ആപ്പ്ജില്ല

മോദിസര്‍ക്കാര്‍ സഹായിച്ചിരുന്നില്ലായിരുന്നെങ്കില്‍ സംസ്ഥാന ട്രഷറി അടച്ച് പൂട്ടേണ്ടി വരുമായിരുന്നു: കെ സുരേന്ദ്രന്‍

സംസ്ഥാനത്തിന്‍റെ റവന്യൂ കമ്മി മറികടക്കാന്‍ മോദി സര്‍ക്കാര്‍ 4750 കോടി നല്‍കി. കൊറോണയുടെ മറവില്‍ കോടികളുടെ അഴിമതി നടത്താന്‍ ശ്രമിക്കുകയാണ് പിറണായി സര്‍ക്കാര്‍ എന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു

Samayam Malayalam 17 Jun 2020, 10:02 am
തിരുവനന്തപുരം: മോദിസര്‍ക്കാര്‍ സഹായിച്ചിരുന്നില്ലെങ്കില്‍ സംസ്ഥാന ട്രഷറി അടച്ച് പൂട്ടേണ്ടി വരുമായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. ബിജെപിയുടെ കേരള ഘടകം സംഘടിപ്പിച്ച വെര്‍ച്ച്വല്‍ റാലിയില്‍ അധ്യക്ഷത വഹിക്കുമ്പോഴാണ് കെ സുരേന്ദ്രന്‍ നിലപാട് വ്യക്തമാക്കിയത്. കൊവിഡ് 19 തടയാന്‍ വേണ്ടി കേരളം ഇപ്പോള്‍ മുന്നേറുകയാണ് ഇതിന് മോദി സര്‍ക്കാറിന്‍റെ പൂര്‍ണ്ണ പിന്തുണ ഉണ്ടായിരുന്നു. അതുകൊണ്ട് മാത്രമാണ് കേരളത്തിന് പിടിച്ച് നില്‍ക്കാന്‍ സാധിച്ചതെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.
Samayam Malayalam കെ സുരേന്ദ്രന്‍


Also Read: മലപ്പുറത്ത് വിദ്യാർഥിനി തൂങ്ങി മരിച്ച നിലയിൽ

കേരളത്തിന്‍റെ പല ആവശ്യങ്ങളും കണ്ടറിഞ്ഞാണ് മോദി സര്‍ക്കാര്‍ സഹായിച്ചത്. സംസ്ഥാനത്തിന്‍റെ റവന്യൂ കമ്മി മറികടക്കാന്‍ 4750 കോടി നല്‍കി. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ജനക്ഷേമ പദ്ധതികള്‍ ഫലം കാണുമ്പോള്‍ കേരളം പ്രഖ്യാപിച്ച 20000 കോടി പാക്കേജ് ഫലം കാണാതെ പോയി എന്ന് വേണം നമ്മള്‍ മനസ്സിലാക്കാന്‍ എന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

ജനങ്ങളുടെ മേല്‍ ഇരട്ടി ഭാരം സര്‍ക്കാര്‍ അടിച്ചേല്‍പിക്കുകയാണ്. വൈദ്യുതി ബില്ലിലെ ഇരട്ടി വര്‍ദ്ധവ് ഇതിന് തെളിവാണ്. പ്രവാസികള്‍ ഒരു തരത്തിലും നാട്ടില്‍ എത്തരുതെന്നാണ് സംസ്ഥാനത്തിന്‍റെ ആവശ്യം
കൊറോണയുടെ മറവില്‍ കോടികളുടെ അഴിമതിയാണ് ഇപ്പോള്‍ സര്‍ക്കാര്‍ നടത്തുന്നതെന്നും ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയായ കേരളത്തെ ഗൂണ്ടകളുടെ സ്വന്തം നാടാക്കി. പിണറായി സര്‍ക്കാര്‍ മാറ്റിയെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

Also Read: മോദിജിയുടെ അത്ര ഡിഗ്രി അവർക്കില്ലല്ലോ!! നേപ്പാള്‍ വിഷയത്തില്‍ വെെറലായ ട്രോളുകള്‍ ഇങ്ങനെ

മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തില്‍ കൊലാപത കുറ്റത്തിന് സുപ്രീം കോടതി ശിക്ഷിച്ച ഒന്നാം പ്രതി എത്തിയിരുന്നത് വാര്‍ത്തകളില്‍ കണ്ടു. മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസില്‍ കൊലയാളികള്‍ വന്നുപോകുന്ന സ്ഥലമായി മാറിയിരിക്കുകയാണെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. കേന്ദ്ര പദ്ധതികൾ സംസ്ഥാന സർക്കാരിന്‍റെ പദ്ധതികളായി പേര് മാറ്റി നടപ്പിലാക്കുകയാണെന്നും സുരേന്ദ്രന്‍ പറ‍ഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്