ബെംഗളൂരു: ലഹരിമരുന്ന് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ കഴിയുന്ന ബിനീഷ് കോടിയേരിയെ കാണാനെത്തിയ സഹോദരൻ ബിനോയ് കോടിയേരി കാണാതെ മടങ്ങി. അധികൃതര്‍ കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചതോടെയാണ് തിരികെ മടങ്ങിയത്.
Also Read : കുറഞ്ഞ ചിലവിൽ അതിവേഗ ഇന്റർനെറ്റ്; കേരള സർക്കാരിന്റെ കെഫോൺ ഡിസംബറിൽ
അരമണിക്കൂറോളം സമയം കാത്തിരുന്നെങ്കിലും കാണാൻ സാധിക്കാതെ വരികയായിരുന്നു. പിന്നീട്, അഭിഭാഷകരും അധകൃതരുമായി വാക്ക് തര്‍ക്കമുണ്ടാകുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് ഇഡി അധികൃതര്‍ പോലീസിനെ വിളിച്ചുവരുത്തുകയും ചെയ്തു. ഇതോടെയാണ് ബിനോയ് കോടിയേരി സഹോദരനെ കാണാതെ മടങ്ങിയത്.
കസ്റ്റഡിയിലുള്ളയാളെ കാണിക്കാന്‍ നിയമപരമായി വ്യവസ്ഥയില്ലെന്നും തിങ്കളാഴ്ച ഇയാളെ കോടതിയിൽ ഹാജരാക്കുമ്പോള്‍ കണ്ട് സംസാരിക്കുന്നതിൽ എതിര്‍പ്പില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.
മാധ്യമങ്ങളോട് പ്രതികരിക്കുവാന്‍ അഭിഭാഷകരോ ബിനോയിയോ തയ്യാറായില്ല. വ്യാഴാഴ്ച കോടതി പരിസരത്ത് വച്ച് ബിനോയ് സഹോദരൻ ബിനീഷിനെ കണ്ടിരുന്നു. പിന്നീട് ഇന്ന് രാവിലെ ഇഡിയുടെ ഓഫീസിലെത്തി ബിനീഷിന്റെ വസ്ത്രങ്ങള്‍ കൈമാറുകയും ചെയ്തു. തുടര്‍ന്ന് വൈകിട്ട് അഭിഭാഷകര്‍ക്കൊപ്പം വീണ്ടുമെത്തിയപ്പോഴാണ് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചത്.
കഴിഞ്ഞ ദിവസമാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ പോലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരു ലഹരിമരുന്ന് കേസിൽ മൂന്നര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് ബിനീഷിന്റെ അറസ്റ്റുണ്ടായത്.
Also Read : കശ്മീരിൽ ബിജെപി പ്രവർത്തകരുടെ കൊലപാതകം; പിന്നിൽ ലക്ഷർ ഇ തൊയിബയെന്ന് പോലീസ്
ലഹരി മരുന്ന് കേസിലെ പ്രതിയായ മുഹമ്മദ് അനൂപ് ബിനീഷിന്റെ ബിനാമിയാണെന്ന് വാര്‍ത്തകൾ പുറത്തുവന്നിരുന്നു. ഇരുവരും തമ്മിൽ വൻതുകയുടെ സാമ്പത്തിക ഇടപാടുകള്‍ നടന്നതായും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.
Also Read : കുറഞ്ഞ ചിലവിൽ അതിവേഗ ഇന്റർനെറ്റ്; കേരള സർക്കാരിന്റെ കെഫോൺ ഡിസംബറിൽ
അരമണിക്കൂറോളം സമയം കാത്തിരുന്നെങ്കിലും കാണാൻ സാധിക്കാതെ വരികയായിരുന്നു. പിന്നീട്, അഭിഭാഷകരും അധകൃതരുമായി വാക്ക് തര്‍ക്കമുണ്ടാകുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് ഇഡി അധികൃതര്‍ പോലീസിനെ വിളിച്ചുവരുത്തുകയും ചെയ്തു. ഇതോടെയാണ് ബിനോയ് കോടിയേരി സഹോദരനെ കാണാതെ മടങ്ങിയത്.
കസ്റ്റഡിയിലുള്ളയാളെ കാണിക്കാന്‍ നിയമപരമായി വ്യവസ്ഥയില്ലെന്നും തിങ്കളാഴ്ച ഇയാളെ കോടതിയിൽ ഹാജരാക്കുമ്പോള്‍ കണ്ട് സംസാരിക്കുന്നതിൽ എതിര്‍പ്പില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.
മാധ്യമങ്ങളോട് പ്രതികരിക്കുവാന്‍ അഭിഭാഷകരോ ബിനോയിയോ തയ്യാറായില്ല. വ്യാഴാഴ്ച കോടതി പരിസരത്ത് വച്ച് ബിനോയ് സഹോദരൻ ബിനീഷിനെ കണ്ടിരുന്നു. പിന്നീട് ഇന്ന് രാവിലെ ഇഡിയുടെ ഓഫീസിലെത്തി ബിനീഷിന്റെ വസ്ത്രങ്ങള്‍ കൈമാറുകയും ചെയ്തു. തുടര്‍ന്ന് വൈകിട്ട് അഭിഭാഷകര്‍ക്കൊപ്പം വീണ്ടുമെത്തിയപ്പോഴാണ് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചത്.
കഴിഞ്ഞ ദിവസമാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ പോലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരു ലഹരിമരുന്ന് കേസിൽ മൂന്നര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് ബിനീഷിന്റെ അറസ്റ്റുണ്ടായത്.
Also Read : കശ്മീരിൽ ബിജെപി പ്രവർത്തകരുടെ കൊലപാതകം; പിന്നിൽ ലക്ഷർ ഇ തൊയിബയെന്ന് പോലീസ്
ലഹരി മരുന്ന് കേസിലെ പ്രതിയായ മുഹമ്മദ് അനൂപ് ബിനീഷിന്റെ ബിനാമിയാണെന്ന് വാര്‍ത്തകൾ പുറത്തുവന്നിരുന്നു. ഇരുവരും തമ്മിൽ വൻതുകയുടെ സാമ്പത്തിക ഇടപാടുകള്‍ നടന്നതായും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.