തൃശൂര്‍: ശബരിമലയുടെ പേരില്‍ വോട്ട് ചോദിച്ച് പൊല്ലാപ്പ് പിടിച്ച തൃശൂര്‍ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി വീണ്ടും സമാനമായ വിവാദത്തില്‍. നാട്ടികയില്‍ ഇന്ന് നടന്ന തെരഞ്ഞെടുപ്പ് പര്യടനത്തിലും ദൈവങ്ങളുടെ പേരില്‍ സുരേഷ് ഗോപി വോട്ട് ചോദിച്ചു. തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിന് അടുത്ത് വച്ച് നടന്ന പരിപാടിയില്‍ ആണ് സുരേഷ് ഗോപി ദൈവത്തിന്റെ പേരില്‍ വോട്ട് ചോദിച്ചത്.
ശ്രീരാമസ്വാമിയെ സാക്ഷി നിര്‍ത്തി, ആഞ്ജനേയനെ സാക്ഷി നിര്‍ത്തി ഞാന്‍ പറയുന്നു, 23ന് നിങ്ങള്‍ക്ക് എനിക്ക് വോട്ടു ചെയ്യേണ്ടി വരും - ഇതായിരുന്നുസുരേഷ് ഗോപിയുടെ വാക്കുകള്‍. നേരത്തെ ശബരിമലയുടെയും അയ്യപ്പന്റെയും പേരില്‍ വോട്ട് ചോദിച്ചതിന് തൃശൂര്‍ ജില്ലാ കളക്ടര്‍ സുരേഷ് ഗോപിയോട് വിശദീകരണം ചോദിച്ചിരുന്നു.
ദൈവത്തിൻ്റെ പേരോ മത ചിഹ്നമോ ഉപയോഗിച്ച് പ്രചാരണം നടത്തിയിട്ടില്ലെന്നായിരുന്നു സ്ഥാനാര്‍ഥിയുടെ മറുപടി. ശബരിമല എന്നത് ഒരു ദേശത്തിൻ്റെ പേരാണ്. വിശദീകരണം നൽകുന്നതിന് കൂടുതൽ സമയം വേണം. ഇതിനായി പ്രസംഗത്തിന്റെ സി ഡിയുടെ കോപ്പി തരണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.
തൃശ്ശൂരിൽ നടന്ന എൻഡിഎയുടെ കൺവെൻഷനിലായിരുന്നു സുരേഷ് ഗോപി വിവാദപ്രസംഗം നടത്തിയത്. അയ്യപ്പൻ ഒരു വികാരാണെങ്കിൽ അത് കേരളത്തിൽ മാത്രമല്ല ഇന്ത്യയിലും അത് അലയടിക്കുമെന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകള്‍.
ശ്രീരാമസ്വാമിയെ സാക്ഷി നിര്‍ത്തി, ആഞ്ജനേയനെ സാക്ഷി നിര്‍ത്തി ഞാന്‍ പറയുന്നു, 23ന് നിങ്ങള്‍ക്ക് എനിക്ക് വോട്ടു ചെയ്യേണ്ടി വരും - ഇതായിരുന്നുസുരേഷ് ഗോപിയുടെ വാക്കുകള്‍. നേരത്തെ ശബരിമലയുടെയും അയ്യപ്പന്റെയും പേരില്‍ വോട്ട് ചോദിച്ചതിന് തൃശൂര്‍ ജില്ലാ കളക്ടര്‍ സുരേഷ് ഗോപിയോട് വിശദീകരണം ചോദിച്ചിരുന്നു.
ദൈവത്തിൻ്റെ പേരോ മത ചിഹ്നമോ ഉപയോഗിച്ച് പ്രചാരണം നടത്തിയിട്ടില്ലെന്നായിരുന്നു സ്ഥാനാര്‍ഥിയുടെ മറുപടി. ശബരിമല എന്നത് ഒരു ദേശത്തിൻ്റെ പേരാണ്. വിശദീകരണം നൽകുന്നതിന് കൂടുതൽ സമയം വേണം. ഇതിനായി പ്രസംഗത്തിന്റെ സി ഡിയുടെ കോപ്പി തരണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.
തൃശ്ശൂരിൽ നടന്ന എൻഡിഎയുടെ കൺവെൻഷനിലായിരുന്നു സുരേഷ് ഗോപി വിവാദപ്രസംഗം നടത്തിയത്. അയ്യപ്പൻ ഒരു വികാരാണെങ്കിൽ അത് കേരളത്തിൽ മാത്രമല്ല ഇന്ത്യയിലും അത് അലയടിക്കുമെന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകള്‍.