തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയുടെ ഒഴിവുസമയത്ത് കുശലം പറഞ്ഞും പൊട്ടിച്ചിരിച്ചും രാഹുൽ ഗാന്ധിയും കേരളത്തിലെ കോൺഗ്രസ് നേതാക്കളും. പാർട്ടിയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് അൽപനേരം ഇടവേള നൽകിയാണ് നേതാക്കൾ ഒത്തുകൂടി മനസുതുറന്നത്. രാഹുൽ ഗാന്ധിക്കൊപ്പം കെ സുധാകരൻ, വി ഡി സതീശൻ, രമേശ് ചെന്നിത്തല, കെ സി വേണുഗോപാൽ, എം എം ഹസൻ, പി സി വിഷ്ണുനാഥ്, കൊടിക്കുന്നിൽ സുരേഷ്, ടി സിദ്ദിഖ് എന്നിവരാണ് ഒത്തുകൂടിയത്. ഇതിൻ്റെ വീഡിയോ രാഹുൽ ഗാന്ധി പങ്കുവെച്ചിട്ടുമുണ്ട്. കേരളത്തിലെ നേതാക്കളോടൊപ്പമുള്ള നിമിഷങ്ങൾ പങ്കുവെക്കുന്നുവെന്നു കുറിച്ചാണ് രാഹുൽ സമൂഹ മാധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ ഇതിനകം തന്നെ വൈറലായിട്ടുണ്ട്.
കേരളത്തിലെ നേതാക്കളോടൊപ്പമുള്ള നിമിഷങ്ങൾ പങ്കുവെക്കുന്നു. ഭാവി പദ്ധതികളെ കുറിച്ചു ചർച്ച ചെയ്തു. ഭാരത് ജോഡോ യാത്രയിൽ നേതാക്കൾ നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചു. കേരളമെന്ന സുന്ദരഭൂമിയിലൂടെയുള്ള ഹൃദയസ്പർശിയായ ഒരു യാത്രയാണിതെന്നും ആ ഓർമകൾ തൻ്റെ മനസിൽ നിലനിൽക്കുമെന്നും രാഹുൽ ഗാന്ധി സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
രമേശ് ചെന്നിത്തല തന്നോടു പറഞ്ഞ കാര്യമാണ് രാഹുൽ ഗാന്ധി വീഡിയോയിൽ ആദ്യം പങ്കുവെക്കുന്നത്. പുലർച്ചെ 4.30 ന് എഴുന്നേൽക്കാനാണ് പ്ലാനെന്ന് ജോഡോ യാത്രക്കിടെ ചെന്നിത്തല ജി തന്നോട് പറഞ്ഞുവെന്ന് രാഹുൽ ഗാന്ധി പറയുന്നു. എന്നാൽ ഇടപെട്ട ചെന്നിത്തല, "നോ, നോ, നോ ആരും എന്നെ വിളിച്ചില്ല" - എന്നു പറഞ്ഞു. നാലു മണിക്ക് എഴുന്നേൽക്കാനാണ് തൻ്റെ പ്ലാനെന്ന് എം എം ഹസൻ പറഞ്ഞതോടെ രാഹുലിൻ്റെ കൗണ്ടർ. "വൈകിട്ടാണോ, അതോ രാവിലെയാണോ". രാഹുലിൻ്റെ തമാശ കേട്ട് നേതാക്കൾ പൊട്ടിച്ചിരിച്ചു.
അതേസമയം ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനം ഇന്നലെ അവസാനിച്ചു. 18 ദിവസം കൊണ്ട് 425 കിലോമീറ്ററാണ് യാത്ര പിന്നിട്ടത്. 150 ദിവസം കൊണ്ട് 3500 കിലോമീറ്റർ പിന്നിടുകയാണ് യാത്രയുടെ ലക്ഷ്യം. ഭാരത് ജോഡോ യാത്രയെ ജനം ഏറ്റെടുത്തതോടെ വമ്പിച്ച വിജയമായെന്ന് കോൺഗ്രസ് എംപി കെ മുരളീധരൻ പ്രതികരിച്ചിരുന്നു. റോഡിൻ്റെ ഇരുഭാഗങ്ങളിലും നിന്നു സാധാരണക്കാർ, സ്ത്രീകൾ, കുട്ടികൾ ഉൾപ്പെടെയുള്ളവർ യാത്രയെ വരവേറ്റു. യാത്രയെ തുടർന്ന് കോൺഗ്രസ് നേതാക്കന്മാർക്കിടയിൽ മാനസിക ഐക്യം ഉണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
Read Latest Kerala News and Malayalam News
കേരളത്തിലെ നേതാക്കളോടൊപ്പമുള്ള നിമിഷങ്ങൾ പങ്കുവെക്കുന്നു. ഭാവി പദ്ധതികളെ കുറിച്ചു ചർച്ച ചെയ്തു. ഭാരത് ജോഡോ യാത്രയിൽ നേതാക്കൾ നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചു. കേരളമെന്ന സുന്ദരഭൂമിയിലൂടെയുള്ള ഹൃദയസ്പർശിയായ ഒരു യാത്രയാണിതെന്നും ആ ഓർമകൾ തൻ്റെ മനസിൽ നിലനിൽക്കുമെന്നും രാഹുൽ ഗാന്ധി സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
രമേശ് ചെന്നിത്തല തന്നോടു പറഞ്ഞ കാര്യമാണ് രാഹുൽ ഗാന്ധി വീഡിയോയിൽ ആദ്യം പങ്കുവെക്കുന്നത്. പുലർച്ചെ 4.30 ന് എഴുന്നേൽക്കാനാണ് പ്ലാനെന്ന് ജോഡോ യാത്രക്കിടെ ചെന്നിത്തല ജി തന്നോട് പറഞ്ഞുവെന്ന് രാഹുൽ ഗാന്ധി പറയുന്നു. എന്നാൽ ഇടപെട്ട ചെന്നിത്തല, "നോ, നോ, നോ ആരും എന്നെ വിളിച്ചില്ല" - എന്നു പറഞ്ഞു. നാലു മണിക്ക് എഴുന്നേൽക്കാനാണ് തൻ്റെ പ്ലാനെന്ന് എം എം ഹസൻ പറഞ്ഞതോടെ രാഹുലിൻ്റെ കൗണ്ടർ. "വൈകിട്ടാണോ, അതോ രാവിലെയാണോ". രാഹുലിൻ്റെ തമാശ കേട്ട് നേതാക്കൾ പൊട്ടിച്ചിരിച്ചു.
അതേസമയം ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനം ഇന്നലെ അവസാനിച്ചു. 18 ദിവസം കൊണ്ട് 425 കിലോമീറ്ററാണ് യാത്ര പിന്നിട്ടത്. 150 ദിവസം കൊണ്ട് 3500 കിലോമീറ്റർ പിന്നിടുകയാണ് യാത്രയുടെ ലക്ഷ്യം. ഭാരത് ജോഡോ യാത്രയെ ജനം ഏറ്റെടുത്തതോടെ വമ്പിച്ച വിജയമായെന്ന് കോൺഗ്രസ് എംപി കെ മുരളീധരൻ പ്രതികരിച്ചിരുന്നു. റോഡിൻ്റെ ഇരുഭാഗങ്ങളിലും നിന്നു സാധാരണക്കാർ, സ്ത്രീകൾ, കുട്ടികൾ ഉൾപ്പെടെയുള്ളവർ യാത്രയെ വരവേറ്റു. യാത്രയെ തുടർന്ന് കോൺഗ്രസ് നേതാക്കന്മാർക്കിടയിൽ മാനസിക ഐക്യം ഉണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
Read Latest Kerala News and Malayalam News