കൊച്ചി: ക്രമക്കേട് നടന്നുവെന്നാരോപിച്ച് നൽകിയ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് കെ സുരേന്ദ്രൻ പിൻവലിച്ചു. ഹർജി പിൻവലിക്കണമെന്ന കെ സുരേന്ദ്രന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. ക്രമക്കേട് നടന്നുവെന്ന് പരമാവധി തെളിയിക്കാൻ ശ്രമിച്ചെങ്കിലും തന്റെ ആരോപണം സാക്ഷി വിസ്താരത്തിലൂടെ തെളിയിക്കാൻ ഈ ഘട്ടത്തിൽ ബുദ്ധിമുട്ടാണെന്ന് കെ സുരേന്ദ്രൻ അപേക്ഷയിൽ ചൂണ്ടിക്കാട്ടി.
കേസിന്റെ ഭാഗമായി മഞ്ചേശ്വരത്തുനിന്നും കാക്കനാട്ടേക്ക് കൊണ്ടുവന്ന വോട്ടിങ് യന്ത്രങ്ങൾ തിരികെ കൊണ്ടുപോകാൻ ചെലവായ 42,000 രൂപ കെ സുരേന്ദ്രൻ കോടതിയിൽ കെട്ടിവെയ്ക്കണമെന്നും കോടതി ഉത്തരവിട്ടു. ജസ്റ്റിസ് സുനില്‍ തോമസിന്റേതാണ് ഉത്തരവ്.
89 വോട്ടുകൾക്ക് സുരേന്ദ്രൻ തോറ്റ മഞ്ചേശ്വരം തെരഞ്ഞെടുപ്പിൽ വ്യാപകമായ ക്രമക്കേട് നടന്നുവെന്നായിരുന്നു ബിജെപിയുടെ ആരോപണം. സുരേന്ദ്രൻ ഹർജി പിൻവലിച്ചിരിക്കുന്ന സാഹചര്യത്തിൽ പാലാ അടക്കമുള്ള മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഉടൻ നടക്കും.
കേസിന്റെ ഭാഗമായി മഞ്ചേശ്വരത്തുനിന്നും കാക്കനാട്ടേക്ക് കൊണ്ടുവന്ന വോട്ടിങ് യന്ത്രങ്ങൾ തിരികെ കൊണ്ടുപോകാൻ ചെലവായ 42,000 രൂപ കെ സുരേന്ദ്രൻ കോടതിയിൽ കെട്ടിവെയ്ക്കണമെന്നും കോടതി ഉത്തരവിട്ടു. ജസ്റ്റിസ് സുനില്‍ തോമസിന്റേതാണ് ഉത്തരവ്.
89 വോട്ടുകൾക്ക് സുരേന്ദ്രൻ തോറ്റ മഞ്ചേശ്വരം തെരഞ്ഞെടുപ്പിൽ വ്യാപകമായ ക്രമക്കേട് നടന്നുവെന്നായിരുന്നു ബിജെപിയുടെ ആരോപണം. സുരേന്ദ്രൻ ഹർജി പിൻവലിച്ചിരിക്കുന്ന സാഹചര്യത്തിൽ പാലാ അടക്കമുള്ള മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഉടൻ നടക്കും.