2014-15 കാലഘട്ടത്തിൽ നടപ്പാക്കിയ അബ്കാരി നയത്തെ തുടർന്നാണ് തൊഴിലാളികൾക്ക് ജോലി നഷ്ടമായത്. 'സുരക്ഷാ സ്വയം തൊഴിൽ പദ്ധതി' എന്നാണ് പുനരധിവാസ പദ്ധതിയുടെ പേര്. പദ്ധതിയനുസരിച്ച് സ്വയം തൊഴിൽ പരിശീലനവും സർക്കാർ ഉറപ്പാക്കും. അഞ്ചു വർഷത്തിനുള്ളിൽ ഗഡുക്കളായി അടച്ചു തീർക്കാവുന്ന രീതിയിൽ 2.5 ലക്ഷം രൂപ വരെ വായ്പയായും 50,000 രൂപ ഗ്രാൻഡ് അല്ലെങ്കിൽ സബ്സിഡിയായും നൽകുന്നതാണ് പദ്ധതി. നാലു ശതമാനം വരെയാണ് പലിശ.