കൊച്ചി: പൗരത്വ ഭേദഗതി വിഷയത്തിൽ കേരളത്തിനെതിരെ ആരോപണം ആവർത്തിച്ച് ബിജെപി എം പി ശോഭ കരന്തലാജെ. മലപ്പുറത്ത് ഹിന്ദു കുടുംബങ്ങൾക്ക് സിഎഎയെ അനുകൂലിച്ചതിൻ്റെ പേരിൽ കുടിവെള്ളം നിഷേധിച്ചെന്ന ആരോപണത്തിനു പിന്നാലെയാണ് അടുത്ത ആരോപണവുമായി ശോഭ കരന്തലാജെ രംഗത്തെത്തിയിരിക്കുന്നത്. കൊല്ലം ഓച്ചിറ സ്വദേശിയായ പൊന്നപ്പൻ്റെ ചായക്കച്ചവടം ചില പ്രത്യേക സമുദായക്കാർ ബഹിഷ്കരിക്കുന്നുവെന്നാണ് ശോഭ കരന്തലാജെയുടെ ആരോപണം. കേരളത്തിൽ ചരിത്രം ആവർത്തിക്കുകയാണോ എന്നാണ് ബിജെപി എംപിയുടെ ചോദ്യം. കൊല്ലം ഓച്ചിറയിൽ നിന്നുള്ള പൊന്നപ്പൻ അടുത്തുള്ള കടകളിലേയ്ക്ക് ചായയും ലഘുഭക്ഷണങ്ങളും വിതരണം ചെയ്യുന്ന ആളാണ്. എന്നാൽ ഫേസ്ബുക്കിൽ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിനു പിന്നാലെ ഒരു വിഭാഗത്തിൽപ്പെട്ട ആളുകൾ പൊന്നപ്പനെ പൂർണ്ണമായി ബഹിഷ്കരിച്ചിരിക്കുകയാണ്. കേരളത്തിൽ നടക്കുന്ന ഈ അനീതിയ്ക്കെതിരെ സർക്കാർ കേസെടുക്കുമോ എന്നാണ് ശോഭ കരന്തലജെയുടെ ചോദ്യം.
Also Read: ബോംബ് ഭീഷണി; ദേശവിരുദ്ധരെ വെടിവച്ച് കൊല്ലണമെന്ന് കർണാടക റവന്യൂ മന്ത്രി
മലപ്പുറത്ത് സിഎഎയെ അനുകൂലിച്ച ഹിന്ദു കുടുംബങ്ങൾക്ക് മുസ്ലീം കുടുംബങ്ങൾ കുടിവെള്ളം നിഷേധിച്ചുവെന്നും കേരളം മറ്റൊരു കശ്മീരാകാനുള്ള ഒരുക്കത്തിലാണെന്നുമായിരുന്നു ശോഭ കരന്തലജെയുടെ ആദ്യ ആരോപണം. എന്നാൽ ഈ ആരോപണം തെറ്റാണെന്ന് സമയം മലയാളം ഫാക്സ് ചെക്ക് തെളിയിച്ചിരുന്നു. സാങ്കേതിക കാരണങ്ങൾ കൊണ്ടാണ് അയൽവാസികളോട് സൈനുദ്ദീൻ വെള്ളമെടുക്കരുതെന്ന് പറഞ്ഞതെന്ന് സൈനുദ്ദീൻ പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെ വേണമെങ്കിൽ വെള്ളമെടുത്തോളാൻ പറഞ്ഞെന്ന് അയൽവാസികളും പറഞ്ഞു. സംഭവത്തിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് സൈനുദ്ദീൻ.
Also Read: സിഎഎ പിന്തുണ: മലപ്പുറത്ത് ഹിന്ദുക്കളുടെ കുടിവെള്ളം മുട്ടിച്ചു.. സത്യകഥ ഇതാണ്!!
പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ രാജ്യത്ത് പ്രതിഷേധം തുടരുന്നതിനിടെയാണ് സംഭവം. കേരളമടക്കമുള്ള സംസ്ഥാനങ്ങൾ കേന്ദ്രസർക്കാരിൻ്റെ പൗരത്വ നിയമ ഭേദഗതിയോ പൗരത്വ രജിസ്റ്ററോ നടപ്പാക്കില്ലെന്ന് നിലപാടെടുത്തിരുന്നു. പൗരത്വ ഭേദഗതിയ്ക്കെതിരെ രാജ്യത്താദ്യമായി പ്രമേയം പാസാക്കിയതും കേരള നിയമസഭയായിരുന്നു.
Also Read: ബോംബ് ഭീഷണി; ദേശവിരുദ്ധരെ വെടിവച്ച് കൊല്ലണമെന്ന് കർണാടക റവന്യൂ മന്ത്രി
മലപ്പുറത്ത് സിഎഎയെ അനുകൂലിച്ച ഹിന്ദു കുടുംബങ്ങൾക്ക് മുസ്ലീം കുടുംബങ്ങൾ കുടിവെള്ളം നിഷേധിച്ചുവെന്നും കേരളം മറ്റൊരു കശ്മീരാകാനുള്ള ഒരുക്കത്തിലാണെന്നുമായിരുന്നു ശോഭ കരന്തലജെയുടെ ആദ്യ ആരോപണം. എന്നാൽ ഈ ആരോപണം തെറ്റാണെന്ന് സമയം മലയാളം ഫാക്സ് ചെക്ക് തെളിയിച്ചിരുന്നു. സാങ്കേതിക കാരണങ്ങൾ കൊണ്ടാണ് അയൽവാസികളോട് സൈനുദ്ദീൻ വെള്ളമെടുക്കരുതെന്ന് പറഞ്ഞതെന്ന് സൈനുദ്ദീൻ പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെ വേണമെങ്കിൽ വെള്ളമെടുത്തോളാൻ പറഞ്ഞെന്ന് അയൽവാസികളും പറഞ്ഞു. സംഭവത്തിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് സൈനുദ്ദീൻ.
Also Read: സിഎഎ പിന്തുണ: മലപ്പുറത്ത് ഹിന്ദുക്കളുടെ കുടിവെള്ളം മുട്ടിച്ചു.. സത്യകഥ ഇതാണ്!!
പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ രാജ്യത്ത് പ്രതിഷേധം തുടരുന്നതിനിടെയാണ് സംഭവം. കേരളമടക്കമുള്ള സംസ്ഥാനങ്ങൾ കേന്ദ്രസർക്കാരിൻ്റെ പൗരത്വ നിയമ ഭേദഗതിയോ പൗരത്വ രജിസ്റ്ററോ നടപ്പാക്കില്ലെന്ന് നിലപാടെടുത്തിരുന്നു. പൗരത്വ ഭേദഗതിയ്ക്കെതിരെ രാജ്യത്താദ്യമായി പ്രമേയം പാസാക്കിയതും കേരള നിയമസഭയായിരുന്നു.