ആപ്പ്ജില്ല

'നീചമായ വോട്ടുകച്ചവടം': ബിജെപി തോറ്റത് എൽഡിഎഫും യുഡിഎഫും ഒത്തുകളിച്ചിട്ടെന്ന് കെ സുരേന്ദ്രൻ

എൽഡിഎഫും യുഡിഎഫും തമ്മിൽ വോട്ടുകച്ചവടം നടത്തിയതു കൊണ്ടാണ് തിരുവനന്തപുരത്ത് അടക്കം ബിജെപി തോറ്റതെന്നാണ് കെ സുരേന്ദ്രൻ്റെ ആരോപണം.

Samayam Malayalam 16 Dec 2020, 4:30 pm
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിൽ ഉള്‍പ്പെടെ ബിജെപി പരാജയപ്പെട്ടത് എൽഡിഎഫും യുഡിഎഫും ഒത്തുകളിച്ചിട്ടാണെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തിരുവനന്തപുരത്ത് ജയിക്കാൻ കഴിയുമെന്ന് ബിജെപിയ്ക്ക് പ്രതീക്ഷയുണ്ടായിരുന്നുവെന്നും എന്നാൽ യുഡിഎഫ് എൽഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് മറിച്ചെന്ന് സുരേന്ദ്രൻ ആരോപിച്ചു. ബിജെപിയെ തോൽപ്പിക്കാൻ യുഡിഎഫ് - എൽഡിഎഫ് ധാരണയുണ്ടെന്ന് തെളിഞ്ഞതായും സുരേന്ദ്രൻ ആരോപിച്ചു.
Samayam Malayalam k surendran original big
കെ സുരേന്ദ്രൻ Photo: The Times of India/File


തിരുവനന്തപുരത്ത് ബിജെപിയ്ക്കെതിരെ നടന്നത് 'നീചമായ വോട്ടുകച്ചവട'മാണെന്ന് സുരേന്ദ്രൻ ആരോപിച്ചു. 'കോൺഗ്രസുമായുള്ള ബന്ധത്തിൻ്റെ ജാരസന്തതിയാണ് എൽഡിഎഫിൻ്റെ വിജയം.' സുരേന്ദ്രൻ ആരോപിച്ചു. ബിജെപിയെ തോൽപ്പിക്കാൻ ഇരുമുന്നണികളും ഒത്തുകളിച്ചെന്നും തെരഞ്ഞെടുപ്പിൻ്റെ അവസാന ദിവസം ആകുമ്പോഴേയ്ക്കും നീക്കുപോക്കുകളുണ്ടായിരുന്നുവെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. ഇതിന് എന്തു പ്രതിഫലം കിട്ടിയെന്ന് രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും മറുപടി പറയണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Also Read: തദ്ദേശ തെരഞ്ഞെടുപ്പ് 2020: സംസ്ഥാനത്ത് ഇടത് തരംഗം

തെരഞ്ഞെടുപ്പിൽ യുഡിഎഫിന് സമ്പൂര്‍ണ തകര്‍ച്ചയുണ്ടായെന്നും മുഴുവൻ വോട്ടുകളും അവര്‍ എൽഡിഎഫിന് മറിച്ചു വിറ്റെന്നും സുരേന്ദ്രൻ മാധ്യമങ്ങളോടു പറഞ്ഞു. യുഡിഎഫിന് നിര്‍ണായക സ്വാധീനമുള്ള വാര്‍ഡുകളിൽ പോലും വോട്ട് ശതമാനം കുത്തനെ ഇടിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ പല തദ്ദേശ സ്ഥാപനങ്ങളിലും ഇതുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫിൻ്റേത് ഒരു ധാര്‍മികതയും അവകാശപ്പെടാനില്ലാത്ത വിജയമാണെന്നും വടക്കൻ കേരളത്തിൽ ഉള്‍പ്പെടെ മുസ്ലീം ലീഗും ജമാഅത്തെ ഇസ്ലാമിയും മാധ്യമസ്ഥം വഹിച്ചതുകൊണ്ടാണ് എൽഡിഎഫിന് മേൽക്കൈയുണ്ടായതെന്നും സുരേന്ദ്രൻ പറഞ്ഞു.

Also Read: ചുവപ്പ് പടരുന്നു; തൂത്തുവാരി എല്‍ഡിഎഫ്; ഗുണമായത് ജോസ് കൂട്ടുകെട്ടോ?

യുഡിഎഫിൻ്റെ പ്രസക്തി പൂര്‍ണമായും നഷ്ടപ്പെട്ടു. എൽഡിഎഫിനെ പരാജയപ്പെടുത്തുന്നതിൽ യുഡിഎഫ് പൂര്‍ണായും പരാജയപ്പെട്ടെന്നും മുന്നണി ആത്മപരിശോധന നടത്തണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്