ആപ്പ്ജില്ല

'ബിജെപിയുടെ ക്ഷണം ലഭിച്ചു, വിളിച്ചത് ചില നേതാക്കൾ'; പാർട്ടി നേതൃത്വത്തിന് ഇക്കാര്യം അറിയാമെന്ന് ഇഎസ് ബിജിമോൾ

ബിജെപിയിലേക്ക് ക്ഷണിച്ച് ചില നേതാക്കൾ മുൻപ് വിളിച്ചിരുന്നുവെന്നും താൽപ്പര്യം ഇല്ലെന്ന മറുപടി അവർക്ക് നൽകിയെന്നും സിപിഐ നേതാവും പീരുമേട് മുൻ എംഎൽഎയുമായ ഇഎസ് ബിജിമോൾ

Edited byജിബിൻ ജോർജ് | Samayam Malayalam 24 Mar 2024, 6:26 am

ഹൈലൈറ്റ്:

  • ബിജെപിയിലേക്ക് ക്ഷണിച്ച് ചില നേതാക്കൾ വിളിച്ചിരുന്നുവെന്ന് ഇഎസ് ബിജിമോൾ.
  • താൽപ്പര്യം ഇല്ലെന്ന മറുപടിയാണ് നൽകിയത്.
  • ക്ഷണം ലഭിച്ച വിവരം പാർട്ടിക്ക് അറിയാമെന്ന് ബിജിമോൾ.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam es bijimol
ഇഎസ് ബിജിമോൾ
ഇടുക്കി: ബിജെപിയിലേക്ക് ക്ഷണിച്ച് ചില നേതാക്കൾ മുൻപ് വിളിച്ചിരുന്നുവെന്ന് സിപിഐ നേതാവും പീരുമേട് മുൻ എംഎൽഎയുമായ ഇഎസ് ബിജിമോൾ. താൽപ്പര്യം ഇല്ലെന്നായിരുന്നു എൻ്റെ മറുപടി. ഇക്കാര്യം പാർട്ടി നേതൃത്വത്തിന് അറിയാമെന്നും ബിജിമോൾ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം തുടരുന്നതിനിടെയാണ് മുൻ എംഎൽഎയുടെ നിർണായക വെളിപ്പെടുത്തൽ.
'ആടുജീവിതം' എത്താൻ ദിവസങ്ങൾ മാത്രം; നജീബിന് തീരാനോവായി പേരക്കുട്ടിയുടെ വിയോഗം
കേരളാ കോൺഗ്രസ് നേതാവും എംഎൽഎയുമായിരുന്ന മാത്യു സ്റ്റീഫൻ, കേരളത്തിൻ്റെ ചുമതലയുള്ള ബിജെപി പ്രഭാരി പ്രകാശ് ജാവഡേക്കർ എന്നിവർ ബിജിമോളുമായി ചർച്ച നടത്തിയിരുന്നുവെന്ന സൂചനയാണ് പുറത്തുവരുന്നതെന്ന് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തു. എന്നാൽ, തന്നെ ആരാണ് വിളിച്ചതെന്ന കാര്യത്തിൽ ബിജിമോൾ വ്യക്തമാക്കിയിട്ടില്ല.


ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടുക്കിയിലെ എൻഡിഎ സ്ഥാനാർഥിയായി മാത്യു സ്റ്റീഫനെ പരിഗണിച്ചിരുന്നു. ബിഡിജെഎസിൽ അംഗത്വമെടുത്ത് മത്സരിക്കണമെന്നായിരുന്നു ബിജെപി നേതൃത്വത്തിൻ്റെ നിബന്ധന. എന്നാൽ ബിജെപി അംഗത്വം തന്നെ വേണമെന്ന് മാത്യു സ്റ്റീഫൻ നിലപാടെടുത്തതോടെ പാർട്ടി തീരുമാനം വൈകുകയായിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇടുക്കിയിലെ സിപിഎം മുന്‍ നേതാവും ദേവികുളം മുന്‍ എംഎല്‍എയുമായ എസ് രാജേന്ദ്രന്‍ ബിജെപിയുമായി അടുക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് ചില നേതാക്കൾ മുൻപ് വിളിച്ചിരുന്നുവെന്ന് സിപിഐ നേതാവ് ബിജിമോൾ വ്യക്തമാക്കുന്നത്. കേരളത്തിൻ്റെ ചുമതലയുള്ള ബിജെപി പ്രഭാരി പ്രകാശ് ജാവഡേക്കറുമായി ഡൽഹിയിലെത്തി എസ് രാജേന്ദ്രന്‍ ചർച്ച നടത്തിയിരുന്നു.

അനന്തുവിന്റെ കുടുംബത്തിന് ഒരു കോടി രൂപ നൽകാമെന്ന് അദാനി ​ഗ്രൂപ്പ്
എസ് രാജേന്ദ്രന്‍ പാർട്ടി വിടില്ലെന്നാണ് കരുതുന്നതെന്ന് എംഎൽഎയും മുൻ മന്ത്രിയുമായ എം എം മണി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. എസ് രാജേന്ദ്രന് എല്ലാം നൽകിയത് പാർട്ടിയാണ്. താൻ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്താണ് രാജേന്ദ്രനെ ജില്ലാ കമ്മിയിലെടുത്തത്. രാജേന്ദ്രൻ അത് മറന്നതുകൊണ്ടാണ് പാർട്ടിക്ക് നടപടി സ്വീകരിക്കേണ്ടിവന്നതെന്നും എംഎം മണി പറഞ്ഞിരുന്നു.
ഓതറിനെ കുറിച്ച്
ജിബിൻ ജോർജ്
ജിബിൻ ജോർജ്. മലയാളം വിഭാഗം മാധ്യമപ്രവർത്തകൻ. 12 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ - സാമൂഹിക വിഷയങ്ങളിൽ വാർത്തകൾ ചെയ്യുന്നു. ആദ്യഘട്ടത്തിൽ മംഗളത്തിൽ പ്രിൻ്റ് മീഡിയയിൽ ബ്യൂറോയിലും ഡെസ്ക്കിലുമായി പ്രവൃത്തിപരിചയം. 2014 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഓൺലൈൻ വിഭാഗത്തിൽ വെബ്ദുനിയയിൽ ആയിരുന്നു തുടക്കം. 2019ൽ ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൻ്റെ ഭാഗമായി. മംഗളം പ്രിൻ്റ് മീഡിയയുടെ ഭാഗമായ ഡിപ്ലോമ കോഴ്സ് (പഞ്ചാബ് ടെക്നിക്കൽ യൂണിവേഴ്സിറ്റി) പാസായി. ഡിഗ്രി ബി.എ പൊളിറ്റിക്കൽ സയൻസ്.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്