കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രൂപത ഭരണം മറ്റൊരു വൈദികന് കൈമാറി. ഫാദർ മാത്യു കൊക്കണ്ടത്തിനാണ് ചുമതല നല്‍കിയത്. സെപ്റ്റംബര്‍ 13ന് ആണ് ബിഷപ്പ് ഈ സര്‍ക്കുലര്‍ പുറത്തിറക്കിയത്.
സ്ത്രീ പീഡനക്കേസില്‍ ആരോപണ വിധേയനായ സാഹചര്യത്തിലാണ് ബിഷപ്പ് ഫ്രാങ്കോയുടെ ചുമതലക്കൈമാറ്റം.
'എന്‍റെ അസാന്നിധ്യത്തില്‍ ഫാ. മാത്യു കൊക്കണ്ടം രൂപതയുടെ ചുമതല വഹിക്കും. ഞാന്‍ രൂപതയില്‍ ഇല്ലാത്തപ്പോള്‍ നടക്കുന്ന സ്വാഭാവികമായ രീതിയാണിത്' സര്‍ക്കുലര്‍ പറയുന്നു.
എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്കും പിന്തുണയ്ക്കും സര്‍ക്കുലറില്‍ ബിഷപ്പ് ഫ്രാങ്കോ നന്ദി പറയുന്നുണ്ട്.
'എനിക്കുവേണ്ടി തുടര്‍ന്നും പ്രാര്‍ഥിക്കുക. എനിക്ക് എതിരെ ആരോപണം ഉന്നയിച്ച ഇരയ്ക്കുവേണ്ടിയും പ്രാര്‍ഥിക്കണം. ഈ സന്ദര്‍ഭത്തില്‍ നിന്നുള്ള മാറ്റത്തിനും സത്യം വെളിപ്പെടുന്നതിനും ദൈവത്തിന്‍റെ ഇടപെടല്‍ ഉണ്ടാകട്ടെയെന്ന് ആഗ്രഹിക്കുന്നു' സര്‍ക്കുലര്‍ പറയുന്നു.
സര്‍ക്കുലറില്‍ രണ്ട് വൈദികര്‍ക്ക് ഫ്രാങ്കോ അധിക ചുമതലയും നല്‍കിയിട്ടുണ്ട്. ഓരോ മാസവും വൈദികര്‍ക്കുള്ള ഉള്ള അലവന്‍സിലും യാത്രബത്തയിലും മാറ്റം വരുത്താന്‍ ബിഷപ്പ് അനുവാദം നല്‍കിയിട്ടുമുണ്ട്.
സെപ്റ്റംബര്‍ 19ന് കേരളത്തിലേക്ക് ബിഷപ്പ് ഫ്രാങ്കോയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിന് ശേഷം ബിഷപ്പിനെ അറസ്റ്റ് ചെയ്തേക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്‍റെയും കൂടെ പശ്ചാത്തലത്തിലാണ് പെട്ടന്നുള്ള ചുമതല കൈമാറ്റമെന്നാണ് കരുതുന്നത്.
മിഷനറീസ് ഓഫ് ജീസസ് സന്യാസി സമൂഹത്തിലെ മദര്‍ ജനറല്‍ ആണ് പരാതിക്കാരി. വിവിധ അവസരങ്ങളില്‍ 13 തവണ ലൈംഗിക പീഡനത്തിന് ഇരയായെന്നാണ് പരാതി. കുറവിലങ്ങാട് മഠത്തില്‍വച്ചും ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് കന്യാസ്ത്രീയുടെ മൊഴി.
ബിഷപ്പിന് എതിരെ പരാതി ലഭിച്ച് 70 ദിവസത്തിലധികം പിന്നിട്ടു കഴിഞ്ഞു. പ്രഥമദൃഷ്‍ട്യ തെളിവുകള്‍ ഉണ്ടായിട്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കൊച്ചിയില്‍ കന്യാസ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ സമരത്തിലാണ്.
ഏറ്റവും ഒടുവില്‍ ബിഷപ്പ് ഫ്രാങ്കോയ്ക്ക് എതിരെ വത്തിക്കാന്‍ നേരിട്ട് അന്വേഷണം നടത്തിയെക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സ്ത്രീ പീഡനക്കേസില്‍ ആരോപണ വിധേയനായ സാഹചര്യത്തിലാണ് ബിഷപ്പ് ഫ്രാങ്കോയുടെ ചുമതലക്കൈമാറ്റം.
'എന്‍റെ അസാന്നിധ്യത്തില്‍ ഫാ. മാത്യു കൊക്കണ്ടം രൂപതയുടെ ചുമതല വഹിക്കും. ഞാന്‍ രൂപതയില്‍ ഇല്ലാത്തപ്പോള്‍ നടക്കുന്ന സ്വാഭാവികമായ രീതിയാണിത്' സര്‍ക്കുലര്‍ പറയുന്നു.
എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്കും പിന്തുണയ്ക്കും സര്‍ക്കുലറില്‍ ബിഷപ്പ് ഫ്രാങ്കോ നന്ദി പറയുന്നുണ്ട്.
'എനിക്കുവേണ്ടി തുടര്‍ന്നും പ്രാര്‍ഥിക്കുക. എനിക്ക് എതിരെ ആരോപണം ഉന്നയിച്ച ഇരയ്ക്കുവേണ്ടിയും പ്രാര്‍ഥിക്കണം. ഈ സന്ദര്‍ഭത്തില്‍ നിന്നുള്ള മാറ്റത്തിനും സത്യം വെളിപ്പെടുന്നതിനും ദൈവത്തിന്‍റെ ഇടപെടല്‍ ഉണ്ടാകട്ടെയെന്ന് ആഗ്രഹിക്കുന്നു' സര്‍ക്കുലര്‍ പറയുന്നു.
സര്‍ക്കുലറില്‍ രണ്ട് വൈദികര്‍ക്ക് ഫ്രാങ്കോ അധിക ചുമതലയും നല്‍കിയിട്ടുണ്ട്. ഓരോ മാസവും വൈദികര്‍ക്കുള്ള ഉള്ള അലവന്‍സിലും യാത്രബത്തയിലും മാറ്റം വരുത്താന്‍ ബിഷപ്പ് അനുവാദം നല്‍കിയിട്ടുമുണ്ട്.
സെപ്റ്റംബര്‍ 19ന് കേരളത്തിലേക്ക് ബിഷപ്പ് ഫ്രാങ്കോയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിന് ശേഷം ബിഷപ്പിനെ അറസ്റ്റ് ചെയ്തേക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്‍റെയും കൂടെ പശ്ചാത്തലത്തിലാണ് പെട്ടന്നുള്ള ചുമതല കൈമാറ്റമെന്നാണ് കരുതുന്നത്.
മിഷനറീസ് ഓഫ് ജീസസ് സന്യാസി സമൂഹത്തിലെ മദര്‍ ജനറല്‍ ആണ് പരാതിക്കാരി. വിവിധ അവസരങ്ങളില്‍ 13 തവണ ലൈംഗിക പീഡനത്തിന് ഇരയായെന്നാണ് പരാതി. കുറവിലങ്ങാട് മഠത്തില്‍വച്ചും ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് കന്യാസ്ത്രീയുടെ മൊഴി.
ബിഷപ്പിന് എതിരെ പരാതി ലഭിച്ച് 70 ദിവസത്തിലധികം പിന്നിട്ടു കഴിഞ്ഞു. പ്രഥമദൃഷ്‍ട്യ തെളിവുകള്‍ ഉണ്ടായിട്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കൊച്ചിയില്‍ കന്യാസ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ സമരത്തിലാണ്.
ഏറ്റവും ഒടുവില്‍ ബിഷപ്പ് ഫ്രാങ്കോയ്ക്ക് എതിരെ വത്തിക്കാന്‍ നേരിട്ട് അന്വേഷണം നടത്തിയെക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.