മൂന്ന് മാസത്തിനുള്ളിൽ ബിജെപി നടത്തുന്നത് അഞ്ചാമത്തെ ഹര്‍ത്താൽ
എല്ലാ ഹര്‍ത്താലുകളും ശബരിമല പ്രതിഷേധവുമായി ബന്ധപ്പെട്ട്
Samayam Malayalam 13 Dec 2018, 8:15 pm
തിരുവനന്തപുരം: ബിജെപി സമരപ്പന്തലിൽ വേണുഗോപാലൻ നായര്‍ ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്ന് ബിജെപി സംസ്ഥാനത്ത് നടത്തുന്നത് മൂന്ന് മാസത്തിനിടെ അഞ്ചാമത്തെ ഹര്‍ത്താൽ. ശബരിമല വിഷയത്തിൽ പ്രതിഷേധിച്ച് നടത്തിയ മൂന്ന് ഹര്‍ത്താലുകള്‍ സംസ്ഥാനവ്യാപകവും രണ്ടെണ്ണം തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലുമാണ്.
ശബരിമല സ്ത്രീപ്രവേശന വിധിയിൽ ദേവസ്വം ബോര്‍ഡ് പുനപരിശോധനാഹര്‍ജി നല്‍കാത്തതിലും യുവമോര്‍ച്ച സമരത്തിൽ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതിലും പ്രതിഷേധിച്ച് ഒക്ടോബര്‍ ഏഴിനായിരുന്നു ബിജെപിയുടെ ആദ്യ ശബരിമല ഹര്‍ത്താൽ.
ശബരിമല തീര്‍ത്ഥാടനത്തിന് പോയ ശിവദാസൻ എന്ന ലോട്ടറി വിൽപ്പനക്കാരൻ ളാഹയ്ക്ക് സമീപം മരിച്ചതിൽ പ്രതിഷേധിച്ചായിരുന്നു നവംബര്‍ 2ന് അടുത്ത ഹര്‍ത്താൽ. പത്തനംതിട്ട ജില്ലയിലായിരുന്നു ബിജെപി ഹര്‍ത്താൽ നടത്തിയത്. ഇയാള്‍ നിലയ്ക്കലിന് സമീപം ളാഹയിൽ മരണപ്പെട്ടതിനു കാരണം പോലീസ് പമ്പയിൽ നടത്തിയ ലാത്തിച്ചാര്‍ജിനെത്തുടര്‍ന്നാണെന്ന ബിജെപി ആരോപണം തെറ്റാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു. ലാത്തിച്ചാര്‍ജ് നടന്ന ദിവസത്തിന് ശേഷമാണ് ഇയാള്‍ വീട്ടിൽ നിന്ന് ഇറങ്ങിയതെന്ന് പിന്നീട് വാര്‍ത്തകള്‍ വന്നു.
നവംബര്‍ 17ന് ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലായിരുന്നു അടുത്തത്. 17ന് പുലര്‍ച്ചെ മാത്രമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തതെന്നത് ഏറെ വിമര്‍ശനത്തിന് ഇടയാക്കി. ഡിസംബര്‍ 11ന് ശബരിമല സമരത്തിൽ പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിച്ചെന്ന് ആരോപിച്ച് തിരുവനന്തപുരം ജില്ലയിലും ഹര്‍ത്താൽ നടത്തി.
ഏറ്റവുമൊടുവിലാണ് ഡിസംബര്‍ 14ന് ബിജെപി നേതാവ് സി കെ പത്മനാഭൻ നിരാഹാരസമരം നടത്തുന്ന സമരപ്പന്തലിന് മുന്നിൽ ആര്‍എസ്എസ് പ്രവര്‍ത്തകൻ ആത്മഹത്യ ചെയ്തതിൽ പ്രതിഷേധിച്ചുള്ള ഹര്‍ത്താൽ.
ശബരിമല സ്ത്രീപ്രവേശന വിധിയിൽ ദേവസ്വം ബോര്‍ഡ് പുനപരിശോധനാഹര്‍ജി നല്‍കാത്തതിലും യുവമോര്‍ച്ച സമരത്തിൽ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതിലും പ്രതിഷേധിച്ച് ഒക്ടോബര്‍ ഏഴിനായിരുന്നു ബിജെപിയുടെ ആദ്യ ശബരിമല ഹര്‍ത്താൽ.
ശബരിമല തീര്‍ത്ഥാടനത്തിന് പോയ ശിവദാസൻ എന്ന ലോട്ടറി വിൽപ്പനക്കാരൻ ളാഹയ്ക്ക് സമീപം മരിച്ചതിൽ പ്രതിഷേധിച്ചായിരുന്നു നവംബര്‍ 2ന് അടുത്ത ഹര്‍ത്താൽ. പത്തനംതിട്ട ജില്ലയിലായിരുന്നു ബിജെപി ഹര്‍ത്താൽ നടത്തിയത്. ഇയാള്‍ നിലയ്ക്കലിന് സമീപം ളാഹയിൽ മരണപ്പെട്ടതിനു കാരണം പോലീസ് പമ്പയിൽ നടത്തിയ ലാത്തിച്ചാര്‍ജിനെത്തുടര്‍ന്നാണെന്ന ബിജെപി ആരോപണം തെറ്റാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു. ലാത്തിച്ചാര്‍ജ് നടന്ന ദിവസത്തിന് ശേഷമാണ് ഇയാള്‍ വീട്ടിൽ നിന്ന് ഇറങ്ങിയതെന്ന് പിന്നീട് വാര്‍ത്തകള്‍ വന്നു.
നവംബര്‍ 17ന് ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലായിരുന്നു അടുത്തത്. 17ന് പുലര്‍ച്ചെ മാത്രമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തതെന്നത് ഏറെ വിമര്‍ശനത്തിന് ഇടയാക്കി. ഡിസംബര്‍ 11ന് ശബരിമല സമരത്തിൽ പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിച്ചെന്ന് ആരോപിച്ച് തിരുവനന്തപുരം ജില്ലയിലും ഹര്‍ത്താൽ നടത്തി.
ഏറ്റവുമൊടുവിലാണ് ഡിസംബര്‍ 14ന് ബിജെപി നേതാവ് സി കെ പത്മനാഭൻ നിരാഹാരസമരം നടത്തുന്ന സമരപ്പന്തലിന് മുന്നിൽ ആര്‍എസ്എസ് പ്രവര്‍ത്തകൻ ആത്മഹത്യ ചെയ്തതിൽ പ്രതിഷേധിച്ചുള്ള ഹര്‍ത്താൽ.