ആപ്പ്ജില്ല

രണ്ട് മാസം മുഖ്യമന്ത്രി ഉപയോഗിച്ച 2.25 ലക്ഷത്തിന്റെ വാച്ച് എവിടെയെന്ന് കെ സുരേന്ദ്രന്‍

സ്വപ്‌ന സുരേഷുമായി പിണറായിയുടെ കുടുംബത്തിന് അടുത്ത ബന്ധമുണ്ടെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രി സ്വപ്‌നയ്‌ക്കൊപ്പം വിദേശ രാജ്യത്ത് പോയിട്ടുണ്ട്.

Samayam Malayalam 30 Oct 2020, 3:31 pm
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ട് മാസത്തോളം ഉപയോഗിച്ചിരുന്ന 2.25 ലക്ഷം രൂപ വിലമതിക്കുന്ന ആപ്പിള്‍ വാച്ച് എവിടെപ്പോയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ലൈഫ് മിഷന്‍ വടക്കാഞ്ചേരി ഫ്‌ളാറ്റ് പദ്ധതിയുടെ നിര്‍മ്മാണക്കരാര്‍ കിട്ടാന്‍ സ്വപ്‌ന സുരേഷിന്റെ ആവശ്യപ്രകാരം യൂണിടാക് കമ്പനിയുടമ സന്തോഷ് ഈപ്പന്‍ നല്‍കിയ ഐഫോണുകളിലൊന്ന് എവിടെയെന്ന് മുഖ്യമന്ത്രിക്കറിയാമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
Samayam Malayalam Surebdran
ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍


Also Read: കൊവിഡിനോട് വ്യത്യസ്ത മറുപടി; ഒരു പ്രാദേശിക കൊവിഡ് കേസുകളില്ലാതെ '200 ദിനങ്ങള്‍' പിന്നിട്ട് ഈ രാജ്യം

സ്വപ്‌നയുടെ ആവശ്യപ്രകാരം സന്തോഷ് ഈപ്പന്‍ കൈമാറിയ 6 ഫോണുകളില്‍ 1.14 ലക്ഷം രൂപയുടെ ഐഫോണ്‍ ആര്‍ക്ക് ലഭിച്ചെന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സുരേന്ദ്രന്‍ ഇക്കാര്യം പറഞ്ഞത്. യൂണിടാക് കമ്പനി ഉടമ സന്തോഷ് ഈപ്പന്‍ നല്‍കിയ ഐഫോണുകളില്‍ ഒന്ന് ശിവശങ്കറും ഉപയോഗിച്ചിരുന്നു.

സ്വപ്‌ന സുരേഷുമായി പിണറായിയുടെ കുടുംബത്തിന് അടുത്ത ബന്ധമുണ്ടെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രി സ്വപ്‌നയ്‌ക്കൊപ്പം വിദേശ രാജ്യത്ത് പോയിട്ടുണ്ട്. ശിവശങ്കറിനെ സ്വപ്‌നയ്ക്ക് പരിചയപ്പെടുത്തിയത് മുഖ്യമന്ത്രിയാണ്. വിഷയത്തില്‍ കഴിഞ്ഞ ദിവസം നല്‍കിയ മറുപടിയില്‍ വസ്തുതാപരമായി എന്ത് മറുപടിയാണ് മുഖ്യമന്ത്രി ചോദിച്ചു.

Also Read: രണ്ട് ലക്ഷം വിദ്വേഷ ട്വീറ്റുകൾ; എന്നിട്ടും തോൽപ്പിക്കാനായില്ല; ന്യൂസിലൻഡ് വനിതാ സ്ഥാനാർത്ഥികൾ അനുഭവിക്കേണ്ടിവന്നത് ഇവയാണ്

മുഖ്യമന്ത്രിയുടെ ഓഫിസില്‍ ലൈഫ് മിഷന്‍ പദ്ധതികളുടെ മേല്‍നോട്ട ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് അറസ്റ്റിലായ ശിവശങ്കര്‍. ലൈഫ് പദ്ധതിയുടെ നിര്‍മ്മാണ കരാര്‍ ലഭിക്കാന്‍ 4.48 കോടി രൂപ കമ്മിഷന് പുറമെ 5 ഐഫോണുകളും സ്വപ്ന ചോദിച്ച് വാങ്ങിയതായി സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. ഇതിലൊരു ഫോണ്‍ രമേശ് ചെന്നിത്തലയ്ക്ക് ലഭിച്ചെന്ന ആരോപണം രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്