ആപ്പ്ജില്ല

ബിനീഷ് കോടിയേരിയെ 12 മണിക്കൂര്‍ മാരത്തോൺ ച‍ർച്ച നടത്തി ഇഡി

ബിനീഷ് കോടിയേരിയെ കാണുവാൻ സഹോദരൻ ബിനോയ് കോടിയേരി കർണാടക ഹൈക്കോടതിയെ സമീപിക്കുമെന്നും റിപ്പോർട്ടുണ്ട്.

Samayam Malayalam 31 Oct 2020, 12:22 am
ബെംഗളൂരു: ലഹരിമരുന്ന് കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. 12 മണിക്കൂർ സമയം തുടര്‍ച്ചയായാണ് ബിനീഷിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്.
Samayam Malayalam Bineesh Kodiyeri
Bineesh Kodiyeri (File photo)


Also Read : ഇഡി അനുമതി നിഷേധിച്ചു; സഹോദരനെ കാണാതെ ബിനോയ് കോടിയേരി മടങ്ങി

രാവിലെ 8.30 ഓടെയാണ് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ എത്തിച്ചത്. തുടര്‍ന്ന് 10 മണിയോടെ തന്നെ ചോദ്യം ചെയ്യല്‍ ആരംഭിച്ചിരുന്നു. പ്രധാനമായും സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങളാണ് ഉണ്ടായത്.

അതേസമയം, ലഹരിമരുന്ന് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ കഴിയുന്ന ബിനീഷ് കോടിയേരിയെ കാണാനെത്തിയ സഹോദരൻ ബിനോയ് കോടിയേരി കാണാതെ മടങ്ങി. അധികൃതര്‍ കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചതോടെയാണ് തിരികെ മടങ്ങിയത്.

Also Read : കശ്മീരിൽ ബിജെപി പ്രവർത്തകരുടെ കൊലപാതകം; പിന്നിൽ ലക്ഷർ ഇ തൊയിബയെന്ന് പോലീസ്

അരമണിക്കൂറോളം സമയം കാത്തിരുന്നെങ്കിലും കാണാൻ സാധിക്കാതെ വരികയായിരുന്നു. പിന്നീട്, അഭിഭാഷകരും അധകൃതരുമായി വാക്ക് തര്‍ക്കമുണ്ടാകുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് ഇഡി അധികൃതര്‍ പോലീസിനെ വിളിച്ചുവരുത്തുകയും ചെയ്തു. ഇതോടെയാണ് ബിനോയ് കോടിയേരി സഹോദരനെ കാണാതെ മടങ്ങിയത്.

Also Read : കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 1,462 പേര്‍ക്കെതിരെ കേസ്; നിരോധനാജ്ഞ ലംഘിച്ചതിന് 60 പേര്‍ അറസ്റ്റിൽ

എന്നാൽ, ബിനീഷിനെ കാണുവാന്‍ അനുമതി തേടി കര്‍ണാടക ഹൈക്കോടിയെ സമീപിക്കാനൊരുങ്ങി സഹോദരൻ ബിനോയ് കോടിയേരി. ബന്ധുക്കള്‍ക്കും അഭിഭാഷകര്‍ക്കും ബിനീഷിനെ കാണാൻ അനുമതി നൽകണമെന്നാണ് ആവശ്യം. ശനിയാഴ്ച തന്നെ കോടതിയെ സമീപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്