തിരുവനന്തപുരം: ബിനോയ് കൊടിയേരിക്കെതിരെ ഉയർന്ന ലൈംഗികാരോപണ കേസിൽ മകനെ സംരക്ഷിക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ. കേസും അതിന്റെ ഫലങ്ങളും ബിനോയ് തന്നെ നേരിടണം. കുറ്റം ചെയ്തിട്ടില്ലെന്ന് തെളിയിക്കേണ്ടത് ബിനോയിയുടെ മാത്രം ഉത്തരവാദിത്തമാണെന്നും കോടിയേരി ബാലകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ബിനോയിക്ക് മുംബൈയിൽ ഉള്ള യുവതിയുമായി ബന്ധമുണ്ടായിരുന്നെന്ന് അറിയിലായിരുന്നെന്ന് കോടിയേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സിപിഎം നിലപാട് ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി നേരത്തെ വ്യക്തമാക്കിയിരുന്നു. മകൻ എവിടെയാണെന്ന് തനിക്ക് അറിയില്ല. മകൻ എവിടെയാണെന്ന് അന്വേഷിക്കാൻ താൻ മുംബൈ പോലീസ് ഉദ്യോഗസ്ഥനല്ലെന്നും കോടിയേരി പ്രതികരിച്ചു.
കുടുംബാംഗങ്ങൾ ചെയ്യുന്ന തെറ്റിന്റെ ഫലം അവർ തന്നെ അനുഭവിക്കണം, അതിൽ പാർട്ടി ഇടപെടില്ലെന്നും കോടിയേരി വ്യക്തമാക്കി. മുംബൈ പോലീസിൽ പരാതി നൽകിയ യുവതി തന്റെ കുടുംബവുമായി ബന്ധപ്പെട്ടു എന്ന് പറയുന്നത് തെറ്റാണ്. മുംബൈയിൽ കേസെടുത്തപ്പോൾ മാത്രമാണ് സംഭവത്തെ കുറിച്ച് താൻ അറിയുന്നത്. ഇതിന് മുൻപ് ഇങ്ങനെയൊരു സംഭവം അറിഞ്ഞിരുന്നില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. മൂത്ത മകനായ ബിനോയ് കോടിയേരിയെ കണ്ടിട്ട് കുറെ ദിവസങ്ങളായെന്നും കോടിയേരി പറഞ്ഞു.
കുടുംബാംഗങ്ങൾ ചെയ്യുന്ന തെറ്റിന്റെ ഫലം അവർ തന്നെ അനുഭവിക്കണം, അതിൽ പാർട്ടി ഇടപെടില്ലെന്നും കോടിയേരി വ്യക്തമാക്കി. മുംബൈ പോലീസിൽ പരാതി നൽകിയ യുവതി തന്റെ കുടുംബവുമായി ബന്ധപ്പെട്ടു എന്ന് പറയുന്നത് തെറ്റാണ്. മുംബൈയിൽ കേസെടുത്തപ്പോൾ മാത്രമാണ് സംഭവത്തെ കുറിച്ച് താൻ അറിയുന്നത്. ഇതിന് മുൻപ് ഇങ്ങനെയൊരു സംഭവം അറിഞ്ഞിരുന്നില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. മൂത്ത മകനായ ബിനോയ് കോടിയേരിയെ കണ്ടിട്ട് കുറെ ദിവസങ്ങളായെന്നും കോടിയേരി പറഞ്ഞു.