തൃശൂർ: മുൻ വനിതാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് തലമുണ്ഡനം ചെയ്ത സംഭവത്തിൽ പ്രതികരണവുമായി തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. സംഭവം വിഷമമുണ്ടാക്കിയെന്ന് സുരേഷ് ഗോപി പറഞ്ഞു. മാതൃഭൂമി ഡോട് കോമിന് നൽകിയ അഭിമുഖത്തിലായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
"ഒരു സ്ത്രീയുടെ അവകാശമാണ് കേശം. സ്ത്രീകൾക്ക് ഗർഭപാത്രം പോലെ പ്രധാനപ്പെട്ടതാണ് സീമന്തരേഖ. അത് വ്യക്തമാകണമെങ്കിൽ കേശം വേണം. സ്ത്രീത്വത്തെ ചോദ്യം ചെയ്യുന്ന കാര്യമാണ് സംഭവിച്ചത്." സുരേഷ് ഗോപി പറയുന്നു.
ഏറ്റുമാനൂർ സീറ്റിൽ മത്സരിപ്പിക്കാത്തതിൽ ലതികാ സുഭാഷ് പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. തലമുണ്ഡനം ചെയ്തുകൊണ്ടായിരുന്നു പ്രതിഷേധം. പിന്നാലെ ഏറ്റുമാനൂരിൽ മത്സരിക്കുമെന്ന് ലതിക പ്രഖ്യാപിച്ചു.
സ്ഥാനാർത്ഥി നിർണ്ണയത്തെത്തുടർന്നുണ്ടായ പ്രതിഷേധങ്ങളിൽ കോൺഗ്രസിനെ ഉലച്ച സംഭവമായിരുന്നു ലതികയുടെ നീക്കം. കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനു മുന്നിൽ വെച്ചാണ് അവർ തലമുണ്ഡനം ചെയ്തത്. ഇതേത്തുടർന്ന് ലതികയെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കുകയാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രഖ്യാപിച്ചു.
സ്ത്രീ വിരുദ്ധ പരാമർശം നടത്താൻ മടിയില്ലാത്ത കോൺഗ്രസ് അധ്യക്ഷനിൽ നിന്നും ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്ന് ലതിക പ്രതികരിച്ചു. ബാലറ്റിലൂടെ സ്ത്രീ സമൂഹം ഇതിന് മറുപടി നൽകുമെന്നും അവർ വ്യക്തമാക്കി.
"ഒരു സ്ത്രീയുടെ അവകാശമാണ് കേശം. സ്ത്രീകൾക്ക് ഗർഭപാത്രം പോലെ പ്രധാനപ്പെട്ടതാണ് സീമന്തരേഖ. അത് വ്യക്തമാകണമെങ്കിൽ കേശം വേണം. സ്ത്രീത്വത്തെ ചോദ്യം ചെയ്യുന്ന കാര്യമാണ് സംഭവിച്ചത്." സുരേഷ് ഗോപി പറയുന്നു.
ഏറ്റുമാനൂർ സീറ്റിൽ മത്സരിപ്പിക്കാത്തതിൽ ലതികാ സുഭാഷ് പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. തലമുണ്ഡനം ചെയ്തുകൊണ്ടായിരുന്നു പ്രതിഷേധം. പിന്നാലെ ഏറ്റുമാനൂരിൽ മത്സരിക്കുമെന്ന് ലതിക പ്രഖ്യാപിച്ചു.
സ്ഥാനാർത്ഥി നിർണ്ണയത്തെത്തുടർന്നുണ്ടായ പ്രതിഷേധങ്ങളിൽ കോൺഗ്രസിനെ ഉലച്ച സംഭവമായിരുന്നു ലതികയുടെ നീക്കം. കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനു മുന്നിൽ വെച്ചാണ് അവർ തലമുണ്ഡനം ചെയ്തത്. ഇതേത്തുടർന്ന് ലതികയെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കുകയാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രഖ്യാപിച്ചു.
സ്ത്രീ വിരുദ്ധ പരാമർശം നടത്താൻ മടിയില്ലാത്ത കോൺഗ്രസ് അധ്യക്ഷനിൽ നിന്നും ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്ന് ലതിക പ്രതികരിച്ചു. ബാലറ്റിലൂടെ സ്ത്രീ സമൂഹം ഇതിന് മറുപടി നൽകുമെന്നും അവർ വ്യക്തമാക്കി.