തിരുവനന്തപുരം: ശബരിമല വിഷയത്തിൽ മന്ത്രി ഇ പി ജയരാജനെതിരെ രൂക്ഷവിമര്‍ശനവുമായ ബിജെപി സംസ്ഥാന സെക്രട്ടറി ശോഭാ സുരേന്ദ്രൻ. മന്ത്രിയുടെ തലയിൽ ആള്ത്താമസമില്ലെന്നായിരുന്നു ശോഭാ സുരേന്ദ്രൻ്റെ പ്രതികരണം. ശബരിമലയിൽ ഇപ്പോള്‍ നടക്കുന്നത് ഭീകരസംഘത്തിന്റെ പ്രവര്‍ത്തനങ്ങളാണെന്ന മന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു അവര്‍. ജയരാജൻ ആദ്യം പറശ്ശിനിക്കടവിലും രാജരാജേശ്വരി ക്ഷേത്രത്തിലും വിപ്ലവം നടത്തട്ടെയെന്ന് ശോഭാ സുരേന്ദ്രൻ തിരിച്ചടിച്ചു. നിരീശ്വരവാദികളായ സ്ത്രീകളെ ഉപയോഗിച്ച് ആചാരലംഘനം നടത്താൻ പോലീസ് ശ്രമിക്കരുത്. ആചാരം ലംഘിക്കാൻ വന്നാൽ ഇനിയും പെണ്ണുങ്ങള്‍ക്ക് ഓടേണ്ടി വരും. ഭക്തരെ വെടിവെച്ചിട്ട ശേഷം മാത്രമേ യുവതികളെ നടയിൽ കൊണ്ടുപോകാൻ കഴിയൂ എന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
ശബരിമലയിൽ ഇപ്പോള്‍ നടക്കുന്നത് അഫ്ഗാനിസ്ഥാനിലും മറ്റും നടക്കുന്ന തരത്തിലുള്ള ഭീകരപ്രവര്‍ത്തനമാണെന്നായിരുന്നു ഇ പി ജയരാജൻ്റെ വിമര്‍ശനം. ഭീകരപ്രവര്‍ത്തനത്തിനുള്ള സംഘം ശബരിമലയിൽ ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
ശബരിമലയിൽ ഇപ്പോള്‍ നടക്കുന്നത് അഫ്ഗാനിസ്ഥാനിലും മറ്റും നടക്കുന്ന തരത്തിലുള്ള ഭീകരപ്രവര്‍ത്തനമാണെന്നായിരുന്നു ഇ പി ജയരാജൻ്റെ വിമര്‍ശനം. ഭീകരപ്രവര്‍ത്തനത്തിനുള്ള സംഘം ശബരിമലയിൽ ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.