കോട്ടയം: ശബരിമലയിലെ ആചാരം സംരക്ഷിക്കാൻ ശബരിമല കർമ്മസമിതിയും ബിജെപിയും സംഘടിപ്പിക്കുന്ന അയ്യപ്പജ്യോതി ഇന്നു നടക്കും. മഞ്ചേശ്വരം മുതൽ കളിയിക്കാവിളവരെയുള്ള പാതയോരങ്ങളിൽ വൈകിട്ട് ആറിനാണ് അയ്യപ്പജ്യോതി തെളിയിക്കുക. എൻഎസ്എസ് പരിപാടിയെ പിന്തുണച്ചതിലുള്ള ആശ്വാസത്തിലാണ് ബിജെപി. ശബരിമല വിഷയത്തിന്റെ അടിസ്ഥാനത്തിൽ സിപിഎം സംഘടിപ്പിക്കുന്ന വനിതാ മതിലിനെ പ്രതിരോധിക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് അയ്യപ്പ ജ്യോതി ബിജെപി സംഘടിപ്പിക്കുന്നത്. വനിതാമിതിലിനെതിരെ നിലപാടെടുത്ത എൻഎസ്എസ് വിശ്വാസികൾക്ക് വേണമെങ്കിൽ അയ്യപ്പജ്യോതിയിൽ പങ്കെടുക്കാമെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
സിപിഎമ്മും കോൺഗ്രസും എൻഎസ്എസിന്റെ നിലപാടിനെതിരെ രംഗത്തുവന്നിട്ടുണ്ട്. അതേസമയം എൻഎസ്എസ് നേതാക്കൾ അയ്യപ്പ ജ്യോതിയിൽ പങ്കെടുക്കില്ല. മുൻ ഡിജിപി ടി പി സെൻകുമാറും മുൻ പി.എസ്.സി ചെയർന്മാൻ കെ എസ് രാധാകൃഷ്ണനും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ഇത് ഉയർത്തിക്കാണിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.
സിപിഎമ്മും കോൺഗ്രസും എൻഎസ്എസിന്റെ നിലപാടിനെതിരെ രംഗത്തുവന്നിട്ടുണ്ട്. അതേസമയം എൻഎസ്എസ് നേതാക്കൾ അയ്യപ്പ ജ്യോതിയിൽ പങ്കെടുക്കില്ല. മുൻ ഡിജിപി ടി പി സെൻകുമാറും മുൻ പി.എസ്.സി ചെയർന്മാൻ കെ എസ് രാധാകൃഷ്ണനും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ഇത് ഉയർത്തിക്കാണിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.