പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ മുസ്ലീം വോട്ടുകൾ ഏകീകരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇത്തവണ ബിജെപിയോട് മതന്യൂന പക്ഷങ്ങൾ വിദ്വോഷ നിലപാട് സ്വീകരിക്കില്ല. എന്നാൽ ചില കേന്ദ്രങ്ങൾ മുസ്ലീം വോട്ടുകൾ ഏകീകരിക്കാൻ ശ്രമം നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയതായി മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്‌തു.
മഞ്ചേശ്വരത്തും കോന്നിയിലും സ്ഥാനാർഥിയായത് ജയിക്കുകയെന്ന ലക്ഷ്യത്തോടെയാണ്. ഈ മണ്ഡലങ്ങൾ പരിചയമുള്ളതിനാൽ പ്രചാരണത്തിൽ തടസമില്ല. രണ്ട് മണ്ഡലങ്ങളിലും വിജയിച്ചാൽ ഏത് മണ്ഡലം ഒഴിയണമെന്ന് പിന്നീട് തീരുമാനിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.
ഗുരുവായൂരില്‍ എന്‍ഡിഎ പിന്തുണ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്‌റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ഥി ദിലീപ് നായർക്ക് നൽകും. തലശേരിയിലെ കാര്യം പിന്നീട് തീരുമാനിക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി. മണ്ഡലത്തിൽ മികച്ച വിജയം നേടാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
നാമനിര്‍ദ്ദേശ പത്രിക തള്ളിയതിനെ തുടര്‍ന്ന് സ്ഥാനാര്‍ത്ഥി ഇല്ലാതായ ഗുരുവായൂര്‍ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിക്ക് പിന്തുണ നൽകാൻ ബിജെപി തീരുമാനിച്ചിരുന്നു. അതേസമയം, തെരഞ്ഞെടുപ്പിന് ശേഷം എൻഡിഎയിലെ സഖ്യകക്ഷിയാകാനുള്ള നീക്കത്തിലാണ് ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്‌റ്റിസ്.
മഞ്ചേശ്വരത്തും കോന്നിയിലും സ്ഥാനാർഥിയായത് ജയിക്കുകയെന്ന ലക്ഷ്യത്തോടെയാണ്. ഈ മണ്ഡലങ്ങൾ പരിചയമുള്ളതിനാൽ പ്രചാരണത്തിൽ തടസമില്ല. രണ്ട് മണ്ഡലങ്ങളിലും വിജയിച്ചാൽ ഏത് മണ്ഡലം ഒഴിയണമെന്ന് പിന്നീട് തീരുമാനിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.
ഗുരുവായൂരില്‍ എന്‍ഡിഎ പിന്തുണ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്‌റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ഥി ദിലീപ് നായർക്ക് നൽകും. തലശേരിയിലെ കാര്യം പിന്നീട് തീരുമാനിക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി. മണ്ഡലത്തിൽ മികച്ച വിജയം നേടാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
നാമനിര്‍ദ്ദേശ പത്രിക തള്ളിയതിനെ തുടര്‍ന്ന് സ്ഥാനാര്‍ത്ഥി ഇല്ലാതായ ഗുരുവായൂര്‍ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിക്ക് പിന്തുണ നൽകാൻ ബിജെപി തീരുമാനിച്ചിരുന്നു. അതേസമയം, തെരഞ്ഞെടുപ്പിന് ശേഷം എൻഡിഎയിലെ സഖ്യകക്ഷിയാകാനുള്ള നീക്കത്തിലാണ് ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്‌റ്റിസ്.