കോട്ടയം: ശബരിമല ദർശനത്തിൽ നിന്ന് പിന്മാറിയ ബിന്ദുവും കനകദുർഗയും ആരംഭിച്ച നിരാഹാരം അവസാനിപ്പിച്ചു. സന്നിധാനത്ത് എത്തിക്കാമെന്ന് പോലീസിൻെറ ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് ഇരുവരും നിരാഹാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ദിവസം ശബരിമല ദർശനത്തിനെത്തിയ ഇവർ പ്രതിഷേധത്തെ തുടർന്നാണ് മടങ്ങിയത്. ആശുപത്രിയിൽ നിന്നാണ് ഇരുവരും നിരാഹാരം ആരംഭിച്ചത്. കോട്ടയം എസ്.പിയുമായി നടത്തിയ ചർച്ചയിലാണ് പരിഹാരം ഉണ്ടായത്. സന്നിധാനത്ത് എത്തിക്കാമെന്ന് പോലീസ് ഇവർക്ക് ഉറപ്പ് നൽകി. ശബരിമല ദർശനത്തിന് അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു നിരാഹാര സമരം.
രാവിലെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ച് കോട്ടയം ഡിവൈഎസ്പി ഇരുവരുമായി ചർച്ച നടത്തിയിരുന്നു. തങ്ങളെ അന്യായമായി കസ്റ്റഡിയിൽ വെച്ചിരിക്കുകയാണെന്ന് ബിന്ദുവും കനകദുർഗയും പറഞ്ഞു.
ഇരുവരെയും ഇന്നലെ ചീമുട്ടയുയെറിഞ്ഞ ശബരിമല കർമസമിതി പ്രവർത്തകരെ റിമാൻഡ് ചെയ്തു. സ്ത്രീകൾ ഉൾപ്പടെ ആറു പേരെയാണ് റിമാൻഡ് ചെയ്തത്.
രാവിലെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ച് കോട്ടയം ഡിവൈഎസ്പി ഇരുവരുമായി ചർച്ച നടത്തിയിരുന്നു. തങ്ങളെ അന്യായമായി കസ്റ്റഡിയിൽ വെച്ചിരിക്കുകയാണെന്ന് ബിന്ദുവും കനകദുർഗയും പറഞ്ഞു.
ഇരുവരെയും ഇന്നലെ ചീമുട്ടയുയെറിഞ്ഞ ശബരിമല കർമസമിതി പ്രവർത്തകരെ റിമാൻഡ് ചെയ്തു. സ്ത്രീകൾ ഉൾപ്പടെ ആറു പേരെയാണ് റിമാൻഡ് ചെയ്തത്.