ഓണക്കാലം സർക്കാർ മദ്യവിൽപനശാലകളിൽ ചാകരക്കാലമാണ്. ഓരോദിവസവും ശരാശരി 15 ലക്ഷം മുതൽ മേലോട്ടാണ് ഓരോ കടയിലേയും വരുമാനം. കഴിഞ്ഞ ഉത്രാടത്തിനും തിരുവോണത്തിനുമായി വൈറ്റില ബെവ്കോ ഷോപ്പിൽ മാത്രം നടന്നത് ഒരു കോടിയുടെ കച്ചവടമാണ്. എന്നാൽ ഇക്കുറി എത്ര കച്ചവടമുണ്ടായാലും സന്തോഷിക്കാൻ വകയില്ല.
കാരണം ഓണത്തോടനുബന്ധിച്ച് ബാങ്കുകൾക്ക് തുടർച്ചയായി ഏഴുദിവസമാണ് അവധി വരുന്നത്. ലക്ഷകണക്കിന് രൂപ ഷോപ്പുകളിൽ സൂക്ഷിക്കുന്നത് പ്രശ്നമാകുമോയെന്ന ചിന്ത അലട്ടുകയാണ്. ബിവറേജസ് കോര്‍പറേഷൻ തന്നെ ഇതിന് പരിഹാരവും നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാൽ അത് ഫലപ്രദമാകുമോയെന്നറിയില്ല താനും.
ബാങ്ക് അവധിയെങ്കിൽ പെട്ടിയിൽ നിറച്ചു പണം തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനില്‍ ഏല്‍പിച്ചാൽ മതിയെന്നാണ് പുതിയ നിര്‍ദ്ദേശം. ക്രമസമാധാന പ്രശ്നം രൂക്ഷമായ തെക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍ ബാങ്കുകൾ പൂട്ടി എല്ലാദിവസവും പോലീസ് സ്റ്റേഷനിൽ താക്കോൽ കൊടുക്കുന്ന പതിവുണ്ട്. ഇതേ രീതിയിൽ പോലീസിനെ ആശ്രയിക്കാനാണ് ബെവ്കോയുടെ തീരുമാനം.
എന്നാൽ ആഭ്യന്തരവകുപ്പ് ഇതിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല. ഇത്രയും പണം പോലീസ് സ്റ്റേഷനിൽ കാക്കാൻ കഴിയില്ലെന്നാണ് നിലപാടിലുമാണ് പോലീസ്. അതേസമയം കൺസ്യൂമർഫെഡ് മാനേജ്മെന്‍റ് പറഞ്ഞിരിക്കുന്നത് കുറച്ചുകൂടി കടന്ന നിർദ്ദേശമാണ്. കടയിലെ കളക്ഷൻ ബാങ്കിലടയ്ക്കാൻ കഴിയാത്ത ഓണനാളിൽ രണ്ടു ജീവനക്കാര്‍ എല്ലാദിവസവും രാത്രിയിൽ കടയിൽ തങ്ങണമെന്നാണ് കൺസ്യൂമർഫെഡിന്‍റെ നിര്‍ദ്ദേശം.
എന്നാൽ ജീവനക്കാരാരും ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറായിട്ടില്ല. എറണാകുളത്തും തിരുവനന്തപുരത്തും ബാങ്കുകൾ നേരിട്ട് എത്തിയാണ് ബെവ്കോ ഔട്ട്ലെറ്റിൽ നിന്ന് പണം ശേഖരിക്കുന്നത്. ഓണക്കാലത്തെ കോടികൾ കൈകാര്യം ചെയ്യേണ്ടി വരുമോയെന്ന പുലിവാൽ പിടിച്ചിരിക്കുകയാണ് ഇപ്പോൾ ബെവ്കോയിലേയും കൺസ്യൂമർഫെഡിലേയും ജീവനക്കാര്‍.
കാരണം ഓണത്തോടനുബന്ധിച്ച് ബാങ്കുകൾക്ക് തുടർച്ചയായി ഏഴുദിവസമാണ് അവധി വരുന്നത്. ലക്ഷകണക്കിന് രൂപ ഷോപ്പുകളിൽ സൂക്ഷിക്കുന്നത് പ്രശ്നമാകുമോയെന്ന ചിന്ത അലട്ടുകയാണ്. ബിവറേജസ് കോര്‍പറേഷൻ തന്നെ ഇതിന് പരിഹാരവും നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാൽ അത് ഫലപ്രദമാകുമോയെന്നറിയില്ല താനും.
ബാങ്ക് അവധിയെങ്കിൽ പെട്ടിയിൽ നിറച്ചു പണം തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനില്‍ ഏല്‍പിച്ചാൽ മതിയെന്നാണ് പുതിയ നിര്‍ദ്ദേശം. ക്രമസമാധാന പ്രശ്നം രൂക്ഷമായ തെക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍ ബാങ്കുകൾ പൂട്ടി എല്ലാദിവസവും പോലീസ് സ്റ്റേഷനിൽ താക്കോൽ കൊടുക്കുന്ന പതിവുണ്ട്. ഇതേ രീതിയിൽ പോലീസിനെ ആശ്രയിക്കാനാണ് ബെവ്കോയുടെ തീരുമാനം.
എന്നാൽ ആഭ്യന്തരവകുപ്പ് ഇതിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല. ഇത്രയും പണം പോലീസ് സ്റ്റേഷനിൽ കാക്കാൻ കഴിയില്ലെന്നാണ് നിലപാടിലുമാണ് പോലീസ്. അതേസമയം കൺസ്യൂമർഫെഡ് മാനേജ്മെന്‍റ് പറഞ്ഞിരിക്കുന്നത് കുറച്ചുകൂടി കടന്ന നിർദ്ദേശമാണ്. കടയിലെ കളക്ഷൻ ബാങ്കിലടയ്ക്കാൻ കഴിയാത്ത ഓണനാളിൽ രണ്ടു ജീവനക്കാര്‍ എല്ലാദിവസവും രാത്രിയിൽ കടയിൽ തങ്ങണമെന്നാണ് കൺസ്യൂമർഫെഡിന്‍റെ നിര്‍ദ്ദേശം.
എന്നാൽ ജീവനക്കാരാരും ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറായിട്ടില്ല. എറണാകുളത്തും തിരുവനന്തപുരത്തും ബാങ്കുകൾ നേരിട്ട് എത്തിയാണ് ബെവ്കോ ഔട്ട്ലെറ്റിൽ നിന്ന് പണം ശേഖരിക്കുന്നത്. ഓണക്കാലത്തെ കോടികൾ കൈകാര്യം ചെയ്യേണ്ടി വരുമോയെന്ന പുലിവാൽ പിടിച്ചിരിക്കുകയാണ് ഇപ്പോൾ ബെവ്കോയിലേയും കൺസ്യൂമർഫെഡിലേയും ജീവനക്കാര്‍.