ആപ്പ്ജില്ല

സി എം രവീന്ദ്രൻ എന്നാൽ സി.എമ്മിന്‍റെ രവീന്ദ്രൻ; ആശുപത്രിയിലായത് മുഖ്യമന്ത്രി പറഞ്ഞിട്ട്: കെ.സുരേന്ദ്രൻ

രവീന്ദ്രന്റെ രോഗം എന്തെന്ന് വെളിപ്പെടുത്താൻ മെഡിക്കൽ കോളേജ് അധികൃതര്‍ തയ്യാറാകണമെന്ന് സുരേന്ദ്രൻ പറഞ്ഞു. അഴിമതി വിവരങ്ങൾ മറച്ച് വെക്കാൻ ആരോഗ്യ വകുപ്പിനെ ദുരുപയോഗം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും ബിജെപി അധ്യക്ഷൻ വ്യക്തമാക്കി

Samayam Malayalam 10 Dec 2020, 4:52 pm
കാസര്‍കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരമാണ് മുഖ്യമന്ത്രിയുടെ അഡീഷണൽ സെക്രട്ടറി സി.എം രവീന്ദ്രൻ ആശുപത്രിയിൽ ആകുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കാസര്‍കോട് മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
Samayam Malayalam k surendran
കെ സുരേന്ദ്രൻ (ഫയൽ ചിത്രം)


Also Read : Fact Check: 'മോദിക്ക് കൈകൊടുത്തതിൽ ലജ്ജിക്കുന്നു' ഒബാമയുടെ ട്വിറ്റ് സൂചിപ്പിക്കുന്നത് എന്ത്

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പിക്കുമ്പോൾ സി.എം രവീന്ദ്രൻ ആശുപത്രിയിൽ ആകുന്നു. ഇത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ്. സി.എം രവീന്ദ്രൻ എന്നാൽ സി.എമ്മിന്റെ രവീന്ദ്രൻ ആണ്. അഴിമതി വിവരങ്ങൾ മറച്ച് വക്കാൻ ആരോഗ്യ വകുപ്പിനെ ദുരുപയോഗം ചെയ്യുന്നത് അംഗീകരിക്കാനാകില്ല. സി.എം രവീന്ദ്രന്‍റെ അസുഖം എന്തെന്ന് വെളിപ്പെടുത്താൻ മെഡിക്കൽ കോളേജ് അധികൃതര്‍ തയ്യാറാകണമെന്ന് സുരേന്ദ്രൻ ആരോപിച്ചു.

മുഖ്യമന്ത്രിയുടെ അഡീഷണൽ സെക്രട്ടറിയെ ചോദ്യം ചെയ്താൽ മുഖ്യമന്ത്രി കുടുങ്ങും. മന്ത്രി കടകംപ്പള്ളി സുരേന്ദ്രനും സി.എം രാവിന്ദ്രനും ഒത്തുകളിക്കുകയാണ്. അതിനാലാണ് കടകംപ്പള്ളി രവീന്ദ്രനെ ന്യായീകരീക്കുന്നതെന്ന് ബിജെപി ദേശീയാധ്യക്ഷൻ ആരോപിച്ചു.

വിദഗ്ദ്ധ മെഡിക്കൽ സംഘം രവീന്ദ്രന്റെ ആരോഗ്യ നില പരിശോധിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു. മന്ത്രി കെ.ടി ജലീൽ രക്ഷപ്പെട്ടിട്ടില്ല. അന്വേഷണം അവസാനിക്കുമ്പോൾ ജലീലും പ്രതിയാകും. കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ മുഖ്യമന്ത്രിക്ക് പോലും എതിർ അഭിപ്രായമില്ല.

നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണൻ സ്വര്‍ണക്കള്ളക്കടത്തുകാരെ സംരക്ഷിച്ചുവെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു.

Also Read : മസാജ് പാര്‍ലറിന്റെ മറവിൽ പെണ്‍വാണിഭം; ടിക് ടോക്ക് സൂപ്പർ താരം അറസ്റ്റിൽ

സ്പീക്കറുടേത് പദവി മറന്നുള്ള ഇടപെടലുകളാണ്. സ്ഥാനത്തിന്റെ പവിത്രത അദ്ദേഹം നഷ്ടപ്പെടുത്തി. നിയമസഭയിലെ പുനരുധാരണ പ്രവർത്തനങ്ങളിൽ സ്പീക്കർ ഇടപെട്ടു. തെളിവുകൾ ഓരോന്നായി പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. തൃപ്തികരമായ വിശദീകരണം നൽകാൻ സ്പീക്കർക്കാകുന്നില്ല. സ്പീക്കര്‍ക്ക് ആ പദവിയിൽ അധികകാലം പിടിച്ച് നിൽക്കാനാകില്ല. ജനാധിപത്യ സംവിധാനത്തിന്റെ അടിവേര് അറക്കുന്ന നടപടിക്ക് കൂട്ടുനിന്ന സ്പീക്കർ ഉടൻ രാജി വെക്കണമെന്നും കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു.

കോൺഗ്രസ് ലീഗിന്റെ അടിമകളായി മാറിയെന്ന് സുരേന്ദ്രൻ ആരോപിച്ചു. യു.ഡി.എഫ് എന്നാൽ ഇപ്പോൾ മുസ്ലിംലീഗും ജമാഅത്തെ ഇസ്ലാമിയും ആണ്. വർഗീയതാണ് യു.ഡി.എഫിന്റെ ആയുധം. തദ്ദേശ തെരഞ്ഞെടുപ്പിൽ സർക്കാരിന്റെ അഴിമതി ഉയർത്തി കാട്ടുന്നതിൽ യുഡിഎഫ് പരാജയപ്പെട്ടു.

Also Read : കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത; നിര്‍ദ്ദേശങ്ങളുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് തേഞ്ഞുമാഞ്ഞു പോകുമെന്നും അദ്ദേഹം പറഞ്ഞു. ഈ തെരഞ്ഞെടുപ്പിൽ എൻ.ഡി.എയാണ് എൽ.ഡി.എഫിനെ നേരിടുന്നത്. ക്രൈസ്തവ സമൂഹത്തിന്റെ വലിയ പിന്തുണ എൻ.ഡി.എക്ക് ലഭിച്ചിട്ടുണ്ട്. കേരളത്തിൽ എൻഡിഎ മികച്ച മുന്നേറ്റം നടത്തുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്