ആപ്പ്ജില്ല

മുൻകൂര്‍ ജാമ്യം തേടാത്തത് താൻ തെറ്റുകാരനല്ലാത്തതിനാലെന്ന് ബിഷപ്പ്

കേസിൽ സത്യാവസ്ഥ പുറത്തവരേണ്ടത് തന്‍റെ കൂടി ആവശ്യം

Samayam Malayalam 12 Jul 2018, 3:53 pm
ജലന്ധര്‍: താൻ തെറ്റുകാരനല്ലെന്ന് ഉത്തമബോധ്യമുള്ളതുകൊണ്ടാണ് കേസിൽ മുൻകൂര്‍ ജാമ്യം തേടാത്തതെന്ന് ലൈംഗികാരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ. താൻ വത്തിക്കാനിലേയ്ക്ക് കടക്കാൻ ശ്രമിക്കുകയാണെന്നും ഒളിവിലാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ കെട്ടുകഥയാണെന്നും ബിഷപ്പ് പറഞ്ഞതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
Samayam Malayalam jalandhar bishop


അന്വേഷണസംഘം ജലന്ധറിൽ എത്തിയാൽ അവരോട് സഹകരിക്കും. എന്നാൽ കേരള പോലീസ് തന്നെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. കേസിൽ സത്യാവസ്ഥ പുറത്തുവരേണ്ടത് തന്‍റെ കൂടി ആവശ്യമാണെന്നും ബിഷപ്പ് വ്യക്തമാക്കി.

ആരോപണം ഉന്നയിച്ച കന്യാസ്ത്രിയെക്കുറിച്ച് 2016ൽ മറ്റൊരു സ്ത്രീ ഇപ്പോഴത്തെ മദര്‍ സുപ്പീരിയറിന് പരാതി നല്‍കിയിരുന്നു. വൈദ്യപരിശോധനയുടെ ഫലം ഇത് ശരിവെക്കുന്നതാണെന്നും ബിഷപ്പ് പറഞ്ഞു.

പീഡനം നടന്നെന്നുപറയുന്ന 2014 മുതൽ 2016 വരെയുള്ള കാലത്ത് കന്യാസ്ത്രി തന്‍റെ ഒപ്പം പല പരിപാടികളിലും പങ്കെടുത്തിരുന്നു. ആരോപണം ശരിയാണെങ്കിൽ അവര്‍ ഈ പരിപാടികളിൽ പങ്കെടുക്കുമായിരുന്നോ എന്നും ബിഷപ്പ് ചോദിച്ചു. ആരോപണത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടോയെന്ന് അറിയില്ലെന്നും ബിഷപ്പ് പറഞ്ഞു.

തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് കാണിച്ച് പ‍ഞ്ചാബിലും കേരളത്തിലും പരാതി നില്‍കിയിരുന്നുവെന്നും പരാതിയിൽ പേരുള്ള സിസ്റ്റര്‍മാരാണ് കേരളത്തിൽ തനിക്കെതിരെ മൊഴികൊടുത്തിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്