കൊച്ചി: ആര്‍ത്തവ അയിത്തത്തിനെതിരെ കൊച്ചിയിൽ സംഘടിപ്പിച്ച ആര്‍പ്പോ ആര്‍ത്തവം പരിപാടിയുടെ വേദിയിൽ സുപ്രീം കോടതി വിധിയ്ക്ക് ശേഷം ശബരിമല ദര്‍ശനം നടത്തിയ അഡ്വ. ബിന്ദു അമ്മിണിയും കനകദുര്‍ഗയും സംസാരിച്ചു. യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയതിനെത്തുടര്‍ന്ന് വൻ പ്രതിഷേധം നേരിട്ട ബിന്ദുവും കനകദുര്‍ഗയും ഇതാദ്യമായാണ് ഒരു പൊതുവേദിയിൽ സംസാരിക്കുന്നത്. പരിപാടിയ്ക്ക് വരണമെന്ന് നേരത്തെ പദ്ധതിയുണ്ടായിരുന്നതായും സ്വന്തം ഇഷ്ടപ്രകാരമാണ് പരിപാടിയ്ക്ക് വന്നതെന്നും അവര്‍ വ്യക്തമാക്കി. തങ്ങള്‍ തെറ്റു ചെയ്തവരല്ലെന്നും പോലീസ് സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെന്നും ഇരുവരും വ്യക്തമാക്കി.
എറണാകുളം മറൈൻ ഡ്രൈവിലെ ഹെലിപ്പാഡ് മൈതാനത്ത് നടക്കുന്ന പരിപാടിയിൽ നിരവധി വനിതാവകാശ പ്രവര്‍ത്തകരും സാംസ്കാരിക പ്രവര്‍ത്തകരുമെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
പരിപാടിയുടെ സമാപന സമ്മേളനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പരിപാടിയുടെ സംഘാടനം സംബന്ധിച്ച പോലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദ്ദേഹം പരിപാടിയിൽ നിന്ന് പിന്മാറിയിരുന്നു.
എറണാകുളം മറൈൻ ഡ്രൈവിലെ ഹെലിപ്പാഡ് മൈതാനത്ത് നടക്കുന്ന പരിപാടിയിൽ നിരവധി വനിതാവകാശ പ്രവര്‍ത്തകരും സാംസ്കാരിക പ്രവര്‍ത്തകരുമെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
പരിപാടിയുടെ സമാപന സമ്മേളനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പരിപാടിയുടെ സംഘാടനം സംബന്ധിച്ച പോലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദ്ദേഹം പരിപാടിയിൽ നിന്ന് പിന്മാറിയിരുന്നു.