ആപ്പ്ജില്ല

സാമ്പത്തിക ക്രമക്കേട് നടത്തി; സുഭാഷ് വാസുവിനെ ബിഡിജെഎസ് പുറത്താക്കി

ബിഡിജെഎസില്‍ നിന്നും തന്നെ പുറത്താക്കിയ നടപടി നിയമപരമല്ലെന്ന് സുഭാഷ് വാസു പ്രതികരിച്ചു. കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ തട്ടിപ്പുകാരനാണ് സുഭാഷ് എന്ന് കഴിഞ്ഞ ദിവസം തുഷാര്‍ ആരോപിച്ചിരുന്നു.

Samayam Malayalam 20 Jan 2020, 4:56 pm
ആലപ്പുഴ: സുഭാഷ് വാസുവിനെ ബിഡിജെഎസ് പുറത്താക്കി. പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് സുഭാഷ് വാസുവിനെ പുറത്താക്കിയത്. സംഘടനാവിരുദ്ധ പ്രവര്‍ത്തനത്തിനാണ് പുറത്താക്കല്‍ നടപടിയെന്നാണ് വിശദീകരണം. സുഭാഷ് വാസു വ്യാജരേഖ ചമച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തി. ചേര്‍ത്തലയില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സിലിലാണു തീരുമാനം.
Samayam Malayalam Subha Vasu


സുഭാഷ് വാസുവിനെ പാര്‍ട്ടിയില്‍ കൊണ്ടുവന്നത് ഏറ്റവും വലിയ തെറ്റെന്ന് തുഷാര്‍ വെള്ളാപ്പള്ളി. സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നും നീക്കും. കേന്ദ്ര സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെടുമെന്ന് തുഷാര്‍ പറഞ്ഞു. താനാണ് പാര്‍ട്ടി പ്രസിഡന്റെന്ന സുഭാഷ് വാസുവിന്റെ അവകാശവാദം തെറ്റ്, തുഷാര്‍ കൂട്ടിച്ചേര്‍ത്തു.

അപകട മരണങ്ങളില്‍ വെള്ളാപ്പള്ളിയുടെ പേര് വലിച്ചിഴയ്ക്കുന്നു. എസ് എന്‍ ട്രസ്റ്റുകളില്‍ നിന്ന് പണം വാങ്ങി നിയമനം എന്നത് പഴയ ആരോപണമാണെന്നും സെന്‍കുമാര്‍ ഡിജിപി ആയിരുന്നപ്പോള്‍ അതിനെ കുറിച്ച് അന്വേഷിക്കാമായിരുന്നെന്നും തുഷാര്‍ പറഞ്ഞു. എന്നാല്‍, പുറത്താക്കല്‍ നടപടി നിയമപരമല്ലെന്ന് സുഭാഷ് വാസു പ്രതികരിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്