ആപ്പ്ജില്ല

അപരന്മാർക്ക് റോസാപ്പൂ ചിഹ്നം; ഇടഞ്ഞ് ബിജെപി; താമരയ്ക്ക് വോട്ട് വീഴില്ലെന്ന് പരാതി

ഉദ്യോഗസ്ഥരെ സ്വാധീനിച്ച് സിപിഎം തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നാണ് സുരേന്ദ്രന്റെ ആരോപണം.

Samayam Malayalam 25 Nov 2020, 2:20 pm
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം നടക്കുന്നുവെന്ന ആരോപണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. തെരഞ്ഞെടുപ്പിൽ ബിജെപിയുടെ അപരന്മാർക്ക് താമര ചിഹ്നത്തോട് സമ്യമുള്ള റോസാപ്പൂ ചിഹ്നം നൽകിയത് ഇതിനാണെന്നും അദ്ദേഹം ആരോപിച്ചു. സിപിഎം ഉദ്യോഗസ്ഥരെ സ്വാധീനിച്ച് തെരഞ്ഞെടുപ്പ് അട്ടമറിക്കാൻ നീക്കം നടത്തുകയാണെന്നാണ് സുരേന്ദ്രൻ ആരോപിച്ചിരിക്കുന്നത്.
Samayam Malayalam K Surendran
കെ സുരേന്ദ്രൻ |Facebook


അപരന്മാർക്ക് റോസാപ്പൂ ചിഹ്നമാണ് നൽകിയത്. ഈ ചിഹ്നം പിൻവലിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. ആവശ്യവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിനു മുന്നിൽ ബിജെപി പ്രവർത്തകർ സമരം നടത്തി. അതേസമയം. എൽഡിഎഫിന് പകരം യുഡിഎഫ് എന്ന സ്ഥിതി ഇക്കുറി മാറുമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. സർക്കാരിന്റെ അഴിമതി പിടിക്കപ്പെടുമെന്നായപ്പോഴുള്ള വെപ്രാളവും വേവലാതിയുമാണ് മുഖ്യമന്ത്രിക്കുള്ളതെന്നും സുരേന്ദ്രൻ പറഞ്ഞു.

Also Read: ചായക്കാരന്‍ ഇന്ത്യയുടെ മൂവര്‍ണ്ണക്കൊടിയെ കാവിനിറത്തിലേക്ക് മാറ്റുകയാണ്

ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ഇത് മറച്ചുവെക്കാനുള്ള പാഴ് ശ്രമമാണ് കേന്ദ്ര ഏജൻസി വിരുദ്ധ നിലപാടെന്നും സുരേന്ദ്രൻ ആരോപിച്ചു. കിഫ്ബിക്കെതിരായ സിഎജി റിപ്പോർട്ട് മുഖ്യമന്ത്രി കണ്ടെങ്കിൽ സർക്കാരിനെ പിരിച്ചുവിടാൻ അത് മതി. ഗുരുതരമായ ചട്ടലംഘനമാണത്. സിഎജിക്കെതിരായ മുഖ്യമന്ത്രിയുടെ വാദം ബാലിശമാണ്. ഭരണഘടനയെക്കുറിച്ചോ ഭരണ സംവിധാനങ്ങളെക്കുറിച്ചോ അറിവുള്ളവർ ബാലിശമായ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കില്ല.

സിഎജി റിപ്പോർട്ട് നിയമസഭയിൽ വെക്കുന്നതിനു മുമ്പ് മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും അത് വായിച്ചുവെന്നത് മാത്രം മതി സർക്കാരിനെ പിരിച്ചുവിടാൻ. സിഎജി റിപ്പോർട്ടിനെതിരായ മുഖ്യമന്ത്രിയുടെ എതിർപ്പിന്റെ അടിസ്ഥാനം കിഫ്ബി മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് വായ്പ എടുത്തതുകൊണ്ടാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്