തിരുവനന്തപുരം: താന്‍ ബിജെപി വിടുകയാണെന്ന വ്യാജ വാര്‍ത്താ പ്രചരണങ്ങള്‍ക്കെതിരെ നടന് സുരേഷ് ഗോപി നടത്തിയ രൂക്ഷ പ്രതികരണത്തിന് പിന്നാലെ വിശദീകരണവുമായി ബിജെപിയും. വീണ്ടും രാജ്യസഭാംഗമായി പരിഗണിക്കാത്തതില്‍ താരത്തിന് അതൃപ്തിയുണ്ടെന്നും ഇതേ തുടര്‍ന്ന് പാര്‍ട്ടി വിടുകയാണെന്നും തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ബിജെപി സംസ്ഥാന നേതൃത്വവുമായി സുരേഷ് ഗോപി അകല്‍ച്ചയിലാണെന്നും പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു. ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന നേതൃത്വം.
രാജ്യസഭാ എംപിയായിരുന്നപ്പോഴും അല്ലാതിരുന്നപ്പോഴും സുരേഷ്ഗോപി ജനങ്ങൾക്ക് വേണ്ടി നടത്തിയ സേവന പ്രവർത്തനങ്ങൾ കക്ഷി-രാഷ്ട്രീയ ഭേദമന്യേ മലയാളികൾ അംഗീകരിച്ചിട്ടുള്ളതാണ്. ബിജെപിയുടെ പ്രവർത്തനങ്ങളിൽ ഇനിയും സജീവമായി തുടരുമെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കി കഴിഞ്ഞു. തന്നെ കുറിച്ചുള്ള വാർത്തകൾ ദുഷ്ടലാക്കോടെയാണെന്നും സുരേഷ്ഗോപി പറഞ്ഞു. കേരളത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും സുരേഷ്ഗോപിയും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കും. പാര്‍ട്ടി പ്രവര്‍ത്തകരിലും അണികളിലും ആശയക്കുഴപ്പമുണ്ടാക്കാന്‍ സൃഷ്ടിക്കപ്പെടുന്ന ഇത്തരം ജല്പ്പനങ്ങള് പ്രവര്‍ത്തകര്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്നും ബിജെപി പ്രസ്താവനയില്‍ പറയുന്നു.