ആപ്പ്ജില്ല

സംസ്ഥാനത്ത് അഞ്ചിടത്ത് ബിനാമി ഭൂമി കണ്ടുകെട്ടി

പൊതുജനങ്ങളിൽ നിന്നുള്ള രഹസ്യവിവരങ്ങളും സ്വീകരിക്കും

TNN 5 Dec 2017, 10:18 am
കൊച്ചി: പന്തളം ആസ്ഥാനമായി പ്രവര്‍തതിക്കുന്ന ശ്രീവത്സം ഗ്രൂപ്പിന്‍റേതുള്‍പ്പെടെ സംസ്ഥാനത്ത് അഞ്ചിടത്ത് ബിനാമി ഭൂമി പിടിച്ചെടുത്തു. എന്നാൽ ബാക്കി ഇടപാടുകാര്‍ ആരൊക്കെയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. കൂടുതൽ പേര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂപന.
Samayam Malayalam binami land seized in five locations in kerala
സംസ്ഥാനത്ത് അഞ്ചിടത്ത് ബിനാമി ഭൂമി കണ്ടുകെട്ടി


ബിനാമി ഇടപാടുകാര്‍ക്കെതിരെയുള്ള നടപടി ശക്തമാക്കുന്നതിന്‍റെ ഭാഗമായി കൊച്ചി പനമ്പിള്ളിനഗറിൽ ആദായനികുതി വകുപ്പിന്‍റെ പ്രത്യേക ഓഫീസും തുടങ്ങിയിട്ടുണ്ട്. കേരളവും ലക്ഷദ്വീപുമാണ് ഓഫീസിന്‍റെ അധികാരപരിധിയിൽ വരുന്നത്. ആദായനികുതി വകുപ്പിൽ നിന്നുള്ള വിവരങ്ങളും പൊതുജനങ്ങള്‍ നല്‍കുന്ന രഹസ്യവിവരങ്ങളും അടിസ്ഥാനമാക്കിയാരിക്കും നടപടികള്‍ സ്വീകരിക്കുക. എന്നാൽ ഊമക്കത്തുകള്‍ പ്രോത്സാഹിപ്പിക്കില്ലെന്നും ആരോടെങ്കിലും വ്യാജപരാതി നല്‍കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അധികൃതര്‍ പറയുന്നു.

ബിനാമി ഭൂമി ഉണ്ടെന്ന് സംശയിക്കുന്നയാള്‍ക്ക് നോട്ടീസ് നല്‍കുകയാണ് ആദ്യം ചെയ്യുക. 90 ദിവസത്തിനകം നോട്ടീസിനു മറുപടി നല്‍കണം. കാലാവധിയ്ക്കു ശേഷം കേസ് ഡൽഹിയിലെ അഡ്‍‍ജൂഡിക്കേഷൻ അതോരിറ്റിയ്ക്ക് കൈമാറും തുടര‍ന്ന് ഭൂമി കണ്ടുകെട്ടുന്നതിനു നടപടി സ്വീകരിക്കും.

ബിനാമി ഭൂമിയിടപാടുകള്‍ തടയുന്ന നിയമം 1988-ൽ നിലവില്‍ വന്നതാണെങ്കിലും കഴിഞ്ഞവര്‍ഷം നിയമത്തിന്‍റെ ഭേദഗതി വന്നതോടെയാണ് ഓരോ സംസ്ഥാനങ്ങളിലും ഇതിനായി ഓഫീസ് തുറന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്